രാജകീയ വിവാഹത്തിന് ഇവൾ പ്രത്യേക ക്ഷണിതാവ്
Tuesday, April 24, 2018 11:38 AM IST
സുഹാനി ജലോട്ട എന്ന 23 കാരിയെ നമ്മുടെ നാട്ടിൽ അധികമാർക്കുമറിയില്ല. എന്നാൽ അടുത്തമാസം ബ്രിട്ടണിൽ നടക്കുന്ന ഹാരിരാജകുമാരന്‍റെ വിവാഹത്തിന് ഒൗദ്യോഗികമായി ക്ഷണിക്കപ്പെട്ട ചുരുക്കം ചില ഇന്ത്യക്കാരിൽ ഒരാളാണ് സുഹാനി. തന്‍റെ കഴിവും സമയവുമെല്ലാം ഇന്ത്യയിലെ സാധാരണക്കാരായ സ്ത്രീകളുടെ ഉന്നമനത്തിനായി മാറ്റിവച്ചതിന് ലഭിച്ച ഒരു ചെറിയ അംഗീകാരമായിരുന്നു അത്.

മുംബൈയിൽ ജനിച്ചുവളർന്ന ഈ പെണ്‍കുട്ടി 15-ാം വയസു മുതൽ സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളിൽ പങ്കാളിയാണ്. അമേരിക്കയിൽനിന്ന് ഇക്കണോമിക്സിൽ ബിരുദമെടുത്തതിന് ശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ സുഹാനി മുംബൈയിലെ ചേരിയിൽ താമസിക്കുന്ന രണ്ടു സ്ത്രീകളെക്കൂടി കൂടെകൂട്ടി തുടങ്ങിയ സംഘടനയാണ് മൈന മഹിളാ ഫൗണ്ടേഷൻ. സ്ത്രീകളുടെ ഇടയിൽ ആരോഗ്യത്തെയും ശുചിത്വത്തെയും കുറിച്ചുള്ള അവബോധം വർധിപ്പിക്കുക,അവർക്ക് വിദ്യാഭ്യാസത്തിനുള്ള സാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കുക, തൊഴിൽ കണ്ടെത്താൻ സഹായിക്കുക എന്നിവയാണ് ഈ സംഘടനയുടെ ലക്ഷ്യങ്ങൾ.

മുംബൈയിലെ ചേരി നിവാസികളായ സ്ത്രീകളാണ് ഈ സംഘടനയിലെ അംഗങ്ങൾ. സ്ത്രീകൾക്കാവശ്യമായ സാനിറ്ററി പാഡുകൾ കുറഞ്ഞ ചെലവിൽ ഉയർന്ന ഗുണനിലവാരത്തിൽ നിർമിക്കുന്ന ഒരു യൂണിറ്റ് ഇവർ മുംബൈയിൽ തുടങ്ങിയിട്ടുണ്ട്. നിരവധി സ്ത്രീകളാണ് ഇവിടെ ജോലിചെയ്ത് കുടുംബം പോറ്റാനുള്ള വരുമാനം കണ്ടെത്തുന്നത്. അതോടൊപ്പം തന്നെ രാജ്യത്തെന്പാടുമുള്ള സ്ത്രീകൾക്ക് കുറഞ്ഞ ചെലവിൽ സാനിറ്ററി പാഡുകൾ എത്തിക്കാനും ഇവർക്കാകുന്നു.

കഴിഞ്ഞ വർഷം ഹാരി രാജകുമാരന്‍റെ വധു മേഘൻ മാർക്കൽ ഇന്ത്യ സന്ദർശിച്ചപ്പോഴാണ് സുഹാനിയെ പരിചയപ്പെടുന്നത്. അന്ന് മേഘൻ മൈന മഹിളാ ഫൗണ്ടേഷന്‍റെ സാനിറ്ററി പാഡ് നിർമാണ യൂണിറ്റ് സന്ദർശിക്കുകയും ചെയ്തിരുന്നു. രാജകീയ വിവാഹത്തിനെത്തുന്നവർ സമ്മാനങ്ങളൊന്നും കൊണ്ടുവരേണ്ട പകരം ആ പണം ചില സന്നദ്ധ സംഘടനകൾക്ക് കൊടുത്താൽ മതിയെന്ന് നേരത്തെ ഹാരിയും മേഘനും അറിയിച്ചിരുന്നു. അവർ തെരഞ്ഞെടുത്ത ഏഴു സംഘടനകളിൽ മൈന മഹിളാ ഫൗണ്ടേഷനും ഉണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.