സഹാനുഭൂതിയെ ഉണര്‍ത്തുന്ന മാസം
സഹാനുഭൂതിയെ ഉണര്‍ത്തുന്ന മാസം
വിശുദ്ധ റംസാൻ സഹാനുഭൂതിയെ ഉണര്‍ത്തുന്ന മാസം കൂടിയാണ്. സഹജീവികളോടുള്ള സ്‌നേഹവും കടപ്പാടും പുലര്‍ത്താനും അതിലൂടെ ധാരാളം പ്രതിഫലം സമ്പാദിക്കാനും വിശ്വാസി സമൂഹം വ്രതമാസത്തെ ഉപയോഗപ്പെടുത്തുന്നു. ഈ പവിത്ര മാസത്തില്‍ ചെയ്യുന്ന ഓരോ സുകൃതത്തിനും പതിന്‍ മടങ്ങ് പ്രതിഫലമാണ് അല്ലാഹു വാഗ്ദാനം ചെയ്യുന്നത്.

വിശുദ്ധ റംസാനെ അല്ലാഹുവിന്‍റെ മാസമായിട്ടാണ് പരിചയപ്പെടുത്തുന്നത്. ആത്മ നിയന്ത്രണത്തിലൂടെ ദേഹേച്ഛകളില്‍നിന്ന് ശരീരത്തെ പ്രതിരോധിക്കുമ്പോള്‍, സഹജീവി സ്‌നേഹവും സാമൂഹിക കടപ്പാടുകളും വഴിയേ വരും. പുതിയ ജീവിത പരിസരത്ത് ആര്‍ക്കും ആരേയും ശ്രദ്ധിക്കാനോ ക്ഷേമാന്വേഷണം നടത്താനോ സമയമോ സന്ദര്‍ഭമോ ഇല്ലാതായി കൊണ്ടിരിക്കുന്നു. ജീവിത നൈരന്തര്യങ്ങള്‍ക്കിടയില്‍ മൂല്യബോധമെന്ന അമൂല്യ സമ്പത്ത് മനുഷ്യര്‍ക്കിടയില്‍ അന്യമായി കൊണ്ടിരിക്കുന്നു. ദേഹേച്ഛകളും ആര്‍ത്തിയുമാണ് ആളുകളുടെ മാനസിക നില ഈ നിലയിലെത്തിച്ചത്. ഒരുപാട് സമ്പാദിക്കാനും സുഖലോലുപതയോടെ ജീവിക്കാനുമാണ് എല്ലാവരും വെപ്രാളപ്പെടുന്നത്.

എന്നാല്‍ നമ്മുടെ സ്‌നേഹവും പരിഗണനയും നോട്ടവും ആഗ്രഹിക്കുന്ന അനേകായിരങ്ങള്‍ നമ്മുടെ പരിസരങ്ങളില്‍ കാത്തിരിക്കുന്നുണ്ടെന്ന യാഥാര്‍ഥ്യം പലര്‍ക്കുമില്ല. അതുണ്ടാകുന്ന കാലവും സമയവും സന്ദര്‍ഭവും പലരും ആഗ്രഹിക്കുന്നില്ല.

എന്നാല്‍, വ്രത വിശുദ്ധിയുടെ ദിനരാത്രികള്‍ വിശ്വാസിയെ സംബന്ധിച്ചിടത്തോളം കൂടുതല്‍ പുണ്യങ്ങളാല്‍ സജീവമാക്കാനുള്ളതാണ്. നിര്‍ബന്ധിത ആരാധനാ മുറകള്‍ക്കു പുറമേ, ഐച്ഛികമായ ആരാധനകളും കാരുണ്യപ്രവര്‍ ത്തനങ്ങളും വിശ്വാസിയുടെ റം സാൻ ജീവിതത്തില്‍ കാണാനാകും.


പുഞ്ചിരിയില്‍ പോലും പുണ്യമുണ്ടെന്നു പഠിപ്പിച്ച പ്രവാചക പാഠങ്ങളാണ് ഓരോ വിശ്വാസിയുടേയും ജീവിത ഘടനയെ രൂപപ്പെടുത്തുന്നത്. വലതുകൈ നല്‍കുന്നത് ഇടതുകൈ അറിയാതെ ദാനം ചെയ്യാന്‍ പഠിപ്പിച്ചു പ്രവാചകന്‍. നിന്‍റെ സമ്പത്ത് നിന്‍റേതു മാത്രമല്ലെന്നും അതില്‍ അവകാശികളായി പലരുമുണ്ടെന്നും പ്രവാചകന്‍ ഓര്‍മപ്പെടുത്തി.

സക്കാത്തെന്ന നിര്‍ബന്ധിത ദാനത്തെ ഇസ്‌ലാമിന്‍റെ പഞ്ചസ്തംഭങ്ങളില്‍ ഉള്‍പ്പെടുത്തിയാണ് അല്ലാഹു ഇസ്‌ലാം പൂര്‍ത്തീകരിച്ചത്. അതുകൊണ്ട് നിര്‍ബന്ധിത ദാനത്തിനു പുറമേ, ഉയര്‍ന്ന പ്രതിഫലം സിദ്ധിക്കുന്ന ദാനധര്‍മങ്ങളാല്‍ ഈ പുണ്യമാസത്തെ സജീവമാക്കുക. അതിനുള്ള അവസരം നമ്മുടെ ചുറ്റുപാടില്‍ ധാരാളമുണ്ട്. ഒരു കാരക്ക കീറുകൊണ്ടെങ്കിലും നിങ്ങള്‍ നരകത്തെ സൂക്ഷിക്കുക എന്ന പ്രവാചകാധ്യാപനം ഉള്‍ക്കൊണ്ട് കഴിവിന്‍റെ പരമാവധി ചെലവഴിക്കുക. ദാനം സമ്പത്ത് വര്‍ധിക്കാനുള്ള നിമിത്തമാണെന്ന് ഓരോരുത്തരും ഉള്‍ക്കൊ ള്ളുക.

ത്വാഹാ യമാനി
(എസ്‌കെഎസ്എസ്എഫ് ജില്ലാ വൈസ് പ്രസിഡന്‍റ് )

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.