ഇരുന്പുയുഗത്തിലെ ആല
ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ്ഷയറിൽ നടത്തിയ ഖനനത്തിൽ കണ്ടെത്തിയത് അതിപുരാതന ആലയും അവശിഷ്ടങ്ങളും

ഇരുന്പുയുഗത്തിൽ ഇംഗ്ലീഷ് നാട്ടിൻപുറങ്ങളിൽ ഉപയോഗിച്ചിരുന്ന ലോഹ നിർമിതികളിലേക്കു വെളിച്ചംവീശുന്ന കണ്ടെത്തലുകൾ നടത്തിയിരിക്കുന്നു ഗവേഷകർ. ഏകദേശം 2,700 വർഷം പഴക്കമുള്ള ആലയുടെ അവശേഷിപ്പുകൾ കണ്ടെത്താൻ കഴിഞ്ഞതിൽ ഗവേഷകർ ആത്മവിശ്വാസത്തിലാണ്. വലിയ തോതിൽ ഉപകരണങ്ങൾ നിർമിച്ചിരുന്ന ആലയാണെന്നു ഗവേഷകർ അഭിപ്രായപ്പെടുന്നു. വിവിധ ഉപകരണങ്ങളുടെ ഭാഗങ്ങളും ലോഹശകലങ്ങളും ഖനനത്തിനിടെ ഗവേഷകർക്കു കണ്ടെത്താൻ കഴിഞ്ഞു.

വാതിൽ തുറക്കും

ഖനന കമ്പനിയായ ഡിഗ് വെഞ്ചേഴ്സ് ഓക്സ്ഫോർഡ്ഷയറിൽ നടത്തിയ ഖനനത്തിനിടെയാണ് ആല കണ്ടെത്തിയത്. ബിസി 770നും 515നുമിടയിൽ സജീവമായിരുന്ന ആലയാണിത്. അക്കാലത്തെ ലോഹനിർമാണ ചരിത്രത്തിലേക്കുള്ള തുറന്നവാതിലുകളായി അവശേഷിപ്പുകളെ വിലയിരുത്തുന്നുവെന്ന് ഡിഗ് വെഞ്ചേഴ്സിലെ പുരാവസ്തു ഗവേഷകനായ മയിയ പിന ഡേസിയർ പറയുന്നു. 2018-2020 കാലയളവിലാണ് മേഖലയിൽ ഖനനവും ഗവേഷണപ്രവർത്തനങ്ങളും നടന്നത്.

ഏകദേശം ബിസി 800കളിൽ തെക്കൻ യൂറോപ്പിൽനിന്നാണ് ഇരുമ്പ് ഉപയോഗത്തിന്‍റെ സാങ്കേതികജ്ഞാനം ബ്രിട്ടനിലെത്തുന്നത്. ബിസി 43 വരെ ഇതു നീണ്ടുനിന്നു. വെങ്കലത്തേക്കാൾ ശക്തമായതിനാലും ലഭ്യത കൂടുതലുള്ളതുകൊണ്ടും ഇരുന്പിനു വ്യാപക പ്രചാരം ലഭിച്ചു. ഇതോടെ മനുഷ്യന്‍റെ ദൈനംദിന ജീവിതത്തിൽ വലിയ മാറ്റങ്ങളാണുണ്ടായത്. കാർഷിക മേഖലയിലാണ് വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കിയത്.

സംഭവം നിസാരമല്ല

നാട്ടിൻപുറത്തെ സാധാരണ ആല എന്നതിൽക്കവിഞ്ഞ് ഉയർന്ന നിലവാരം പുലർത്തുന്ന ഇരുന്പുപണിശാല ആയിരുന്നു ഇതെന്ന് ഗവേഷകർ പറ‍യുന്നു. ഇത്തരത്തിലുള്ള പണിശാലയുടെ ആദ്യകാല ഉദാഹരണമാണിത്. കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങൾക്കിടയിൽനിന്നു ചില ഉപകരണങ്ങളുടെ ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്.

പക്ഷേ, ഇതെല്ലാം എന്തിന്‍റെ ഭാഗങ്ങളാണെന്ന് വിശദീകരിക്കാൻ കഴിഞ്ഞിട്ടില്ല. കമ്മാരൻ ഇരുമ്പ് അടിച്ചു പരുവപ്പെടുത്തുന്പോൾ ചിതറിത്തെറിച്ച ചെറിയ ലോഹക്കഷണങ്ങളും സംഘം കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, ചൂളയിലേക്കു വായു പ്രവേശിക്കുന്ന രണ്ടു കവാടവും (tuyere) കണ്ടെത്തി. അതിലൊന്നിനു സാരമായ കേടുപാടുകൾ പോലും സംഭവിച്ചിട്ടില്ലത്രെ!

വലിയ ചൂള

ഈ കാലഘട്ടത്തിൽനിന്ന് ഒരു സമ്പൂർണ ട്യൂയർ കണ്ടെത്തുന്നത് ബ്രിട്ടനിൽ മാത്രമല്ല, യൂറോപ്പിൽത്തന്നെ വളരെ അപൂർവമാണ്. ട്യൂയറിന്‍റെ വലിപ്പം വിലയിരുത്തുന്പോൾ വലിയ ചൂളയാണ് അവിടെ പ്രവർത്തിച്ചിരുന്നത്. വാളുകൾ പോലെയുള്ള ആയുധങ്ങളും വണ്ടിച്ചക്രങ്ങളുമെല്ലാം അവിടെ നിർമിച്ചിരുന്നതായി മനസിലാക്കാമെന്നും ശാസ്ത്രലോകം അഭിപ്രായപ്പെടുന്നു.

ഓക്സ്ഫോർഡ്ഷയറിലെ വിറ്റൻഹാം ക്ലമ്പ് മേഖലയിൽനിന്നുള്ള ആദ്യത്തെ പ്രധാന കണ്ടെത്തൽ ഈ ആലയല്ല. ഇരുമ്പ് യുഗത്തിലെ വിവിധ നിർമിതികളുടെ അവശിഷ്ടങ്ങളും ഒരു കലവറയും സൈറ്റിൽനിന്നു കണ്ടെത്തിയിട്ടുണ്ട്. കൂടാതെ വളർത്തുനായയുടെ അവശിഷ്ടങ്ങളടങ്ങിയ ഒരു റോമൻ വാസസ്ഥലവും കണ്ടെത്തിയവയിൽ ഉൾപ്പെടുന്നു.

പി.ടി. ബിനു