ഉറക്കക്കുറവ് സ്‌ട്രോക്ക് സാധ്യത വര്‍ധിപ്പിക്കുമോ...? അറിയേണ്ടതെല്ലാം
ഉറക്കക്കുറവ് സ്‌ട്രോക്ക് സാധ്യത വര്‍ധിപ്പിക്കുമോ...? അറിയേണ്ടതെല്ലാം
ഉറക്കക്കുറവ് ഉള്ളവരാണോ നിങ്ങള്‍...? എങ്കില്‍ സൂക്ഷിക്കണം. കാരണം, ഉറക്കക്കുറവ് സ്‌ട്രോക്കിന്‍റെ സാധ്യത വര്‍ധിപ്പിക്കും എന്നാണ് ഏറ്റവും പുതിയ പഠനങ്ങളില്‍നിന്ന് വ്യക്തമാകുന്നത്.

ഉറക്കക്കുറവ് ഹൃദയസംബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും സ്‌ട്രോക്ക് വരാനുള്ള സാധ്യത വര്‍ധിപ്പിക്കാനും വഴിതെളിക്കും എന്ന് പഠനങ്ങളില്‍നിന്ന് തെളിഞ്ഞു.

ഉറക്കമില്ലായ്മയുടെ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് സ്‌ട്രോക്ക് വരാനുള്ള സാധ്യത 54 ശതമാനം കൂടുതലാണ്.

ഉറക്കക്കുറവും കാരണം

ഉറക്കക്കുറവും മോശം ഉറക്കവും മെറ്റബോളിസവും രക്തസമ്മര്‍ദ്ദ നിയന്ത്രണവും തസപ്പെടുത്തും. അതോടെ ശരീരത്തിന്‍റെ വീക്കവും നീരും വര്‍ധിക്കാന്‍ ഇത് കാരണമാകും.

ഇതെല്ലാം സ്‌ട്രോക്കിന്‍റെ സാധ്യത വര്‍ധിപ്പിക്കും. മാത്രമല്ല, അപര്യാപ്തമായ ഉറക്കം രാത്രികാലങ്ങളില്‍ നടക്കാറുള്ള സ്വാഭാവിക രക്തസമ്മര്‍ദ്ദ കുറവിനെ തടസപ്പെടുത്തും.

ഹൃദയത്തിന്‍റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ ഒരു പ്രതിഭാസമാണ് രാത്രികാലങ്ങളിലെ ഈ സ്വാഭാവിക ശരീര പ്രക്രിയ.

ഇത് തടസപ്പെടുന്നതോടെ സ്‌ട്രോക്കിനും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കും വഴിതെളിക്കും. ആഴത്തിലുള്ള ഉറക്കം രക്തക്കുഴലുകളുടെ ആരോഗ്യത്തിനും ആവശ്യമാണ്.

ശരീരത്തിന്‍റെ സ്വാഭാവിക പ്രക്രിയകള്‍ സജീവമായി ന‌ടന്നെങ്കില്‍ മാത്രമേ സ്‌ട്രോക്ക് സാധ്യത കുറയൂവെന്ന് ചുരുക്കം. അതിന് ഉറക്കം ഒരു സുപ്രധാന പങ്കുവഹിക്കുന്നു.


സ്‌ട്രോക്ക് ലക്ഷണങ്ങള്‍

സംസാരിക്കാനും മറ്റുള്ളവര്‍ എന്താണ് പറയുന്നതെന്ന് മനസിലാക്കാനും സാധിക്കാത്തതാണ് സ്‌ട്രോക്കിന്‍റെ ഏറ്റവും പ്രകടമായ ലക്ഷണങ്ങളില്‍ ഒന്ന്.

അതുപോലെ മുഖം, കൈ അല്ലെങ്കില്‍ കാല്‍ എന്നിവിടങ്ങളിലെ മരവിപ്പ്, ബലഹീനത അല്ലെങ്കില്‍ പക്ഷാഘാതവും സ്‌ട്രോക്കിന്‍റെ ലക്ഷണമാണ്.

പക്ഷാഘാതം പലപ്പോഴും ശരീരത്തിന്‍റെ ഒരു വശത്തെ മാത്രമേ ബാധിക്കുകയുള്ളൂ. രണ്ട് കൈകളും തലയ്ക്ക് മുകളിലേക്ക് ഉയര്‍ത്താന്‍ ശ്രമിക്കിക്കുമ്പോള്‍ ഒരു കൈ വീഴാന്‍ തുടങ്ങിയാല്‍ അത് സ്‌ട്രോക്കിന്‍റെ അടയാളമാണ്.

ചിരിക്കാന്‍ ശ്രമിക്കുമ്പോള്‍ വായുടെ ഒരു വശം കോടിപ്പോകും. അതുപോലെ കണ്ണുകളില്‍ കാഴ്ച മങ്ങുക, പെട്ടെന്നുള്ള കഠിനമായ തലവേദന, നടക്കാന്‍ ബുദ്ധിമുട്ട് എന്നിവയും സ്‌ട്രോക്കിന്‍റെ ലക്ഷണങ്ങളാണ്.

ഉടന്‍ ഡോക്ടറെ സമീപിക്കുക

സ്‌ട്രോക്ക് വന്നാല്‍ നിശ്ചിത സമയത്തിനുള്ളില്‍ ചികിത്സ ലഭിച്ചാല്‍ രോഗിസുഖപ്പെടുമെന്ന് വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു. സ്‌ട്രോക്കിന്‍റെ ലക്ഷണങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ ഉടന്‍തന്നെ ഡോക്ടറെ സമീപിക്കുകയാണ് ഏറ്റവും പ്രധാനം.

സ്‌ട്രോക്ക് ആണോ എന്ന് ഉറപ്പുവരുത്താനായി ആ വ്യക്തിയോട് പുഞ്ചിരിക്കാന്‍ ആവശ്യപ്പെടാവുന്നതാണ്. പുഞ്ചിരിക്കുമ്പോള്‍ മുഖത്തിനു കോട്ടം സംഭവിച്ചാല്‍ സ്‌ട്രോക്കാണെന്ന് തീര്‍ച്ചപ്പെടുത്താം.

കൂടുതല്‍ പരീക്ഷണങ്ങള്‍ക്കുനില്‍ക്കാതെ അടിയന്തിര വൈദ്യസഹായം നല്‍കുകയാണ് തുടര്‍ന്ന് ചെയ്യേണ്ടത്.