മഞ്ഞിലുറഞ്ഞ് അര നൂറ്റാണ്ട്
Sunday, July 22, 2018 9:52 AM IST
ഇന്ത്യൻ വ്യോമസേനയുടെ എഎൻ-12 വിമാനം ഹിമാചൽ പ്രദേശിലെ ലാഹോൾ വാലിയിലെ മഞ്ഞിൽ മറഞ്ഞിട്ട് അര നൂറ്റാണ്ട് പിന്നിട്ടു. സോവിയറ്റ് യൂണിയൻ നിർമിച്ച എഎൻ-12 വിമാനം 1968 ഫെബ്രുവരി ഏഴിനാണ് ഇവിടത്തെ മലനിരകളിൽ തകർന്നുവീണത്.

അപകടത്തിൽ ഇതുവരെ കണ്ടെത്താനാകാത്ത പട്ടാക്കളക്കാരിൽ ഒരാളുടെ മൃതദേഹം ഏതാനും ദിവസങ്ങൾക്കു മുന്പ് കണ്ടെടുത്തിരുന്നു. ലേ മേഖലയിൽ ശുചീകരണപ്രവർത്തനങ്ങൾ നടത്തുന്ന ഏതാനും പർവതാരോഹകരാണ് മൃതദേഹവും വിമാനാവശിഷ്ടങ്ങളും കണ്ടെത്തിയത്. സമുദ്രനിരപ്പിൽനിന്ന് 18,000 അടി ഉയരത്തിലുള്ള ധാക്ക മഞ്ഞുമലയിൽ ശുചീകരണം നടത്തവെയാണ് ദ്രവിച്ച മൃതശരീരം ലഭിച്ചതെന്ന് ശുചീകരണപ്രവർത്തനങ്ങൾക്കു നേതൃത്വം നല്കിയ രാജീവ് റാവത്ത് പറഞ്ഞു.

ആദ്യം വിമാനത്തിന്‍റെ അവശിഷ്ടങ്ങളായിരുന്നു കണ്ടെത്തിയത്. കൂടുതൽ പരിശോധിച്ചപ്പോൾ തലകിഴായി കിടക്കുന്ന നിലയിൽ സൈനികന്‍റെ തണുത്തുറഞ്ഞ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഈ മാസം 11ന് മൃതദേഹം കണ്ടെത്തിയെങ്കിലും പർവതാരോഹക സംഘം റോഡിൽ എത്തിയശേഷം 15ന് മാത്രമാണ് ആർമി ഉദ്യോഗസ്ഥരെ അറിയിക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

തങ്ങൾ ഒന്നിലും സ്പർശിച്ചിട്ടില്ല. അവയുടെ ചിത്രങ്ങളും വീഡിയോയും പകർത്തി ആർമി അധികാരികൾക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ മൗണ്ടനീറിംഗ് ഫൗണ്ടേഷനും ഒഎൻജിസിയും സംയുക്തമായാണ് മഞ്ഞുമലകളിലെ മാലിന്യങ്ങൾ നീക്കുന്ന പ്രവർത്തനത്തേലേർപ്പെട്ടത്. ടൂറിസ്റ്റുകളും പർവതാരോഹകരുമാണ് ഈ ദൗത്യത്തിലെ പങ്കാളികൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.