ഹൃദയത്തിനും കരുതലാണ് നടത്തം
ഹൃദയത്തിനും കരുതലാണ് നടത്തം
60 വയസാകുമ്പോൾ മുതൽ തങ്ങൾ വാർധക്യത്തിന്‍റെ പടികൾ ചവിട്ടാൻ തുടങ്ങിയിരിക്കുന്നു എന്നു കരുതുന്നവരാണ് ഭൂരിഭാഗം മനുഷ്യരും. പലതരം ആകുലതകളാണ് മനസിൽ പിന്നീട് ഉദ്ഭവിക്കുന്നത്. ആരോഗ്യം തന്നെ മുഖ്യ പ്രശ്നം. എന്നാൽ വാർധക്യകാലത്തിനെ അത്ര തന്നെ ഭയപ്പെടേണ്ടതുണ്ടോ?

പലകാരണങ്ങൾ കൊണ്ട് വാർധക്യകാലത്തെ മനുഷ്യായുസിന്‍റെ സുവർണ വർഷങ്ങൾ എന്ന് വിളിക്കപ്പെടുന്നു. പ്രായമാകുന്നതിന് അതിന്‍റെ ആനുകൂല്യങ്ങളുണ്ട്. ഒന്ന്, പഠിച്ച കാര്യങ്ങൾ ഉപയോഗിക്കുന്നതിൽ നമ്മൾ മിടുക്കരാകുമ്പോൾ ഇതിനെ ക്രിസ്റ്റലൈസ്ഡ് ഇന്‍റലിജൻസ് എന്ന് വിളിക്കുന്നു.

അതായത് ഒരു വ്യക്തിക്ക് 65 അല്ലെങ്കിൽ 70 വയസ് പ്രായമാകുമ്പോൾ പോലും ഇത് മെച്ചപ്പെടുന്നു. അതോടൊപ്പംതന്നെ ശരീരത്തിന് പലവിധത്തിലുള്ള മാറ്റങ്ങളും സംഭവിക്കുന്നു. അവയെ ശ്രദ്ധയോടെ കൈകാര്യം ചെയ്‌താൽ വാർധക്യം എന്നത് തികച്ചും മനോഹരമായ ഒരവസ്ഥയാകും.

ഹൃദയവ്യവസ്ഥ

ഹൃദയ വ്യവസ്ഥയിലെ ഏറ്റവും സാധാരണമായ മാറ്റം രക്തക്കുഴലുകളുടെയും ധമനികളുടെയും ദൃഢതയാണ്. അവയിലൂടെ രക്തം പമ്പ് ചെയ്യാൻ ഹൃദയം കഠിനമായി പ്രവർത്തിക്കുന്നു.

വർധിച്ച ജോലിഭാരം ക്രമീകരിക്കുന്നതിന് ഹൃദയ പേശികളിൽ മാറ്റങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു. വിശ്രമവേളയിൽ ഹൃദയമിടിപ്പ് അതേപടി നിലനിൽക്കും, എന്നാൽ പ്രവർത്തനസമയത്ത് അത് പഴയതു പോലെ വർധിക്കുകയില്ല.


ഈ മാറ്റങ്ങൾ ഉയർന്ന രക്തസമ്മർദത്തിനും (ഹൈപ്പർടെൻഷൻ) മറ്റ് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്കുമുള്ള സാധ്യത വർധിപ്പിക്കുന്നു.

ഹൃദയാരോഗ്യം വർധിപ്പിക്കുന്നതിന് എന്തൊക്കെ ചെയ്യാം?

ദിനചര്യയിൽ ശാരീരിക പ്രവർത്തനങ്ങൾ ഉൾപ്പെടുത്തുക. നടത്തം, നീന്തൽ അല്ലെങ്കിൽ നിങ്ങൾ ഇഷ്ടപ്പെടുന്ന മറ്റ് പ്രവർത്തനങ്ങൾ എന്നിവ പരീക്ഷിക്കുക.

പതിവ് മിതമായ ശാരീരിക പ്രവർത്തനങ്ങൾ ആരോഗ്യകരമായ ഭാരം നിലനിർത്താനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും.

പൊണ്ണത്തടിയുള്ള മുതിർന്നവർക്ക് ടൈപ്പ് 2 പ്രമേഹം, ഉയർന്ന രക്തസമ്മർദം, ഹൃദ്രോഗങ്ങൾ, സ്ട്രോക്ക്, സന്ധികളുടെ അപചയം തുടങ്ങിയ പല രോഗങ്ങൾക്കും സാധ്യത കൂടുതലാണ്. എന്നിരുന്നാലും മെലിഞ്ഞിരിക്കുന്നത് എല്ലായ്പ്പോഴും ആരോഗ്യകരമല്ല എന്നതും ഓർക്കണം.

പ്രായപൂർത്തിയായപ്പോൾ വളരെ മെലിയുന്നതു പ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുകയും അസ്ഥി ഒടിവിനുള്ള സാധ്യത വർധിപ്പിക്കുകയും ചില സന്ദർഭങ്ങളിൽ രോഗത്തിന്‍റെ ലക്ഷണമാകുകയും ചെയ്യും. പൊണ്ണത്തടിയും ഭാരക്കുറവും പേശികളുടെ പിണ്ഡം നഷ്‌ടപ്പെടാൻ ഇടയാക്കും.


വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്‍റ് ന്യൂറോസർജൻ,
വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി.
ഫോൺ - 0484 2772048. [email protected]