അകപ്പെടാതെ നോക്കണം; തട്ടിപ്പിന്‍റെ പുതിയ രീതിയില്‍ ഞെട്ടി നെറ്റിസണ്‍സ്
Thursday, February 29, 2024 10:56 AM IST
ലോകത്ത് നന്മയുള്ളവരും ദുഷ്ടതയുള്ളവരുമൊക്കെ ഉണ്ടല്ലൊ. നിയമവും ശിക്ഷയുമൊക്കെ നല്ല സാമൂഹികാന്തരീക്ഷം നിലനിര്‍ത്താനായി ഉതകുന്നു. എന്നിരുന്നാലും തട്ടിപ്പ് നടത്തണമെന്ന് കരുതുന്നവര്‍ ചില ഉപായങ്ങള്‍ പ്രയോഗിക്കുന്നു.

അതായത് പ്രത്യക്ഷത്തില്‍ ഒരാളെ പറ്റിക്കുകയാണെന്ന് അറിയിക്കാതെ പെരുമാറുന്ന രീതി. ഇത്തരത്തില്‍ താന്‍ നേരിട്ട ഒരു കാര്യത്തെക്കുറിച്ച് പ്രശസ്ത യൂട്യൂബര്‍ അനിഷാ ദീക്ഷിത് തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുകയുണ്ടായി.

അനിഷാ അടുത്തിടെ റൈഡ്-ഹെയ്ലിംഗ് ആപ്ലിക്കേഷനായ ഓല വഴി ഒരു ക്യാബ് ബുക്ക് ചെയ്യുകയുണ്ടായി. ബാന്ദ്രയില്‍ നിന്ന് ഇവര്‍ ആ കാറില്‍ കയറുകയും ചെയ്തു. പൊതുവേ ഇത്തരം കാറുകളില്‍ ആളുകള്‍ സുരക്ഷിതരാണെന്നാണ് വെയ്പ്പ്. കാരണം യാത്രാവഴികളും ഡ്രെെവറെയുമൊക്കെ ബന്ധപ്പെട്ടവര്‍ക്ക് അപ്പോള്‍തന്നെ നിരീക്ഷിക്കാന്‍ കഴിയും.

എന്നാല്‍ അനിഷാ കയറിയ കാറിലെ ഡ്രൈവര്‍ അല്‍പം തരികിട ആയിരുന്നു. എന്നാല്‍ "സൈക്കളോജിക്കല്‍ അപ്രോച്ച്' ആയ തട്ടിപ്പ് ആയിരുന്നു ഇയാളുടേത്. ഈ ഡ്രൈവര്‍ യുവതി കാറില്‍ കയറിയതുമുതല്‍ കരയാന്‍ തുടങ്ങി.

അടുത്തിടെ തന്‍റെ പിതാവിനെ നഷ്ടപ്പെട്ടതായും കവര്‍ച്ച ചെയ്യപ്പെട്ടതായും ഡ്രൈവര്‍ പറഞ്ഞു. മാത്രമല്ല താന്‍ ജീവനൊടുക്കാന്‍ പോവുകയാണെന്നും ഇയാള്‍ പറഞ്ഞു. ആദ്യം അനിഷാ ഇയാളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാളുടെ പെരുമാറ്റവും ആവര്‍ത്തിച്ചുള്ള വാചകങ്ങളും അവരില്‍ സംശയം ജനിപ്പിച്ചു.

അനിഷാ ഒരു എമര്‍ജന്‍സി കോള്‍ ചെയ്യാനുണ്ടെന്നും പറഞ്ഞു ക്യാബ് നിര്‍ത്തിച്ചു. പിന്നാലെ ഡ്രൈവര്‍ സ്ഥലം കാലിയാക്കുകയും ചെയ്തു. ഈ സംഭവം അനിഷാ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതോടെ നിരവധിപേര്‍ തങ്ങള്‍ക്കുമുണ്ടായ സമാന അനുഭവത്തിന്‍റെ കാര്യം പറയുകയുണ്ടായി.

വീഡിയോ വൈറലായതോടെ അനിഷായ്ക്ക് ഒലയില്‍ നിന്ന് ഒരു കോള്‍ വന്നു, ഡ്രൈവറെ പിരിച്ചുവിട്ടതായി അവര്‍ അറിയിച്ചു. എന്തായാലും തട്ടിപ്പ് ഏതുവഴിയും എത്താമെന്ന് ഈ സംഭവം ഓര്‍മിപ്പിക്കുന്നു. ജാഗ്രതൈ...



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.