കുട്ടികളുടെ ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം
കുട്ടികളുടെ ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം
പരീക്ഷക്കാലമാണ് അടുത്തുവരുന്നത്. കുട്ടികളാണ് പരീക്ഷ എഴുതുന്നതെങ്കിലും ചെറുതല്ലാത്ത സമ്മര്‍ദം മാതാപിതാക്കള്‍ക്കും ഉണ്ട്. പരീക്ഷയില്‍ ഓര്‍മശക്തിക്കാണ് പ്രാധാന്യം. എത്രപഠിച്ചാലും തക്കസമയത്ത് ഓര്‍മ ലഭിച്ചില്ലെങ്കില്‍ എല്ലാം തകിടം മറിയും.

അതുകൊണ്ടുതന്നെ ഓര്‍മ ശക്തി വര്‍ധിപ്പിക്കുന്നതും മസ്തിഷ്‌ക ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതുമായ ഭക്ഷണങ്ങളെ കുറിച്ച് ഒരു അന്വേഷണം നടത്തിയാലോ...?

പോഷക സമൃദ്ധമായ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നതിലൂടെ അവശ്യ വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്‍റിഓക്‌സിഡന്‍റുകള്‍ എന്നിവ കുട്ടികള്‍ക്ക് ലഭിക്കും. തലച്ചോറിന്‍റെ പ്രകാശത്തിന് ഇത് ഉത്തമമാണ്.

കുട്ടികളുടെ തലച്ചോറിന്‍റെ ആരോഗ്യത്തിനും വൈജ്ഞാനിക പ്രവര്‍ത്തനത്തിനും സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഇവയാണ്...

കൊഴുപ്പുള്ള മത്സ്യം, മുട്ട

സാല്‍മണ്‍, ട്രൗട്ട്, മത്തി തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങള്‍ തലച്ചോറിന്‍റെ പ്രവര്‍ത്തനത്തിനും വികാസത്തിനും ഗുണകരമാണ്. കാരണം, ഇത്തരം കൊഴുപ്പുള്ള മത്സരങ്ങളില്‍ ഒമേഗ-ത്രീ ഫാറ്റി ആസിഡുകള്‍, ഡിഎച്ച്എ എന്നിവ അടങ്ങിയിട്ടുണ്ട്.

ഇത് തലച്ചോറിന്‍റെ വികസനത്തിനും പ്രവര്‍ത്തനത്തിനും അത്യാവശ്യമാണ്. തലച്ചോറിന്‍റെ പ്രവര്‍ത്തനത്തിന് സഹായിക്കുന്ന മറ്റൊന്നാണ് മുട്ട. ഓര്‍മ, മാനസിക ആരോഗ്യം എന്നിവയെ പ്രചോദിപ്പിക്കുന്ന കോളിന്‍ ധാരാളം അടങ്ങിയ ഭക്ഷണമാണ് മുട്ട. അതുകൊണ്ടുതന്നെ മുട്ട കഴിക്കുന്നത് ഗുണകരമാണ്.

ബ്ലൂബെറി, ഇലക്കറികള്‍

ഓര്‍മയ്ക്ക് പ്രകാശം നല്‍കുന്ന മറ്റ് ഭക്ഷണങ്ങളാണ് ബ്ലൂബെറിയും ഇലക്കറികളും. ബ്ലൂബെറിയില്‍ ആന്‍റിഓക്‌സിഡന്‍റ് ധാരാളമുണ്ട്, പ്രത്യേകിച്ച് ആന്‍റേസയാനിനുകള്‍. ഇത് ഓര്‍മശക്തിയും വൈജ്ഞാനിക പ്രകടനവും മെച്ചപ്പെടുത്താന്‍ സഹായിക്കും.

ഇലക്കറികള്‍ ധാരാളം കഴിക്കുക എന്നതാണ് ഓര്‍മയ്ക്കും ബുദ്ധി വികാസത്തിനുമുള്ള മറ്റൊരു മാര്‍ഗം. വിവിധ തരം ചീര, കാലെ (ഇല കാബേജ്), സ്വിസ് ചാര്‍ഡ് തുടങ്ങിവ ഫോളേറ്റ്, വിറ്റാമിനുകള്‍, ആന്‍റിഓക്‌സിഡന്‍റുകള്‍ എന്നിവയാല്‍ സമ്പന്നമാണ്.


തലച്ചോറിന്‍റെ മൊത്തത്തിലുള്ള ആരോഗ്യത്തെയും വൈജ്ഞാനിക പ്രവര്‍ത്തനത്തെയും ഇത് പരിപോഷിപ്പിക്കുന്നു.

ധാന്യങ്ങളും വിത്തുകളും

വാള്‍നട്ട്, ഫ്‌ളാക്‌സ് സീഡ്‌സ്, ചിയ സീഡ്‌സ്, പരിപ്പ് തുടങ്ങിയവ ഒമേഗ-ത്രീ ഫാറ്റി ആസിഡുകള്‍, ആന്‍റിഓക്‌സിഡന്‍റുകള്‍ എന്നിവയാല്‍ സമ്പന്നമാണ്. തലച്ചോറിന്‍റെ വികസനത്തിന് നിര്‍ണായകമായ പോഷകമാണ് ഇവയിലുള്ളത്.

ധാന്യങ്ങളായ ഓട്‌സ്, ക്വിനോവ, ബ്രൗണ്‍ റൈസ് എന്നിവ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കുട്ടികളെ സഹായിക്കും. ഇവയെല്ലാം ബുദ്ധി വികാസത്തിനും തലച്ചോറിന്‍റെ ശരിയായ പ്രവര്‍ത്തനത്തിനും സഹായിക്കുന്ന സൂപ്പര്‍ ഫുഡുകളാണ്.

ഗ്രീക്ക് തൈര്, അവക്കാഡോ

അവക്കാഡോയും ഗ്രീക്ക് തൈരും തലച്ചോറിന്‍റെ പ്രവര്‍ത്തനത്തെ പ്രകാശിപ്പിക്കുന്ന മറ്റ് രണ്ട് ഭക്ഷണങ്ങളാണ്. ഗ്രീക്ക് തൈരില്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

കുടലിന്‍റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും തലച്ചോറിന്‍റെ പ്രവര്‍ത്തനത്തെ പരോക്ഷമായി സ്വാധീനിക്കുകയും ചെയ്യാന്‍ ഇതിനു സാധിക്കും.

അവക്കാഡോയില്‍ ആരോഗ്യകരമായ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്‍റെ മൊത്തത്തിലുള്ള ആരോഗ്യത്തെയും പ്രവര്‍ത്തനത്തെയും പിന്തുണയ്ക്കുന്നു.

ബ്രോക്കോളി, ഡാര്‍ക്ക് ചോക്ലേറ്റ്

ഡാര്‍ക്ക് ചോക്ലേറ്റും ബ്രൊക്കോളിയുമാണ് ഈ ഗണത്തിലെ മറ്റ് രണ്ട് സൂപ്പര്‍ ഫുഡുകള്‍. ബ്രൊക്കോളിയില്‍ ആന്‍റിഓക്‌സിഡന്‍റുകള്‍, വിറ്റാമിനുകള്‍, കോളിന്‍ എന്നിവ അടങ്ങിയിട്ടുണ്ട്.

ഇത് തലച്ചോറിന്‍റെ ആരോഗ്യത്തെയും വൈജ്ഞാനിക വികസനത്തെയും പ്രചോദിപ്പിക്കുന്നു. കുറഞ്ഞത് 70 ശതമാനം കൊക്കോ അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റില്‍ ഫ്‌ലേവനോയ്ഡുകളും കഫീനും ഉണ്ട്. ഇതും ബൗദ്ധിക പ്രവര്‍ത്തനത്തിന് ഊര്‍ജം പകരും.

മേല്‍പ്പറഞ്ഞ ഭക്ഷണങ്ങള്‍ ചെറുപ്പത്തില്‍ തന്നെ കഴിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുക. ജങ്ക് ഫുഡുകളില്‍നിന്ന് അകറ്റി നിര്‍ത്തി കുട്ടികളില്‍ ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ വളര്‍ത്തി എടുക്കാനും മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.