Letters
അധ്യാപകരുടെ ഇരട്ടഡ്യൂട്ടി ഒഴിവാക്കണം
അധ്യാപകരുടെ  ഇരട്ടഡ്യൂട്ടി ഒഴിവാക്കണം
Wednesday, April 3, 2024 1:56 AM IST
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളുടെ മൂല്യനിർണയം വിവിധ കേന്ദ്രങ്ങളിൽ അടുത്ത ദിവസം ആരംഭിക്കുകയാണ്. ചുമതല നിർവഹിക്കാൻ അധ്യാപകർ ഒരുങ്ങുന്പോഴാണ് ഒട്ടേറെ അധ്യാപകർക്ക് തെരഞ്ഞെടുപ്പു ചുമതലയും വന്നത്. അതിനുള്ള പരിശീലന പരിപാടികളും വരും ദിവസങ്ങളിൽ നടക്കണം.

രണ്ടു ചുമതലകളും ലഭിച്ച അധ്യാപകർക്ക് വളരെയേറെ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു. ഇവയിൽ ഏത് ചുമതലയിൽനിന്ന് സ്വയം വിട്ടുനിന്നാലും പിന്നീട് അതിന്‍റെ വിശദീകരണവുമായി കയറിയിറങ്ങണം. ഒരാൾക്ക് ഏതെങ്കിലും ഒരു ചുമതല മാത്രം നൽകുന്ന രീതിയിൽ, ചുമതല പുനഃക്രമീകരണം വേണം.

രണ്ടു ചുമലതകളും വന്നിട്ടില്ലാത്ത ഒട്ടേറെപ്പേർ എല്ലാ സ്കൂളിലുമുണ്ട്. തെരഞ്ഞെടുപ്പു ചുമതല ഉള്ളവരെ മൂല്യനിർണയത്തിൽനിന്ന് ഒഴിവാക്കി; അതില്ലാത്തവർക്ക് മൂല്യനിർണയ ചുമതല നൽകാൻ അടിയന്തര നടപടി ഉണ്ടാകണം.

ജോഷി ബി. ജോണ്‍, മണപ്പള്ളി