ആദരപൂര്‍വം ആരാധനാനിരതരാകുക
ആദരപൂര്‍വം ആരാധനാനിരതരാകുക
ദൈവാനുഗ്രഹങ്ങളുടെ പെരുമഴക്കാലവും പുണ്യങ്ങളുടെ പൂക്കാലവുമായ വിശുദ്ധ റംസാനെ വിശ്വാസിലോകം ആവേശപൂര്‍വം സ്വാഗതം ചെയ്തുകഴിഞ്ഞു. കാരുണ്യവര്‍ഷത്തിന്‍റെയും പാപമോചനത്തിന്‍റെയുംനരകമോചനത്തിന്‍റെയും സ്‌പെഷല്‍ സീസണ്‍ അതീവ ജാഗ്രതയോടെ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. റംസാനെ ഗൗരവപൂര്‍വം സ്വീകരിക്കുകയും ആദരപൂര്‍വം ആരാധനാനിരതരാകുകയും ചെയ്യുക എന്നതാണ് പ്രധാനമായും വേണ്ടത്. നന്‍മകള്‍ വാരിക്കൂട്ടാന്‍ മല്‍സരിക്കുന്നവരായിരുന്നു സദ്‌വൃത്തരായ മുന്‍ഗാമികള്‍. പുണ്യറംസാനെ സഗൗരവം പരിഗണിക്കേണ്ടതിന്‍റെ അനിവാര്യത ബോധ്യപ്പെടുത്തുന്ന തിരുവചനം എത്ര ശ്രദ്ധേയമാണ്.

മുത്തുനബി(സ) പറഞ്ഞു: റംസാനെ ആദരിക്കുന്നിടത്തോളം കാലം എന്‍റെ സമുദായം നിന്ദ്യരാവില്ല... ഒരാള്‍ ചോദിച്ചു അല്ലാഹുവിന്‍റെ റസൂലേ, റംസാനെ അനാദരിക്കുന്നവര്‍ക്ക് സംഭവിക്കുന്ന നിന്ദ്യത ഏതുവിധമായിരിക്കും...

നബി(സ) പറഞ്ഞു: റംസാനില്‍ അല്ലാഹുവിന്‍റെ വാക്കുകളെ ലംഘിച്ചാല്‍, റം സാന്‍റെ ഇരവുപകലുകളില്‍ അനാശാസ്യ പ്രവര്‍ത്തികളില്‍ മുഴുകിയാല്‍ അല്ലാഹുവും ആകാശലോകത്തുള്ള മുഴുവന്‍ മലക്കുകളും മുഴുവന്‍ വര്‍ഷവും അവനെ ശപിച്ചുകൊണ്ടിരിക്കും. അങ്ങനെ അടുത്ത റംസാനുമുന്പ് അവന്‍ മരണപ്പെട്ടാല്‍ നരകാഗ്നിയെ തടുക്കാന്‍ അവന്‍റെ പേരില്‍ അല്ലാഹുവിങ്കല്‍ ഒരു നന്‍മയും ഉണ്ടാകില്ല.

പരിഗണന ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. അവഗണന പ്രശ്‌നമാകാത്തവരും ഉണ്ടാകില്ല. വീട്ടിലും നാട്ടിലും കുടുംബത്തിലും സമൂഹത്തിലും അംഗീകാരം ലഭിക്കാത്തവര്‍ ഹതഭാഗ്യരാണ്. എങ്കില്‍ അല്ലാഹുവില്‍ സ്വീകാര്യത ഇല്ലാത്തവരുടെ അവസ്ഥ എന്തായിരിക്കും. വിശുദ്ധ റംസാനിലെ സമാഗമത്തില്‍ സന്തോഷിക്കാത്തവരും അതിന്‍റെ പവിത്രതയെ മാനിച്ച് കുറ്റകൃത്യങ്ങളില്‍നിന്ന് അകന്ന ു നില്‍ക്കാത്തവരും അക്ഷരാര്‍ഥത്തില്‍ അപരാധികള്‍ തന്നെയാണ്.

അനാവശ്യസംസാരങ്ങളിലും അത്യാവശ്യ പ്രവര്‍ത്തികളിലും ഇടപെടുമ്പോള്‍ റംസാനാണെന്ന ബോധം വിശ്വാസികളില്‍ ഉണ്ടാകണം.

മറ്റുള്ളവര്‍ ഇങ്ങോട്ട് കടന്നാക്രമണം നടത്തുമ്പോഴും ഞാന്‍ നോമ്പുകാരനാണെന്ന് രണ്ട് വട്ടം പറയണമെന്നാണ് നബി വചനം. അരുതായ്മകളെ വകഞ്ഞുമാറ്റാന്‍ നമുക്ക് പ്രചോദനമാകണം. ഇതരമാസങ്ങളില്‍ നിന്നും വ്യത്യസ്തമായി എതൊരു മനുഷ്യനും നന്നാകാന്‍ ശ്രമിക്കുന്ന അതിനുവേണ്ടി അല്ലാഹു പ്രത്യേക അവസരമൊരുക്കിതരുന്ന വ്രതശുദ്ധിയുടെ കാലത്തും പാപങ്ങള്‍ ചെയ്തുകൂട്ടുന്നത് തികച്ചും അവഗണനയാണ്.

നന്‍മകള്‍ക്ക് ഇരട്ടി പ്രതിഫലവും തിന്‍മകള്‍ക്ക് കടുത്ത ശിക്ഷയും ലഭിക്കുന്ന റംസാനാണെന്ന നല്ലബോധത്തോടെ ജീവിതം തള്ളി നീക്കുക, അനാദരവും അവഗണനയും വന്നുപോകാതിരിക്കാന്‍ ജാഗ്രതപാലിക്കുക.

ശുക്കൂര്‍ സഖാഫി വെണ്ണക്കോട്
(സമസ്ത കോഴിക്കോട് ജില്ലാ സെക്രട്ടറി)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.