ഹൃദയം ശുദ്ധീകരിക്കുക
ഹൃദയം ശുദ്ധീകരിക്കുക
ഞങ്ങളുടെ കുടുംബത്തിൽ പാരന്പര്യമായി തന്നെ എല്ലാ സ്ത്രീകളും വീട്ടിൽ അടങ്ങി ഒതുങ്ങി കൂടുന്ന ശീലമുള്ളവരാണ്. അതുകൊണ്ട് തന്നെ ഉമ്മയെ കാണാൻ ധാരാളം സന്ദർശകർ വീട്ടിലേക്ക് വരാറുണ്ട്. റജബ് പിറന്നാൽ ഉമ്മ റംസാനിലേക്കുള്ള തയാറെടുപ്പുകൾ തുടങ്ങും. സന്ദർശകരോട് ഉമ്മ പറയും- ""റംസാൻ എത്താറായി, പൊരുത്തപ്പെടണം, സ്വീകരിക്കാൻ വേണ്ടി പ്രാർഥിക്കണം. കഴിഞ്ഞ റംസാനിൽ ജീവിച്ചിരുന്ന പലരും നമ്മിൽ നിന്ന് വിടപറഞ്ഞു അല്ലാഹു അവർക്ക് സന്തോഷം നൽകട്ടെ,’’.

മരിച്ചവർക്ക് മഗ്ഫിറത്തിനും ജീവിച്ചിരിക്കുന്നവർക്ക് ദീർഘായുസിനും വേണ്ടി പ്രാർഥിക്കും.എല്ല വിധത്തിലുമുള്ള ഹഖ് ഇടപാടുകളും തീർക്കും. എന്‍റെ കുട്ടിക്കാല റംസാൻ ഓർമയിലെ ചില മധുരിക്കുന്ന സംഭവങ്ങളാണിത്. ഉമ്മ ഇപ്പോഴും അങ്ങനെയൊക്കെ തന്നെയാണ്, കാരണം അവരുടെയെല്ലാം മനസിലെ റംസാൻ നമുക്ക് സങ്കൽപ്പിക്കാൻ സാധിക്കുന്നതിനുമപ്പുറമാണ്, മഹത്തരമാണ്.

“നനച്ചുകുളി’ റംസാൻ മുന്നൊരുക്കത്തിന്‍റെ അവിഭാജ്യഘടകമായിരുന്നു. വീടും പരിസരവും റംസാനിനെ സ്വീകരിക്കാൻ വേണ്ടി കഴുകി വൃത്തിയാക്കുന്നതിനെ "നനച്ചുകുളി’ എന്ന വിശദീകരണം നൽകിയാലെ പലർക്കും ഇന്ന് മനസിലാവുകയുള്ളു. വീടും പരിസരവും മാത്രം വൃത്തിയായാൽ പോര, ഹൃദയവും നനച്ച് കുളിയിൽ ശുദ്ധീകരിക്കപ്പെടണം. കാരണം, ചിത്രത്തിന്‍റെ ഭംഗി ആസ്വദിക്കാൻ സാധ്യമാകണമെങ്കിൽ വരച്ച പ്രതലം നന്നായിരിക്കണം. ചെളിപുരണ്ട പ്രതലത്തിൽ ചായം തേച്ചാൽ തെളിഞ്ഞു കൊള്ളണമെന്നില്ല. ആദ്യം പ്രതലം വൃത്തിയാക്കണം, എന്നിട്ട് ചായം തേച്ചു തുടങ്ങണം. ഇങ്ങിനെ ഹൃദയവും ശരീരവുമാകുന്ന കാൻവാസിനെ കഴുകി ശുദ്ധീകരിച്ച് റംസാനിൽ ചായം തേക്കാനുള്ള പ്രതലമാക്കാനുള്ള സമയമാണ് റജബും ശഅ്ബാനും. ഇവകളെ വേണ്ടതുപോലെ ഉപയോഗിച്ചില്ലങ്കിൽ ചിത്രം പതിഞ്ഞെന്ന് വരില്ല.


റംസാൻ എന്ന പദത്തിന്‍റെ ഒരോ അക്ഷരങ്ങളെയും വിശദീകരിക്കുന്നുണ്ട് മുഹ്‌‌യുദ്ദീൻ ശൈഖ് (റ) തന്‍റെ "ഉൻയ’ എന്ന കിത്താബിൽ. റാഅ് അല്ലാഹുവിന്‍റെ തൃപ്തിയുടെമേലിലും മീം അല്ലാഹുവിന്‍റെ മഹബ്ബത്തിന്‍റെ മേലിലും ള്വാദ് അവന്‍റെ ഉത്തരവാദിത്വത്തിന്‍റെമേലിലും നൂന് അല്ലാഹുവിന്‍റെ നൂറിന്‍റെമേലിലും അറിയിക്കുന്നു. അഥവാ റംസാനിനെ വേണ്ടത് പോലെ ഉപയോഗിക്കുന്നവൻ പൂർണമായും സൃഷ്ടാവായ അല്ലാഹുവിന്‍റെ തൃപ്തിയിലും മുഹബ്ബത്തിലും കൃപയിലുമായി അവന്‍റെ ഉത്തരവാദിത്വത്തിലാണ്. പിന്നെ എന്തുണ്ട് ഒരു അടിമയ്ക്ക് ഭയപ്പെടാൻ. റംസാനിനെ വേണ്ടത് പോലെ സ്വീകരിക്കാനും ഉപയോഗപ്പെടുത്താനും അല്ലാഹു തൗഫീഖ് നൽകട്ടെ.

സയ്യിദ് ഇബ്റാഹിമുൽ ഖലീലുൽ ബുഖാരി
(ജനറൽ സെക്രട്ടറി, കേരള മുസ്ലിം ജമാഅത്ത്)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.