ഇനി പടിപൂജ ബുക്ക് ചെയ്ത് നടത്തണമെങ്കിൽ 2034 വരെ കാത്തിരിക്കണം
ഇനി പടിപൂജ ബുക്ക് ചെയ്ത് നടത്തണമെങ്കിൽ 2034 വരെ കാത്തിരിക്കണം
ശബരിമലയിലെ ഏറ്റവും ശ്രേഷ്ഠമായ വഴിപാടായ പടിപൂജയ്ക്ക് 2034 വരെ ഭക്തർ ബുക്കു ചെയ്തുകഴിഞ്ഞു. 2034 നവംബർ മാസത്തിൽ മാത്രമേ ഇനി പടിപൂജയ്ക്ക് ഒഴിവുള്ളൂ. മണ്ഡലമകര വിളക്ക് കാലത്തെ തീർഥാടകരുടെ തെരക്ക് കണക്കിലെടുത്ത് ഈ കാലയളവിൽ പടിപൂജ നടത്താറില്ല.

മാസപൂജകൾക്കായി ക്ഷേത്രനട തുറക്കുന്ന അഞ്ചുദിവസങ്ങളിലും വിഷു, ഓണം തുടങ്ങിയ വിശേഷദിവസങ്ങളിലുമാണ് പടിപൂജ നടത്തുന്നത്. 75,000 രൂപയാണ് ചെലവ്. പടിപൂജ ബുക്കു ചെയ്യുന്ന അവസരത്തിൽ മുൻകൂറായി ദേവസ്വംബോർഡിൽ അടയ്ക്കുകയും വേണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.