കുഴിക്കാട്ടുശേരി: വിശുദ്ധിയിൽ വിളങ്ങിയിരുന്ന ആത്മീയാചാര്യനും ശുശ്രൂഷാ മനോഭാവത്തിൽ മികവ് പ്രകടമാക്കിയ നല്ല ഇടയനുമായിരുന്നു ധന്യൻ ഫാ. ജോസഫ് വിതയത്തിലെന്ന് ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ .
കുഴിക്കാട്ടുശേരി മറിയം ത്രേസ്യ തീർഥകേന്ദ്രത്തിൽ ധന്യൻ ഫാ. ജോസഫ് വിതയത്തിലിന്റെ 152-ാം ജന്മദിനവും 53-ാം ചരമവാർഷികവും ആചരിക്കുന്നതിന്റെ ഭാഗമായി നടന്ന സമൂഹബലിയിൽ വചനപ്രഘോഷണം നടത്തുകയായിരുന്നു ബിഷപ്. 70 വർഷത്തെ വൈദികശുശ്രൂഷയിൽ 62 വർഷവും കുഴിക്കാട്ടുശേരി - പുത്തൻചിറ പ്രദേശത്തെ ജനങ്ങളുടെ സുസ്ഥിതിക്കുവേണ്ടി അധ്വാനിച്ചു മുഴുവൻ സമയവും ജനങ്ങൾക്കു സംലഭ്യനായ വൈദിക ശ്രേഷ്ഠനായിരുന്നു ഫാ. വിതയത്തിൽ.
പ്രൊമോട്ടർ ഫാ. ജോസ് കാവുങ്കൽ, ഫാ. ഫ്രാൻസിസ് ചിറയത്ത്, ഫാ. ഡേവിസ് മാളിയേക്കൽ, ഫാ. തോമസ് കണ്ണന്പിള്ളി, ഫാ. വർഗീസ് ഒ. വാഴപ്പിള്ളി, ഫാ. ക്രിസ് എന്നിവർ സഹകാർമ്മികരായി.
പുത്തൻചിറ ഫൊറോന വികാരി റവ. ഡോ.സെബാസ്റ്റ്യൻ പഞ്ഞിക്കാരൻ, പുത്തൻചിറ ഈസ്റ്റ് പള്ളി വികാരി ഫാ. ജോസഫ് ഗോപുരം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഹോളി ഫാമിലി സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയർ ജനറൽ മദർ ഉദയ സ്വാഗതവും ജനറൽ കൗണ്സിലർ സിസ്റ്റർ ഭവ്യ നന്ദിയും പറഞ്ഞു. ഫാ. ജോസ് കാവുങ്കൽ, മദർ ഉദയ, തിരുനാൾ ഏറ്റെടുത്ത് നടത്തുന്ന ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോറ ക്രിസ്റ്റി, വിതയത്തിൽ കുടുംബാംഗമായ ജോണ്സണ് വർഗീസ്, വിതയത്തിൽ ട്രസ്റ്റ് പ്രസിഡന്റ് ജോസ് വിതയത്തിൽ, ഫാ. വിതയത്തിലിനെ നേരിട്ടു കണ്ടിട്ടുള്ള മറിയം ചാക്കോ പയ്യപ്പിള്ളി, എഫ്ആർസി ധ്യാനത്തിലെ ദമ്പതികളുടെ പ്രതിനിധികളായ അജോ അമ്പൂക്കൻ, ദീപ, ഹോളി ഫാമിലി അൽമായ സംഘടനയുടെ സെക്രട്ടറി സി.കെ. ഡൊമിനിക് എന്നിവർ ഭദ്രദീപം തെളിച്ചു.