രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്‍, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലിയ ചരിത്രമുണ്ട്. ഇന്ത്യയുടെയും പ്രത്യേകിച്ചു രജപുത്രരാജാക്കന്മാരുടെയും മഹത് പാരന്പര്യം വിളിച്ചോതുന്ന ഈ മഹത് നിര്‍മിതി ആമേര്‍ എന്ന സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്.

അതിനാല്‍ ആമേര്‍ കോട്ട എന്നും അറിയപ്പെടുന്നു. ആമേറിലെ മനോഹരമായ കുന്നിന്‍റെ മുകളില്‍ ഒന്നര ചതുരശ്രമൈല്‍ പ്രദേശത്താണ് ഈ അതുല്യ നിര്‍മിതി പരന്നു കിടക്കുന്നത്. ഇന്ന് ഇന്ത്യയില്‍ ഏറ്റവുമധികം സഞ്ചാരികള്‍ എത്തുന്ന ഒരിടമാണിത്.

മീണകളാണ് ആമേര്‍ എന്ന നഗരം പണികഴിപ്പിച്ചതെന്നു കരുതപ്പെടുന്നു. പിന്നീട് ഇവിടം ഭരിച്ച രാജാ കാകില്‍ ദേവ് 11-ാം നൂറ്റാണ്ടിലാണ് കോട്ടയുടെ ആദ്യ രൂപം നിര്‍മിച്ചത്. ഇന്നു കാണുന്ന കോട്ട നിര്‍മിച്ചത് രാജാ മാന്‍സിംഗാണ്.

1592ലായിരുന്നു നിര്‍മാണം പൂര്‍ത്തിയായത്. അതിനു മുമ്പ് ഈ കോട്ട അറിയപ്പെട്ടിരുന്നത് "കാദിമി മഹല്‍' എന്നായിരുന്നു പേര്‍ഷ്യന്‍ ഭാഷയില്‍ "പുരാതന കൊട്ടാരം' എന്നർഥം. ആമേര്‍ ഭരിച്ചിരുന്ന രാജാക്കന്മാരുടെയെല്ലാം പ്രധാന വസതിയും ഇതായിരുന്നു.

മധ്യാഹ്ന കാലഘട്ടത്തില്‍ ദണ്ഡര്‍ സാമ്രാജ്യത്തിലെ കച്ച്‌വാഹ രാജാക്കന്മാരുടെ ഔദ്യോഗിക വസതിയായിരുന്നു ഇവിടം. പിന്നീടു മാറിമാറി വന്ന സാമ്രാജ്യങ്ങളും ഭരണാധികാരികളും കോട്ടയെ തങ്ങളുടെ ഔദ്യോഗിക വസതി ആക്കിപ്പോന്നു. അവരൊക്കെ കോട്ടയില്‍ കാലാകാലങ്ങളില്‍ പരിഷ്‌കാരങ്ങളും വരുത്തി. രജപുത്ര രാജാക്കന്മാരുടെ കാലത്താണ് ഇവിടെ ചുവന്ന മാര്‍ബിളില്‍ കോട്ട ഉയരുന്നത്.

1727 വരെ വിവിധ നിർമാണങ്ങൾ നടന്നു. പിന്നീട് കച്ച്‌വാഹ രാജാക്കന്മാര്‍ സാമ്രാജ്യ തലസ്ഥാനം ജയ്പുരിലേക്കു മാറ്റിയതോടെയാണ് ആംബര്‍ കോട്ട വിസ്മൃതിയിലാവുന്നത്. രജപുത്ര വാസ്തുവിദ്യയുടെ ജീവന്‍ തുടിക്കുന്ന പ്രതിബിംബമായ കോട്ടയില്‍ നിരവധി കവാടങ്ങളും കല്ലുവിരിച്ച പാതകളും കാണാം. തൊട്ടുമുമ്പിലുള്ള മാവോട്ട തടാകം കോട്ടയുടെ മനോഹാരിത ഇരട്ടിപ്പിക്കുന്നു.

രഹസ്യ പാത

ജയ്ഗഡ് കോട്ടയുടെ സമാന്തരമായാണ് ആംബര്‍ കോട്ട നിര്‍മിച്ചിരിക്കുന്നതെന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം. ശത്രുക്കളുടെ ആക്രമണമുണ്ടായാല്‍ രക്ഷപ്പെടാനായി ഇരു കോട്ടകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു രഹസ്യ വഴിയുമുണ്ടായിരുന്നു. രണ്ടു കിലോമീറ്റര്‍ നീളമുള്ള ഇതിന് രാജ്യത്ത് അതീവ തന്ത്രപരമായി നിര്‍മിക്കപ്പെട്ട രഹസ്യപാതകളുടെ ഗണത്തിലാണ് സ്ഥാനം.

ശീഷ് മഹല്‍

നിങ്ങള്‍ ജീവിക്കുന്നത് ദക്ഷിണേഷ്യയില്‍ എവിടെയെങ്കിലുമാണെങ്കില്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും 'ശീഷ് മഹല്‍' എന്ന വാക്ക് കേട്ടിട്ടുണ്ടാകും. പച്ച മലയാളത്തില്‍ പറഞ്ഞാല്‍ 'ചില്ലു കൊട്ടാരം' . ആമേര്‍ കോട്ടയിലെ ചില്ലുകൊട്ടാരം ബോളിവുഡിന്‍റെ ഇഷ്ട ലൊക്കേഷനാണ്. വിഖ്യാത ബോളിവുഡ് ചിത്രം മുഗള്‍ ഇ അസത്തിലെ 'പ്യാര്‍ കിയാ തോ ഡര്‍നാ ക്യാ' എന്ന സുന്ദര ഗാനം ചിത്രീകരിച്ചത് ഇവിടെയുള്ള ശീഷ് മഹലിലാണ്.

സുഹാഗ് മന്ദിര്‍

അന്തഃപുരവാസികളായ സ്ത്രീകള്‍ക്കു ദിവാന്‍ ഇ ഖാസില്‍ നടക്കുന്ന പരിപാടികള്‍ വീക്ഷിക്കാനായി വലിയ ജനാലകളോടുകൂടി പണികഴിപ്പിച്ച മന്ദിരമാണ് സുഹാഗ് മന്ദിര്‍. രജപുത്ര ഭരണകാലത്ത് അതിഥികളെ സ്വീകരിച്ചിരുത്തുന്നതും അവരുമായി സംവദിക്കുന്ന സ്ഥലവുമായ ദിവാന്‍ ഇ ഖാസില്‍ സ്ത്രീകള്‍ക്കു നേരിട്ടു പ്രവേശനം ഇല്ലായിരുന്നു. അതിനാല്‍ ജനാലകളിലൂടെയാണ് അവര്‍ ചടങ്ങുകൾ വീക്ഷിച്ചിരുന്നത്.

മറ്റൊരു പ്രത്യേകത ഇവിടെയുള്ള ആന സവാരിയാണ്. കോട്ടയിലെത്താനുള്ള രണ്ടു മാര്‍ഗങ്ങളിലൊന്നാണ് ഈ ആനസവാരി. കോട്ടയുടെ ചുവട്ടിലേക്ക് ഇപ്പോള്‍ റോഡു പണിതിട്ടുണ്ടെങ്കിലും ആനപ്പുറത്തേറി കോട്ടയിലെത്തുന്ന സഞ്ചാരികള്‍ നിരവധി. ഒരു വിനോദമെന്നതിനേക്കാൾ കോട്ടയുടെ ആത്മാവിനെ തൊട്ടറിയലാണ് ഈ ആനസവാരി.

അജിത് ജി. നായർ