University News
കോഴ്സ് ഡയറക്ടർ നിയമനം
കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള ഡിപ്പാർട്ട്മെന്‍റ് ഓഫ് മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേർണലിസം (കണ്ണൂർ സർവകലാശാല കാന്പസ്, മാങ്ങാട്ടുപറന്പ്) കരാറടിസ്ഥാനത്തിൽ കോഴ്സ് ഡയറക്ടറെ നിയമിക്കുന്നതിനായി യൂണിവേഴ്സിറ്റിയുടെ താവക്കര കാന്പസിൽ 10 ന് രാവിലെ 11 ന് വാക്ക് ഇൻ ഇന്‍റർവ്യൂ നടത്തും.

അപേക്ഷകർക്ക് ബന്ധപ്പെട്ട വിഷയത്തിൽ കുറഞ്ഞത് അസിസ്റ്റന്‍റ് പ്രഫസർ തസ്തികയ്ക്ക് നിഷ്കർഷിക്കുന്ന യോഗ്യത ഉണ്ടായിരിക്കണം. സർവീസിൽനിന്നു വിരമിച്ച 65 വയസിൽ താഴെയുള്ളവരെയും പരിഗണിക്കും. ജോലി പരിചയമുള്ളവർക്കു മുൻഗണന . നിയമനം കണ്ണൂർ സർവകലാശാല നിയമങ്ങൾക്കു വിധേയമായിട്ടായിരിക്കും.

തെരഞ്ഞെടുക്കപ്പെടുന്ന സർക്കാർ/എയ്ഡഡ്/സർവകലാശാല തലത്തിൽ 20 വർഷം ജോലിപരിചയമുള്ളവർക്ക് പ്രതിമാസം 30,000 രൂപയും 20 വർഷത്തിൽ കുറവായ ജോലിപരിചയവും നെറ്റ്/പിഎച്ച്ഡി യോഗ്യതയുള്ളവർക്ക് പ്രതിമാസം 26,000 രൂപയും വേതനം നൽകും.

ഇന്‍റർവ്യൂവിനു ഹാജരാകുന്ന ഉദ്യോഗാർഥികൾ വിദ്യാഭ്യാസയോഗ്യത, വയസ്, ജാതി, ജനനതീയതി, ജോലിപരിചയം എന്നിവ തെളിയിക്കുന്നതിനാവശ്യമായ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി അന്നേദിവസം രാവിലെ 10 ന് താവക്കര കാന്പസിലുള്ള അക്കാദമിക് വിഭാഗത്തിൽ ഹാജരാകണം. കൃത്യസമയത്ത് ഹാജരാകാത്ത ഉദ്യോഗാർഥികളെ ഇന്‍റർവ്യൂവിൽ പങ്കെടുപ്പിക്കുന്നതല്ല. കേരളത്തിനു പുറത്തുനിന്നും നിർദിഷ്ട യോഗ്യത നേടിയ ഉദ്യോഗാർഥികളെ തുല്യതാസർട്ടിഫിക്കറ്റ് ഹാജരാക്കാതെ ഇന്‍റർവ്യൂവിൽ പങ്കെടുപ്പിക്കുന്നതല്ല. പൂരിപ്പിച്ച അപേക്ഷയോടൊപ്പം യൂണിവേഴ്സിറ്റിയുടെ ഫണ്ടിൽ അടച്ച 200 രൂപയുടെ ഒറിജിനൽ ചലാൻ രസീതും ഹാജരാക്കണം. അപേക്ഷാഫോമും വിശദവിവരങ്ങളും സർവകലാശാലയുടെ വെബ്സൈറ്റിൽ (www.kannuruniversity.ac.in) ലഭ്യമാണ്.