അൽഫോൻസാമ്മ ദൈവം കൂടെയുണ്ടെന്നറിഞ്ഞവൾ: ഡോ.സെൽവിസ്റ്റർ പൊന്നുമുത്തൻ
അൽഫോൻസാമ്മ ദൈവം കൂടെയുണ്ടെന്നറിഞ്ഞവൾ: ഡോ.സെൽവിസ്റ്റർ പൊന്നുമുത്തൻ
ഭരണങ്ങാനം: അതുല്യമായ പ്രത്യാശ ഉള്ളിൽ കൊണ്ടുനടന്നവളാണു വിശുദ്ധ അൽഫോൻസാമ്മയെന്നു പുനലൂർ ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ. കബറിട ദേവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

ജീവിതത്തിന്‍റെ സഹനങ്ങൾക്കും നൊന്പരത്തിന്‍റെ നെരിപ്പോടുകൾക്കും പിന്നിൽ സർവശക്തൻ മറഞ്ഞിരിപ്പുണ്ടെന്നു തിരിച്ചറിഞ്ഞതാണ് അൽഫോൻസാമ്മയെ പ്രത്യാശയിലെത്തിച്ചത്. ജീവിതത്തിന്‍റെ വ്യഗ്രതകൾക്കും തിരക്കുകൾക്കും ഇടയിൽ മറഞ്ഞിരിക്കുന്ന ദൈവത്തിന്‍റെ കരുതലും കാവലും ഇന്നിന്‍റെ മക്കൾ പലപ്പോഴും തിരിച്ചറിയുന്നില്ല. കർത്താവ് എന്‍റെകൂടെയുണ്ടെന്നതിൽ ആഴപ്പെടുകവഴി പ്രത്യാശയിൽ നാം നിതരാം വളരുകയാണ് - ബിഷപ് കൂട്ടിച്ചേർത്തു. ഫാ. മൈക്കിൾ നരിക്കാട്ട്, ഫാ.ജോൺസൺ പരിയപ്പനാൽ, ഫാ.ജെയിംസ് വെണ്ണായിപ്പള്ളിൽ, ഫാ.പോൾ ഡെന്നി, ഫാ.വിൻസെന്‍റ് കളരിപ്പറന്പിൽ, ഫാ.ജോർജ് പഴേപറന്പിൽ എന്നിവർ വിവിധ സമയങ്ങളിൽ വിശുദ്ധ കുർബാനയ്ക്കു മുഖ്യകാർമികത്വം വഹിച്ചു. വൈകുന്നേരം നടന്ന ജപമാല മെഴുകുതിരി പ്രദ ക്ഷിണം ഭക്തിസാന്ദ്രമായി. തിരുനാൾ ദിവസങ്ങളിൽ നാടിന്‍റെ നാനാ ഭാരങ്ങളിൽനിന്നു ഭരണങ്ങാനത്തേയ്ക്കു ഭക്തജനപ്രവാഹമാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.