തെങ്ങുകള്‍ക്കിടയിലൂടെ ഹെല്‍മെറ്റും വയ്ക്കാതെ രണ്ട് പെണ്‍കുട്ടികള്‍; വിമര്‍ശിച്ച് നെറ്റിസണ്‍
Wednesday, March 6, 2024 3:21 PM IST
സമൂഹ മാധ്യമങ്ങളുടെ കാലമാണല്ലൊ. നിരവധിപേര്‍ തങ്ങളുടെ കഴിവുകള്‍ വെളിവാക്കാന്‍ ഈ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കാറുണ്ട്. അങ്ങനെ റീലുകളും വീഡിയോകളുമൊക്കെ യഥേഷ്ടം പിറവിയെടുക്കും.

എന്നാല്‍ ചിലയാളുകള്‍ ഇക്കാര്യങ്ങളില്‍ അമിതാവേശം ആകാറുണ്ട്. സ്വന്തം ജീവനോ മറ്റുള്ളവരുടെ ജീവനോ അപകടത്തിലാക്കിയാകും അവര്‍ ഇത്തരം കലാപാരിപാടികള്‍ നടത്തുക. ബോധമുള്ളവർ എത്ര പറഞ്ഞാലും അവര്‍ അത് ചെവിക്കൊള്ളില്ല.

"ഞങ്ങളുടെ ജീവിതം ഞങ്ങളുടെ സ്വാതന്ത്ര്യം ഞങ്ങളുടെ ഇഷ്ടം' എന്നാണ് പലരും പറയാറുള്ളത്. ഇഷ്ടങ്ങളും സ്വാതന്ത്ര്യങ്ങളും സ്വജീവനോ മറ്റുള്ളവരുടെ ജീവനോ നഷ്ടപ്പെടുത്താനുള്ള ലൈസന്‍സിന്‍റെ പേരല്ലെന്ന് അവര്‍ ഓര്‍ക്കാറില്ല. ചിലപ്പോള്‍ ചെറിയ അപകടങ്ങളാകും ഒരാളുടെ പിന്നീടുള്ള ജീവിതത്തെ തകിടം മറിക്കുക.

ഇപ്പോഴിതാ ഗോവയിലെ രണ്ട് പെണ്‍കുട്ടികളുടെ ബൈക്ക് യാത്ര സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. എക്‌സിലെത്തിയ ദൃശ്യങ്ങളില്‍ പാരയിലെ പ്രശസ്തമായ കോക്കനട്ട് ട്രീ റോഡിലൂടെയാണ് ഇവര്‍ സഞ്ചരിക്കുന്നത്.

ദൃശ്യങ്ങളില്‍ രണ്ട് ബൈക്കിലായി യുവാക്കള്‍ക്കൊപ്പം ഇവര്‍ സഞ്ചരിക്കുന്നു. റീല്‍സിനായിട്ടാണ് ഈ യാത്ര എന്നാണ് ചിലര്‍ കമന്‍റുകളില്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഈ പെണ്‍കുട്ടികള്‍ രണ്ടുപേരും ബൈക്കില്‍ തിരിഞ്ഞാണ് ഇരിക്കുന്നത്. മാത്രമല്ല ഹെല്‍മെറ്റും ഉപയോഗിച്ചിട്ടില്ല.

ദൃശ്യങ്ങള്‍ക്ക് നിരവധി വിമര്‍ശനം ലഭിക്കുകയുണ്ടായി. "ഇത്തരത്തില്‍ നിയമം പാലിക്കാത്തവര്‍ക്ക് കള്‍ശനമായ ശിക്ഷ ഉറപ്പാക്കണം' എന്നാെണാരാള്‍ കുറിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.