"ലെവനാണു പുലി'പുള്ളിപ്പുലിയെ മുറിയിലിട്ടു പൂട്ടി പന്ത്രണ്ടുകാരൻ
Thursday, March 7, 2024 2:09 PM IST
ഒറ്റയ്ക്ക് നിങ്ങൾ ഇരിക്കുന്ന മുറിയിലേക്ക് ഒരു പുള്ളിപ്പുലി കയറി വന്നാൽ എന്തായിരിക്കും പ്രതികരണം? അലറിവിളിക്കും! ബോധംകെട്ടു വീഴും! എന്നാൽ, മഹാരാഷ്ട്രയിലെ നാസിക്കിൽ മോഹിത് അഹിരെ എന്ന പന്ത്രണ്ടുകാരൻ പുലിയെ കണ്ട് പതറിയില്ല.

മാത്രമല്ല, അതിനെ തന്ത്രപൂർവം മുറിയിലിട്ടു പൂട്ടി കൂളായി പുറത്തിറങ്ങി. സമൂഹ മാധ്യമങ്ങളിൽ ഇതിന്‍റെ വീഡിയോ ആയിരക്കണക്കിനാളുകളാണു കണ്ടത്.

നാസിക്കിലെ മലേഗാവിൽ ഒരു കല്യാണമണ്ഡപത്തിൽ കഴിഞ്ഞദിവസം രാവിലെ ഏഴിനായിരുന്നു സംഭവം. സിസിടിവി കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ വിവാഹഹാളിലെ ഓഫീസിലിരുന്നു മൊബൈലിൽ ഗെയിം കളിക്കുന്ന മോഹിതിനെ കാണാം.

ഈസമയം, പുള്ളിപ്പുലി ഓഫീസിനുള്ളിലേക്കു പ്രവേശിക്കുന്നു. മോഹിത് പുലിയെ കണ്ടു ശ്വാസമടക്കിപ്പിടിച്ചുനിന്നു. പുലി അകത്തേക്കു കയറിയ തക്കത്തിൽ മോഹിത് മെല്ലെ മുറിക്കു പുറത്തിറങ്ങി വാതിൽ പുറത്തുനിന്നു പൂട്ടി.

പ്രദേശത്തു പുലിയെ കണ്ടതിനെത്തുടർന്നു നാട്ടുകാരും പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും തെരച്ചിൽ നടത്തുന്നതിനിടെയാണു പുലി കല്യാണമണ്ഡപത്തിൽ എത്തിയത്. അഞ്ച് വയസുള്ള ആൺപുലിയായിരുന്നു.

പുലിയെ മുറിയിലിട്ടു പൂട്ടിയതറിഞ്ഞ് വൻ ജനാവലി തടിച്ചുകൂടി. വനംവകുപ്പ് അധികൃതർ പിന്നീടു പുലിയെ കൂട്ടിലാക്കി സ്ഥലത്തുനിന്നു കൊണ്ടുപോയി. മോഹിതിന്‍റെ ധൈര്യപൂർവമുള്ള ഇടപെടലിനു നാട്ടിലും സോഷ്യൽമീഡിയയിലും അഭിനന്ദനപ്രവാഹമായിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.