ലഭിച്ചതിന് നന്ദിയുള്ളവരായിരിക്കുക
ലഭിച്ചതിന് നന്ദിയുള്ളവരായിരിക്കുക
കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, കായ്കനി നഷ്ടം എന്നിവകൊണ്ടു നാം നിങ്ങളെ പരീക്ഷിക്കുക തന്നെ ചെയ്യും. ക്ഷമിക്കുന്നവർക്കു താങ്കൾ സന്തോഷ വാർത്ത അറിയിക്കുക (അൽ ബഖറ:155)

മനുഷ്യൻ നേരിടേണ്ടി വരുന്ന അഞ്ചുതരം പരീക്ഷണങ്ങളെ കുറിച്ചാണ് ഈ സൂക്തം പറയുന്നത്. 1.ഭയം, 2.വിശപ്പ്, 3.ധന നഷ്ടം, 4.ആൾ നഷ്ടം 5.ഫലവർഗങ്ങളുടെ ഉത്പാദനകുറവ്. വിപത്തുകളും സമൃദ്ധിക്ഷയവും മനുഷ്യന്‍റെ കൂടപ്പിറപ്പാണ്. ആപത്തുകളുണ്ടാകുന്പോൾ ക്ഷമിക്കുകയും സമൃദ്ധിക്ഷയമുണ്ടാകുന്പോൾ ഉള്ളതുകൊണ്ട് തൃപ്തിപ്പെടുകയും ലഭിച്ചതിന് നന്ദിയും കടപ്പാടും പ്രകടപ്പിക്കുകയും ചെയ്യുന്നവരാണ് വിശ്വാസികൾ. ജീവിതത്തിലെ പ്രതിസന്ധികളെയും പ്രയാസങ്ങളെയും വിവേകത്തോടും ആത്മധൈര്യത്തോടും നേരിടാനുള്ള കരുത്ത് നേടിയെടുക്കണം.

""അല്ലാഹു എന്നെ വല്ലാതെ കഷ്ടപ്പെടുത്തുന്നല്ലോ, എനിക്ക് എന്നും കാലക്കേടു തന്നെ''- ഇങ്ങനെ സ്വയം ശപിക്കരുത്. എല്ലാവർക്കും പ്രശ്നങ്ങളുണ്ട്, ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ. ""എന്നേക്കാൾ കഷ്ടപ്പെടുന്നവർ ചുറ്റുപാടുമുണ്ടല്ലോ. ഇത്രയൊക്കെയല്ലേ എനിക്ക് സംഭവിച്ചിട്ടുള്ളൂ. അല്ലാഹുവിന്‍റെ കാരുണ്യം കൊണ്ട് ഞാൻ ഈ പ്രതിസന്ധികളെ മറികടക്കും''-ഇതായിരിക്കണം ഒരു വിശ്വാസിയുടെ മനസ്.


"നിങ്ങൾ നിങ്ങളുടെ താഴെയുള്ളവരിലേക്ക് നോക്കുക' എന്ന് മുഹമ്മദ് നബി(സ) പഠിപ്പിക്കുന്നു. ക്ഷമ വളരെ പ്രധാനമാണ്. ക്ഷമിക്കുന്നവരോടൊപ്പമാണ് അല്ലാഹുവെന്ന് വിശുദ്ധ ഖുർആൻ പഠിപ്പിക്കുന്നു. ക്ഷമ വിശ്വാസത്തിന്‍റെ പാതിയാണെന്ന് നബിവചനവുമുണ്ട്.

നാം ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്ന ഒരു കാര്യം ലഭിക്കാതെ പോകുന്നത് അല്ലാഹുവിന് തന്നോട് സ്നേഹമില്ലാഞ്ഞിട്ടാണെന്ന് കരുതരുത്. ആ കാര്യം നമുക്ക് വിപത്തായി പരിണമിക്കാം. അല്ലെങ്കിൽ പ്രതീക്ഷിച്ചതിലും ഗുണകരമായത് വിധി നമുക്ക് കരുതിവെച്ചിരിക്കാം. അതുമല്ലെങ്കിൽ, കഷ്ടപ്പാടുകൾക്ക് വലിയ അളവിലുള്ള പ്രതിഫലം നമ്മെ കാത്തിരിക്കുന്നുണ്ടാവും. ഇത്തരത്തിൽ ശുഭപ്രതീക്ഷയും ക്ഷമയും ഇല്ലെങ്കിൽ ജീവിതം നരകതുല്യമാവും. അപ്പോഴാണ് ഒരു മുഴം കയറിലോ, വിഷക്കുപ്പിയിലോ ജീവിതം അവസാനിപ്പിക്കുന്നതിനെപ്പറ്റി മനുഷ്യൻ ആലോചിച്ചു തുടങ്ങുന്നത്. പ്രതിസന്ധികളും വിഷമങ്ങളും ജീവിതത്തിൽ സംഭവിക്കുന്പോൾ ക്ഷമയോടെ അല്ലാഹുവിനെ മുറുകെ പിടിക്കാനാണ് വിശ്വാസി ശ്രമിക്കേണ്ടത്.

സയ്യിദ് ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി
(ജനറൽ സെക്രട്ടറി, കേരള മുസ്ലിം ജമാഅത്ത്)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.