അലിഞ്ഞില്ലാതാവട്ടെ ഞാനെന്ന ഭാവം
അലിഞ്ഞില്ലാതാവട്ടെ ഞാനെന്ന ഭാവം
വിവേകബുദ്ധിയെത്തിയ കാലം മുതൽ ഓരോ വ്യക്തിയുടെയും മനസിൽ ഞാനാരാണെന്ന ചോദ്യവും, ഞാനെന്ന ഭാവവും മുള പൊട്ടുന്നു. താൻ ജീവിക്കുന്ന ചുറ്റുപാടുകളിൽനിന്ന് ലഭിക്കുന്ന അനുഭവങ്ങൾ ഒരു വ്യക്തിയിൽ ‘ഞാൻ’ എന്ന പ്രതിഭാസത്തെ രൂപീകരിക്കുന്നു. പ്രവിശാലമായ ഈ പ്രപഞ്ചത്തിലെ വെറും നിസാരനായ ഒരുസൃഷ്ടി മാത്രമാണ് ഞാനെന്ന ബോധ്യമാണ് നമ്മെ വിനയാന്വിതരാക്കേണ്ടത്.

ഞാനെന്ന ഭാവം പലപ്പോഴും മനുഷ്യനെ അന്ധനാക്കുന്നു. ഞാനല്ലാത്ത മറ്റാരെയും കാണാത്ത അവസ്ഥ, ചുറ്റുപാടുകളുമായി ഇഴുകിച്ചേരാൻ ശ്രമിക്കാതിരിക്കൽ, എപ്പോഴും എല്ലാത്തിന്‍റെയും മുന്നിൽ നടക്കാനുള്ള വ്യഗ്രത തുടങ്ങിയവയെല്ലാം ഇതിന്‍റെ ലക്ഷണങ്ങളാണ്. വ്രതമനുഷ്ഠിക്കുന്നതിലൂടെ വിശ്വാസി ഞാനെന്ന ഭാവത്തെ കരിച്ചു കളയുന്നു. ഒരു നേരത്തെ അന്നത്തിന് അന്യന്‍റെ മുന്നിൽ കൈനീട്ടുന്ന വിശക്കുന്നവന്‍റെ വേദനകൾ തിരിച്ചറിയുന്നു. വ്രതം ചികിത്സിക്കുന്നത് ശാരീരിക രോഗങ്ങളെയല്ല. അഹങ്കാരം, ഞാനെന്ന ഭാവം, അസൂയ, ദേഷ്യം തുടങ്ങിയ മനസിന്‍റെ വൈകല്യങ്ങളെയാണ്.

മുഹമ്മദ് നബിയും യേശുക്രിസ്തുവും ശ്രീബുദ്ധനും നടന്ന വഴികളിൽ വിനയത്തിന്‍റെയും എളിമയുടെയും ലാളിത്യത്തിന്‍റെയും കാൽപാടുകൾ ദർശിക്കാം. ഈ മാർഗം വരിച്ചവർ അഹമിലെ ഞാനെന്ന ഭാവത്തെ കരിച്ചു കളഞ്ഞവരാണ്.

ബാഗ്ദാദിൽ ഒരു ആത്മജ്ഞാനിയുണ്ടായിരുന്നു. ഒരിക്കൽ ചന്തയിൽ മുഷിഞ്ഞ വസ്ത്രം ധരിച്ച് എന്തോ തെരയുന്ന കണ്ണുമായി നിൽക്കുന്ന അദ്ദേഹത്തെ ഒരു പ്രമാണി കാണാനിടയായി. ആരെയാണ് അന്വേഷിക്കുന്നത് എന്ന ചോദ്യത്തിന് എന്‍റെ യജമാനനെയാണ് എന്ന് ജ്ഞാനി മറുപടി പറഞ്ഞു. യജമാനൻ എന്നതുകൊണ്ട് അയാൾ ഉദ്ദേശിച്ചത് ദൈവത്തെയായിരുന്നു. ദൈവത്തെ തേടിയുള്ള യാത്ര.


അടിമ സന്പ്രദായം നിലനിൽക്കുന്ന കാലമായതിനാൽ തന്‍റെ യജമാനനെ തേടി അലഞ്ഞു നടക്കുന്ന അടിമയാവാം ഇയാളെന്ന് തെറ്റിദ്ധരിച്ച പ്രമാണി സൂത്രത്തിൽ പറഞ്ഞു:""എന്‍റെ കൂടെ പോരൂ. യജമാനനെ കണ്ടെത്തുംവരെ എന്‍റെ കൂടെ ജോലി ചെയ്യാം''. ജ്ഞാനി മറുത്തൊന്നും പറയാതെ അയാളുടെ കൂടെപ്പോയി. താനൊരു അടിമയല്ല, മഹാ ജ്ഞാനിയാണ്, ഞാനുദ്ദേശിച്ച യജമാനൻ ദൈവമാണ് എന്ന് വാ തുറന്ന് പറഞ്ഞാൽ തീരുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളു. പിന്നീടങ്ങോട്ട് വർഷങ്ങളോളം ഈ പ്രമാണിയുടെ കീഴിൽ അടിമവേല ചെയ്യേണ്ടിവന്നിട്ടും ഈ സത്യം തുറന്നു പറയാൻ അദ്ദേഹം തയാറായില്ല. കാരണം, ഞാനൊരു പണ്ഡിതനാണെന്ന് സ്വന്തം നാവുകൊണ്ട് പറഞ്ഞാൽ മനസിന്‍റെ ഏതെങ്കിലും ഒരു കോണിൽ ഞാനെന്ന ഭാവം നാന്പെടുത്ത് പോയാലോ.

വർഷങ്ങൾക്കു ശേഷം ജ്ഞാനിയിലെ അറിവും വിനയവും തിരിച്ചറിഞ്ഞ പ്രമാണി അയാളെ മോചിപ്പിച്ചു എന്നത് ചരിത്രം.

അംജദ് അമീൻ കാരപ്പുറം
(റിസേർച്ച് സ്കോളർ, പിടിഎം ഗവ.കോളജ്, പെരിന്തൽമണ്ണ)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.