പാരത്രിക ജീവിതത്തെ സമ്പന്നമാക്കുക
പാരത്രിക ജീവിതത്തെ സമ്പന്നമാക്കുക
വലിയ ഭാഗ്യവാന്മാരാണ് റംസാനെ സ്വീകരിക്കാന്‍ കഴിയുന്ന വിശ്വാസികള്‍. പല മഹാന്മാരുടെയും പ്രാര്‍ഥനകള്‍, ധാരാളം റംസാനിനെ ജീവിതത്തില്‍ അഭിമുഖീകരിക്കാനുള്ള ഭാഗ്യം തേടിയായിരുന്നു. അനേകം റംസാനുകള്‍ ലഭിക്കുന്ന വിശ്വാസിക്ക് മുമ്പില്‍ പുണ്യങ്ങളുടെ വസന്തം ജീവിതത്തിലേക്ക് ചേര്‍ത്തുവയ്ക്കാനുള്ള എത്രയോ അവസരങ്ങള്‍ ആണ് ലഭിക്കുന്നത്. പാരത്രിക ജീവിതത്തെ സമ്പന്നവും സുഖകരവും ആക്കാനുള്ള എത്രയെത്ര രാവുകള്‍. അതുകൊണ്ടു റംസാനിലെ ഓരോ നിമിഷവും ഉപയോഗപ്പെടുത്തണം. നാഥനില്‍ മനസും ശരീരവും സമര്‍പ്പിക്കണം.

റംസാന്‍ വിശ്വാസികളുടെ മനസില്‍ ആത്മീയതയുടെയും ഭക്തിയുടെയും സാന്നിധ്യം ഉറപ്പിച്ചു നിർത്തുന്ന മാസമാണ്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ റംസാന്‍ കാലത്ത് പോകാന്‍ കഴിഞ്ഞിട്ടുണ്ട്. മുസ്‌ലിംകളില്‍ മുഴുവന്‍ സവിശേഷമായ മാറ്റം അവിടങ്ങളിലെല്ലാം പ്രകടമാണ്. എല്ലാ സംഘര്‍ഷങ്ങളുടെയും അസ്വസ്ഥതകളുടെയും നടുവിലും റംസാന്‍റെ സുകൃതങ്ങള്‍ കൊയ്‌തെടുക്കുവാനുള്ള പരിശ്രമത്തിലാണ് വിശ്വാസികള്‍. ഈ ലോകത്തെ കേവല ജീവിതത്തിനപ്പുറം കാര്യങ്ങളെ കാണുന്നവര്‍ക്ക് പരലോകം തന്നെയാണല്ലോ പ്രധാനം.

കേവലം അന്നപാനീയങ്ങള്‍ ഉപേക്ഷിക്കുക എന്നത് മാത്രമല്ല റംസാനിന്‍റെ താത്പര്യം. അടിസ്ഥാനപരമായി മനുഷ്യരെ ഭക്തിയുള്ളവര്‍ ആക്കിത്തീര്‍ക്കുകയാണ് ഈ മാസം. അല്ലാഹു ഖുര്‍ആനില്‍ പഠിപ്പിച്ചതും അതാണല്ലോ. വിശ്വാസികളെ സംബോധന ചെയ്ത് ""നിങ്ങള്‍ക്കും മുന്‍ഗാമികള്‍ക്കും വ്രതാനുഷ്ഠാനം നിര്‍ബന്ധമാക്കിയത്, നിങ്ങള്‍ ഭക്തിയുള്ളവരായി തീരാന്‍ വേണ്ടിയാണ്'' എന്ന സൂക്തം റംസാന്‍റെ ആത്മസത്തയെ പ്രകാശിപ്പിക്കുന്നു.


ശരീരത്തിന്‍റെയും മനസിന്‍റെയും ആസക്തികളില്‍ നിന്നകലുക എന്നതാണ് മനുഷ്യര്‍ തഖ്‌വയുള്ളവര്‍ ആയിത്തീരാന്‍ അടിസ്ഥാനപരമായി വേണ്ടത്. പൈശാചികമായ ചിന്തകളില്‍ നിന്നും പ്രവര്‍ത്തനങ്ങളില്‍ നിന്നുമുള്ള വിമോചനം എന്നും പറയാം. ശരീരത്തെ നിയന്ത്രണങ്ങള്‍ക്കപ്പുറം സഞ്ചരിപ്പിക്കുന്നതില്‍ വലിയ പങ്കു ഭക്ഷണത്തിനുണ്ട്. വയറു നിറഞ്ഞിരിക്കുമ്പോള്‍ അലസനുമാവും മനുഷ്യന്‍. എന്നാല്‍ റംസാനിലെ വ്രതാനുഷ്ഠാനങ്ങളിലൂടെ അത്തരം ആലസ്യങ്ങളില്‍ നിന്നും വൈകാരിക പ്രവണതകളില്‍ നിന്നുമെല്ലാം ചിന്തകള്‍ മാറ്റി അല്ലാഹുവിലേക്ക് അടുക്കാന്‍ കഴിയണം വിശ്വാസികള്‍ക്ക്. അപ്പോഴേ, നോമ്പിന്‍റെ ഫലം ലഭിക്കുകയുള്ളൂ.

അല്ലാഹുവുമായി അടുക്കാനുള്ള എല്ലാ വഴികളിലും ആത്മാര്‍ഥമായി ഇടപഴകണം ഈ മാസത്തില്‍ വിശ്വാസികള്‍. വിശുദ്ധ ഖുര്‍ആന്‍ ധാരാളമായി പാരായണം ചെയ്യണം. പഠിക്കാന്‍ സമയം കണ്ടെത്തണം. ദാനധര്‍മങ്ങളില്‍ സജീവമാകണം. ഇപ്പോഴും, ദരിദ്രരായ അനേകം പേരുണ്ട് നമ്മുടെയൊക്കെ നാടുകളില്‍. അല്ലാഹു നല്‍കിയതില്‍ നിന്ന് ദാനം ചെയ്യുമ്പോഴാണ് സമ്പത്തില്‍ ഐശ്വര്യം ഉണ്ടാവുക.

ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി
(മര്‍കസ് ഡയറക്ടര്‍ )

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.