അമിതമായ വിയര്‍പ്പോ...? ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതാണ് ബുദ്ധി...
അമിതമായ വിയര്‍പ്പോ...? ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതാണ് ബുദ്ധി...
എന്തൊരു വിയര്‍പ്പ്... വിയര്‍പ്പിനാണെങ്കില്‍ അസഹനീയമായ മണവും... ഈ പ്രശ്‌നം സ്വയവും അല്ലാതെയും അനുഭവിക്കുന്നവരായിരിക്കും നമ്മളില്‍ പലരും. എന്തു ചെയ്യാന്‍ പറ്റും, വിയര്‍പ്പ് നമ്മുടെ നിയന്ത്രണത്തില്‍ ഉള്ള കാര്യമല്ലല്ലോ എന്നാണെങ്കില്‍ തെറ്റി.

വിയര്‍പ്പ് സംബന്ധിച്ച ചിലകാര്യങ്ങള്‍ നമ്മുക്ക് നിയന്തണത്തില്‍ വരുത്താവുന്നതാണ്. അമിതമായ വിയര്‍പ്പില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗമാണ് ഇവിടെ കുറിക്കുന്നത്.

ചില ഭക്ഷണങ്ങളും പാനിയങ്ങളും ഒഴിവാക്കിയാല്‍ വിയര്‍പ്പില്‍നിന്ന് ഒരു പരിധിവരെ രക്ഷനേടാം. അമിതമായ വിയര്‍പ്പിനു കാരണമാകുന്ന ചില ഭക്ഷണങ്ങള്‍ ഇവയാണ്...

കാപ്പി

കാപ്പി കുടിക്കാതെ ഒരു ദിവസം തുടങ്ങുന്നത് എങ്ങനെ എന്ന് ചിന്തിക്കുന്നവരായിരിക്കാം നമ്മളില്‍ പലരും. കാപ്പിയുടെ ദോഷ ഫലങ്ങള്‍ മുമ്പ് ചര്‍ച്ച ചെയ്തിരുന്നതാണ്. കാപ്പിയിലെ കഫീന്‍ ഉന്മേഷം നല്‍കുന്നു എന്നതാണ് ഏവരെയും ആ വഴിക്ക് ചരിക്കാന്‍ പ്രേരിപ്പിക്കുന്നത്.

എന്നാല്‍, കഫീന്‍ നിങ്ങളുടെ അഡ്രീനല്‍ ഗ്രന്ഥികളെ പുനരുജ്ജീവിപ്പിക്കുകയും നിങ്ങളുടെ കൈപ്പത്തി, കാല്, കക്ഷം, ഗുഹ്യഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ വിയര്‍പ്പ് വര്‍ധിപ്പിക്കുകയും ചെയ്യും.

കാപ്പി ഉപേക്ഷിക്കാന്‍ സാധിക്കാത്തവര്‍, അമിതമായ വിയര്‍പ്പ് ഒഴിവാക്കാന്‍ കാപ്പിയുടെ അളവ് കുറയ്ക്കുന്നത് നല്ലതാണ്.

എരിവ്, പഞ്ചസാര

എരിവുള്ള ഭക്ഷണം കഴിക്കുമ്പോള്‍ നമ്മുടെ ചുണ്ടിനു മുകളിലും നെറ്റിത്തടത്തിലും പെട്ടെന്ന് വിയര്‍പ്പ് കണികകള്‍ രൂപപ്പെടുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ...? അതെ, എരിവ് വിയര്‍പ്പ് ഉണ്ടാക്കുന്ന ഒന്നാണ്.

വിയര്‍പ്പിന്‍റെ ആധിക്യമുള്ളവര്‍ എരിവ് പരമാവധി കുറയ്ക്കുന്നതാണ് നല്ലത്. എരിവുള്ള ഭക്ഷണങ്ങള്‍ ശരീര താപനില ഉയര്‍ത്തും. ചൂടിനെ പോലെ, എരിവുള്ള ഭക്ഷണങ്ങളും ചര്‍മത്തില്‍ വിയര്‍പ്പ് പൊടിക്കും.

അതുപോലെ വിയര്‍പ്പിന്‍റെ വില്ലനാണ് പഞ്ചസാര. ഉയര്‍ന്ന പഞ്ചസാര അടങ്ങിയ ഭക്ഷണം ശരീരത്തില്‍ അമിതമായി ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാന്‍ കാരണമാകും. ഇന്‍സുലിന്‍റെ ഈ പെട്ടെന്നുള്ള ഉയര്‍ച്ച രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാന്‍ കാരണമാകും.

ഇത് റിയാക്ടീവ് ഹൈപ്പോഗ്ലൈസീമിയ എന്നറിയപ്പെടുന്ന ഒരു അവസ്ഥയാണ്. അതിന്‍റെ ഫലമായി വിയര്‍പ്പ് ഉണ്ടാകും.

മദ്യം, സോഡ

വിയര്‍പ്പിന്‍റെ മറ്റ് രണ്ട് കാരണക്കാരാണ് മദ്യവും സോഡയും. മദ്യപാനത്തിലൂടെ പെരിഫറല്‍ രക്തക്കുഴലുകള്‍ വികസിക്കും. ശരീരത്തെ ചൂട് പുറത്തുവിടുന്നതിനാണ്. അതിന്‍റെ ഫലമായി വിയര്‍പ്പ് ഉണ്ടാകും.

വേനല്‍ക്കാലത്ത് സോഡ പലരും ആസ്വദിക്കുന്ന ഉന്മേഷദായമായ ഒരു പാനിയമാണ്. ഇത് ദാഹം ശമിപ്പിക്കുമെങ്കിലും വിയര്‍പ്പ് ഉണ്ടാക്കുന്നതാണ്.

സോഡ, പ്രത്യേകിച്ച് പഞ്ചസാര നിറഞ്ഞവ, രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണമാകുകയും വിയര്‍പ്പിന് വഴിതെളിക്കുകയും ചെയ്യും.

വിയര്‍പ്പും ദുര്‍ഗന്ധവും

ശരീരം തണുപ്പിക്കാനായാണ് മനുഷ്യ ശരീരത്തില്‍ വിയര്‍പ്പ് ഉത്പാദിപ്പിക്കപ്പെടുന്നത്. ചര്‍മത്തിലെ ബാക്ടീരിയകളുമായി പ്രവര്‍ത്തിക്കുന്നതോടെ വിയര്‍പ്പ് ദുര്‍ഗന്ധത്തിനു കാരണമാകും.

വൃക്ക തകരാര്‍, ഡയബറ്റിക് കെറ്റോഅസിഡോസിസ് തുടങ്ങിയ ചില രോഗാവസ്ഥകളും വിയര്‍പ്പിന്‍റെ ഗന്ധത്തെ ബാധിക്കും. ചിലരുടെ ശരീരത്തിന്‍റെ തണുപ്പിക്കാനുള്ള സംവിധാനം അമിതമായി പ്രവര്‍ത്തിക്കും.

അതിനാല്‍ അവര്‍ സാധാരണയേക്കാള്‍ നാലോ അഞ്ചോ മടങ്ങ് കൂടുതല്‍ വിയര്‍ക്കും. ഇതെല്ലാം സര്‍വസാധാരണമാണ്. എന്നിരുന്നാലും ഡോക്ടറുടെ അഭിപ്രായവും നിര്‍ദേശവും തേടേണ്ടതുണ്ടെങ്കില്‍ അങ്ങനെ ചെയ്യാന്‍ ഒട്ടും മടിക്കരുതെന്നും ഓര്‍മിപ്പിക്കുന്നു.