വേട്ടക്കാർ കൊന്നതറിയാതെ അമ്മയുടെ പാല് കുടിക്കാൻ ശ്രമിക്കുന്ന കുട്ടികാണ്ടാമൃഗം; കണ്ണീരണിയിക്കുന്ന കാഴ്ച
Sunday, February 25, 2018 3:02 PM IST
ചലനമറ്റുകിടക്കുന്ന അമ്മയുടെ ജഡത്തിൽ നിന്ന് പാൽ കുടിക്കാൻ ശ്രമിക്കുന്ന കുട്ടി കാണ്ടാമൃഗത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയുടെ കണ്ണുനനയിക്കുന്നു. ദക്ഷിണാഫ്രിക്കയിലെ ക്രുഗർ നാഷണൽപാർക്കിൽ നിന്നുമാണ് ഈ ദൃശ്യം.

കൊന്പിനു വേണ്ടി വേട്ടക്കാർ കൊന്നതാണ് ഈ അമ്മ കാണ്ടാമൃഗത്തെ. എട്ടുവയസ് പ്രായമുള്ള അമ്മകാണ്ടാമൃഗത്തിന്‍റെ ജഡം വനത്തിനുള്ളിലെ ചെളികുണ്ടിൽ നിന്നുമാണ് രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. തുടർന്ന് കരഞ്ഞും വിശന്നും തളർന്നിരുന്ന ഒന്നരമാസം പ്രായമുള്ള കുട്ടി കാണ്ടാമൃഗത്തെ രക്ഷാപ്രവർത്തകർ ഇവിടെ നിന്നും കൊണ്ടു പോകുകയായിരുന്നു.

കഴിഞ്ഞ വർഷം മാത്രം 1,028 കാണ്ടാമൃഗങ്ങളെയാണ് ദക്ഷിണാഫ്രിക്കയിൽ നിന്നും മാത്രം വേട്ടയാടി കൊന്നിട്ടുള്ളത്. രക്ഷാപ്രവർത്തകർ ഇവിടെ എത്താനായി ഹെലികോപ്റ്ററിൽ സഞ്ചരിച്ചപ്പോൾ പകർത്തിയതാണ് ഈ ദൃശ്യങ്ങൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.