ഹൃദയശുദ്ധിയുടെ റംസാനാകട്ടെ
ഹൃദയശുദ്ധിയുടെ റംസാനാകട്ടെ
സത്യസന്ധത മാന്യതയുടെ ലക്ഷണമാണ്. മാന്യത സൽസ്വഭാവത്തിന്‍റെ മുഖമുദ്രയാണ്. അപ്പോൾ സത്യസന്ധനല്ലാത്ത ഒരാൾക്ക് സൽസ്വഭാവിയാകാൻ സാധിക്കില്ല. തിരുനബി പറയുന്നു- ""മുനാഫിഖിന്‍റെ (കപട നാട്യക്കാരന്‍റെ) അടയാളങ്ങൾ മൂന്നെണ്ണമാണ്. സംസാരിച്ചാൽ അവൻ കളവ് പറയും, വാക്കുപറഞ്ഞാൽ ലംഘിക്കും, വിശ്വസിച്ചാൽ വഞ്ചിക്കും''. മറ്റൊരു നിവേദനത്തിൽ കാണാം. ""നാല് കാര്യങ്ങൾ ഒരാളിൽ ഉണ്ടെങ്കിൽ അവൻ കറകളഞ്ഞ മുനാഫിഖാണ്. അതിൽ ഏതെങ്കിലും ഒന്ന് ഒരാളിലുണ്ടെങ്കിൽ ആ സ്വഭാവം ഉപേക്ഷിക്കുന്നത് വരെ അയാളിൽ നിഫാഖിന്‍റെ(കാപട്യം)ലക്ഷണമുണ്ട്. സംസാരിച്ചാൽ അവൻ കളവ് പറയും, വിശ്വസിച്ചാൽ വഞ്ചിക്കും, കരാർ ചെയ്താൽ ലംഘിക്കും, തർക്കിച്ചാൽ അസഭ്യം പറയും''. കളവ് വിശ്വാസിയുടെ ജീവിതത്തിൽ ഉണ്ടാവാൻ പാടുള്ളതല്ല. വളരെ ഗൗരവതരമായി കാണേണ്ട ദുഃസ്വഭാവമാണ് കളവ്.

ഒരു കൊച്ചു കുട്ടിയെ വല്ലതും കാണിച്ച് അടുത്തു വിളിച്ചിട്ട് അത് നൽകാതിരിക്കുക എന്നതു പോലും ഗൗരവതരമായി കാണേണ്ട കളവാണ് എന്നാണ് പ്രവാചകരുടെ അധ്യാപനം. അബ്ദുല്ലാഹി ബ്നു ആമിർ എന്ന പ്രവാചക അനുചരൻ നിവേദനം ചെയ്യുന്ന ഒരു ഹദീസ്- ""ഒരിക്കൽ പ്രവാചകർ ഞങ്ങളുടെ വീടിന്‍റെ മുന്പിൽ ഇരിക്കുന്ന സമയത്ത് എന്‍റെ ഉമ്മ എന്നെ വിളിച്ചു. ഉമ്മ പറഞ്ഞു: മോനേ, ഇങ്ങോട്ടുവാ ഞാനിതു നിനക്കു തരാം. ഇതുകേട്ട പ്രവാചകർ ഉമ്മയോട് ചോദിച്ചു: നീ എന്താണ് അവന് കൊടുക്കാൻ ഉദ്ദേശിക്കുന്നത്? ഉമ്മ പറഞ്ഞു: അവന് ഞാൻ ഈത്തപഴം കൊടുക്കും. അപ്പോൾ നബി തങ്ങൾ ഉമ്മയോട് പറഞ്ഞു: നീ എങ്ങാനും അവന് ഒന്നും നൽകിയിരുന്നില്ലെങ്കിൽ നിന്‍റെ മേലിൽ ഒരു കളവ് രേഖപ്പെടുത്തപ്പെടുമായിരുന്നു.


നമ്മൾ പലപ്പോഴും വളരെ നിസാരമായി കാണുന്ന കാര്യമാണ് കളവ് പറയുക എന്നത്. എന്നാൽ തമാശയ്ക്ക് പോലും കളവ് പറയുന്നത് വളരെ വലിയ തെറ്റാണ്. അല്ലാഹുവും പ്രവാചകരും ഏറ്റവും വെറുത്ത കാര്യമാണ്. എന്‍റെ മേലിൽ ആരെങ്കിലും കളവിനെ കെട്ടിച്ചമച്ചാൽ അവൻ നരകത്തിൽ അവന്‍റെ ഇരിപ്പിടം ഉറപ്പിച്ചു കൊള്ളട്ടെയെന്ന് പ്രവാചകർ പറഞ്ഞതാണ്. അഥവാ നമ്മൾ നിസാരമാക്കുന്ന ഇത്തരം പല ദുഃസ്വഭാവങ്ങളിലൂടെയും നമ്മിലുള്ള നന്മകളെല്ലാം നിഷ്ഫലമായി പോവും. അതുകൊണ്ട് വിശുദ്ധ റംസാനിൽ നമ്മുടെ ശരീരത്തിന് മാത്രമല്ല വ്രതം വേണ്ടത്. മാറിച്ച് ആന്തരികവും ബാഹ്യവുമായ നമ്മുടെ എല്ലാ അവയവങ്ങളും വ്രതമെടുക്കണം. ആ വ്രതത്തിലൂടെ നമ്മുടെ നാവും ഹൃദയവും എല്ലാം സംസ്കരിക്കപ്പെടണം. സത്യസന്ധത നമ്മുടെ ശീലമാക്കാൻ നമുക്ക് സാധിക്കണം.

സയ്യിദ് ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി
(ജനറൽ സെക്രട്ടറി, കേരള മുസ്‌ലിം ജമാഅത്ത്)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.