Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
| Back to Home |
എത്ര കൃഷിക്കാർ ദീപിക വരുത്തി ആ പത്രത്തെ തിരിച്ചു സപ്പോർട്ടു ചെയ്യുന്നുണ്ട് ?
Wednesday, March 6, 2024 6:00 PM IST
ഈയിടെ ഫേസ്ബുക്കിൽ കണ്ട ഒരു തലക്കെട്ടാണ് മുകളിൽ കൊടുത്തത്. ഇതു വളരെ പ്രസക്തമായ ഒരു ചോദ്യമാണ്. കാർഷിക മേഖലയുമായി ബന്ധപ്പെട്ട പല ഇടവകകളിലും വികാരിയായിരുന്ന പശ്ചാത്തലത്തിൽ എനിക്ക് തോന്നിയ ഒരു കാര്യം ഇക്കാര്യത്തിൽ നമ്മുടെ കർഷകർ വളരെ പിറകോട്ടാണെന്നാണ്.
തങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ നിശബ്ദത പാലിക്കുകയോ നിഷ്പക്ഷത നടിക്കുകയോ ചെയ്യുന്ന പത്രങ്ങളെക്കുറിച്ച് നമ്മുടെ കർഷകർ പലപ്പോഴും അജ്ഞരാവുകയോ അജ്ഞത നടിക്കുകയോ ചെയ്യുന്നവരാണ്.
അത്തരം പത്രങ്ങളെ തങ്ങളുടെ ഭവനത്തിൽ വലിയ അലങ്കാരമായി വയ്ക്കുകയും ചെയ്യുന്നവരാണ് നമ്മുടെ പല കർഷകരും! കർഷകർക്ക് ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ അതിനെപ്പറ്റി വലിയ രീതിയിൽ വാർത്ത കൊടുക്കുന്നവരാണ് ഇത്തരം പത്രങ്ങൾ. കളർ ഫോട്ടോയടക്കം ആകർഷകമായ തലക്കെട്ടോടെ കർഷകരുടെ ദുരന്തങ്ങളെ അവർ ചിത്രീകരിക്കുന്നു.
എന്നാൽ, കർഷകർക്ക് ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മാത്രമല്ല, അവർക്ക് ഇനിയും ദുരന്തങ്ങൾ ആവർത്തിക്കപ്പെടാൻ പാടില്ല എന്ന ലക്ഷ്യത്തോടെ പടപൊരുതുന്ന ദീപികയെ, വരാനിരിക്കുന്ന കരിനിയമങ്ങളെക്കുറിച്ച് കർഷകർക്ക് മുന്നറിയിപ്പ് നൽകുന്ന ദീപികയെ, കർഷകരുടെ നിരവധിയായ പരാതികളെയും ആവലാതികളെയും ഭരണാധികാരികളുടെ മേശപ്പുറത്ത് എത്തിക്കുന്ന ദീപികയെ, സഹായിക്കാൻ പലപ്പോഴും നമ്മുടെ കർഷകർ തയാറാകുന്നില്ല എന്നത് ഒരു ദുഃഖസത്യമാണ്.
പലപ്പോഴും മറ്റു പത്രങ്ങളെ താരതമ്യപ്പെടുത്തിക്കൊണ്ടാണ് ദീപികയെ പലരും വിലയിരുത്തുന്നത്. കളറും ഫോട്ടോയുടെ വ്യക്തതയും പ്രാദേശിക വാർത്തകളുടെ കുറവുമൊക്കെയാണ് പലരും പറയുന്നത്. ഇതൊക്കെ വാസ്തവമാണ്. എന്നാൽ ഒരു കാര്യം നാം ഓർക്കണം.
കർഷകർക്കുണ്ടാകുന്ന ഒരു ദുരന്തം ഒരു പ്രദേശത്തിന്റെ മാത്രം ദുരന്തമായി കാണാതെ, അത് സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും ദുരന്തമായിക്കണ്ടുകൊണ്ട് അതിനെ പൊതുസമൂഹത്തിന്റെയും ഭരണകർത്താക്കളുടെയും മുമ്പിൽ അവതരിപ്പിക്കുന്ന പത്രമാണ് ദീപിക.
കർഷകരുടെയും മറ്റും പ്രശ്നങ്ങൾ ദീപികയെ സംബന്ധിച്ച് ഒരു പ്രാദേശിക വാർത്ത അല്ല. ഈയൊരു യാഥാർഥ്യം നിർഭാഗ്യവശാൽ നമ്മുടെ കർഷക സഹോദരന്മാർ മറന്നുപോകുന്നു. സഭയുടെ പത്രം എന്ന പുച്ഛഭാവത്തോടെ ദീപികയെ പലരും മാറ്റിനിർത്തുന്നു. എന്നാൽ ഈ പത്രം പൊതുസമൂഹത്തിലെ വേദനിക്കുന്നവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ശബ്ദമാണ് എന്ന യാഥാർഥ്യം പലപ്പോഴും അവഗണിക്കപ്പെട്ടു പോകുന്നു.
കർഷകരുടെ മാത്രം പ്രശ്നങ്ങളല്ല ദീപിക അവതരിപ്പിക്കുന്നത്. ഈയിടെ ഒരു കോളജ് കാമ്പസിൽ ഉണ്ടായ കൊലപാതകമെന്ന് ആരോപിക്കപ്പെടുന്ന ഒരു വിദ്യാർഥിയുടെ മരണത്തെയും അതിന് കാരണക്കാരായ വിദ്യാർഥി സംഘടനയെയും എത്ര ശക്തമായ ഭാഷയിലാണ് ദീപിക അപലപിച്ചത്. ആരൊക്കെ എങ്ങനെയൊക്കെ മറന്നാലും ദീപിക അതിന്റെ ചരിത്ര ദൗത്യം ഇനിയും തുടർന്നുകൊണ്ടേയിരിക്കും.
1887 ഏപ്രിൽ 15ന് പ്രസിദ്ധീകരിച്ച മലയാളത്തിലെ ഈ ആദ്യത്തെ പത്രത്തിൽ ദീപികയുടെ ധർമ്മത്തെക്കുറിച്ചുള്ള ഒരു പ്രസ്താവന ഇപ്രകാരമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. "നീയൊരു വിശ്വസ്ത ദൂതിയായി രാജമന്ദിരങ്ങളിലും മന്ത്രിസത്തമന്മാരുടെ സഭകളിലും ന്യായകർത്താക്കന്മാരുടെ സന്നിധാനത്തിലും പോയി നാട്ടിൽ നടക്കുന്ന അനീതിയായ നടത്തകൾ, പരജന പീഡകൾ, സാധുക്കൾക്കുള്ള ആവശ്യങ്ങൾ ആദിയായവ അറിയിച്ച് പരജന സങ്കടങ്ങൾക്ക് നിവൃത്തിവരുത്തി സകലഗുണപ്രദസുമുഖിയായി വിലസി എങ്ങും സഞ്ചരിച്ച് മംഗല്യമോടെ ചിരഞ്ജീവിയായി വാണുകൊണ്ടിരുന്നാലും'. ഈ പ്രസ്താവന വിശ്വസ്തതയോടെ പാലിക്കാനാണ് ഇന്നും ദീപിക ശ്രമിക്കുന്നത്.
ദീപിക ഒരു ബിസിനസ് പത്രം അല്ലാത്തതുകൊണ്ട് ധാർമികതയും മൂല്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാനാവില്ല. അതുകൊണ്ടുതന്നെ ദീപികയെ മറ്റ് ബിസിനസ് പത്രങ്ങളുമായി നമുക്ക് ഒരിക്കലും താരതമ്യം ചെയ്യാനാവില്ല. ദീപികയെ സ്വന്തം ഭവനത്തിൽ സ്വീകരിച്ചുകൊണ്ടാണ് ഈ പത്രത്തെ വളർത്തേണ്ടത്.
തങ്ങൾക്ക് ഇഷ്ടമുള്ള വാർത്തകളല്ല തങ്ങൾക്ക് ആവശ്യമുള്ള വാർത്തകളാണ് ഒരു പത്രം നൽകേണ്ടതെന്നും മറ്റു താല്പര്യങ്ങൾ മാറ്റിവച്ചുകൊണ്ട് അധികാരികളുടെ ശ്രദ്ധയിലേക്ക് നിരവധിയായ അനീതികളും അവകാശലംഘനങ്ങളും കൊണ്ടുവരുക എന്നതാണ് പത്രങ്ങളുടെ ധർമ്മമെന്നുമുള്ള കാഴ്ചപ്പാടോടെ പത്രങ്ങളെ സമീപിച്ചാൽ മാത്രമേ ദീപികയെ പോലുള്ള പത്രത്തെ വളർത്താൻ നമുക്ക് സാധിക്കുകയുള്ളൂ.
ഫാ. ജോസഫ് കളത്തിൽ, താമരശേരി രൂപത
മൊബൈൽ ഫോൺ ദുരുപയോഗവും നിരോധനവും
നെതർലൻഡിലെ ക്ലാസ് മുറികളിൽ മൊബൈൽ ഫോൺ നിരോധിക്കുന്നു. അടുത്ത വർഷം മുതൽ പ്രാബല്യത്തിൽ വരും. കുട്ടികളുടെ പഠനത്തെ മൊ
എണ്ണയിൽ ഓടുന്ന സർക്കാർ
202324 വർഷത്തിൽ എണ്ണക്കന്പനികൾ ഉണ്ടാക്കിയ ലാഭം 90,000 കോടി രൂപ. എണ്ണക്കന്പനികളുടെ മേലാളന്മാർ ക
ബസുകളിലെ ഡോറുകൾ
ഏതെങ്കിലും അപകടമോ ദുരന്തമോ ഉണ്ടാകുന്പോൾ ഉടൻ അതുമായി ബന്ധപ്പെട്ട വകുപ്പുകൾ ഉണരുകയും വ്യാപക പരിശോധന നടത്തുകയും ച
കുഴികൾ എന്നു മൂടും?
ജൽജീവൻ പദ്ധതിയുടെ ഭാഗമായി പലേടത്തും റോഡുകൾ വെട്ടിപ്പൊളിച്ചത് മൂടാതെ കിടക്കുകയാണ്. ഇതുമൂലം പല റോഡുകളും കുണ്ടും കു
വക്കീൽമാർ മാത്രം കോട്ടൂരിയാൽ മതിയോ?
കനത്ത വേനൽച്ചൂടിനെത്തുടർന്ന് അഭിഭാഷകർക്ക് മേയ് 31 വരെ കോട്ട് ഒഴിവാക്കാൻ ഹൈക്കോടതി അനുവാദം നൽകിയ വാർത്ത വായിച്ചു. ഉ
മുഖപ്രസംഗം കാലോചിതം
ഉദ്യോഗസ്ഥരുടെയും മറ്റും അനാസ്ഥ മൂലം റോഡിലുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചു ദീപിക കഴിഞ്ഞ ദിവസം എഴുതിയ മുഖപ്രസംഗം എന്ത
വിദ്യാർഥികൾക്കും തപാൽ വോട്ട് വേണം
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകളുള്ള എല്ലാ ഉദ്യോഗസ്ഥർക്കും പോലീസുകാർക്കും തപാൽ വോട്ടിന് സൗകര്യമുണ്ട്. കൂടാ
ആരോഗ്യ വകുപ്പിന്റെ നിലപാട് അപലപനീയം
ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയ കോഴിക്കോട് മെഡിക്കൽ കോളജിലെ സീനിയർ നഴ്സിംഗ് ഓഫീസറെ കോഴിക്കോട് തന്നെ നിലനിർത്താൻ ഹ
‘വൈദ്യുതശ്രീ’ എന്നൊരു അവാർഡിലൂടെ ജനത്തെ കൂടെ നിർത്തുക...
ക്രമാതീതമായി വൈദ്യുതി ഉപയോഗം കൂടുന്നതിന്റെ ആശങ്കയിലാണ് ഇലക്ട്രിസിറ്റി ബോർഡ്. വൈദ്യുതി ചാർജ് വർധനയുടെ നീരാളിപ
ഏതു വാതിലിലാണ് ഇനി മുട്ടേണ്ടത്?
റോഡരികിൽ ഫ്ലക്സ് ബോർഡുകൾ അനുവദിക്കരുതെന്നും നിലവിലുള്ളവ പിഴ ഈടാക്കി നീക്കണമെന്നും ഹൈക്കോടതി 2018ലും 2021ലും ഉത്തര
അധ്യാപകരുടെ ഇരട്ടഡ്യൂട്ടി ഒഴിവാക്കണം
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളുടെ മൂല്യനിർണയം വിവിധ കേന്ദ്രങ്ങളിൽ അടുത്ത ദിവസം ആരംഭിക്കുകയാണ്. ചുമതല നിർവഹിക്കാൻ
പാചകവാതക സിലിണ്ടറിന്റെ വില കുറച്ചത് തെരഞ്ഞെടുപ്പു തന്ത്രമല്ലേ?
ലോകവനിതാദിനത്തിൽ ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില നൂറുരൂപ കുറച്ചായി കേന്ദ്രസർക്കാർ പ്രഖ്യാപിച
റെയിൽവേ ടിക്കറ്റ് നിരക്കിളവ് പുനഃസ്ഥാപിക്കണം
പ്രതിവർഷം ഇരുപതിനായിരം കോടി രൂപ ലാഭമുള്ള ലോകത്തിലെ നാലാമത്തെ റെയിൽവേ സംവിധാനമാണ് ഇന്ത്യയുടേത്. ലാഭമുണ്ടായിട്ടു
പടയപ്പ എന്ന വിഐപി
ശല്യക്കാരനായ വ്യവഹാരിക്കു നിരോധനവും സ്ഥിരം ഗുണ്ടകൾക്കു നാടുകടത
കലാലയ രാഷ്ട്രീയം നിരോധിക്കണം
കലാലയ രാഷ്ട്രീയത്തിന്റെ മാന്യത ഇല്ലാത്ത പ്രവർത്തനം ഏറെ നാളായി കേരളത്തിലെ കലാലയങ്ങളിൽ കണ്ടുവരുന്നുണ്ട്.
എ
സാംസ്കാരികനായകന്മാർ ഉറങ്ങുകയാണോ അതോ ഉറക്കം നടിക്കുകയാണോ?
വടക്കേ ഇന്ത്യയിൽ ആൽക്കൂട്ട വിചാരണ നടത്തി പാവം മനുഷ്യരെ മൃഗീയമായി കൊലപ്പെടുത്തുമ്പോൾ അതിനെതിരേ പ്രതികരിക്കുന്നവരാ
ഒരു സ്ഥാനാർഥി, ഒരു മണ്ഡലം
തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥി രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കുന്ന രീതിക്കൊരു മാറ്റം ഈ തെരഞ്ഞെടുപ്പിൽ മുന്നണികൾ ആലോചിക്
ഈ ശിക്ഷായാത്രകൾ ഇനിയെങ്കിലും നിർത്തരുതോ?
ലോകസഭാ തെരഞ്ഞെടുപ്പ് അടുക്കാറായപ്പോൾ പതിവുപോലെ ഇവിടത്തെ രാഷ്ട്രീയ കക്ഷികൾ യാത്രകൾ നടത്തിക്കൊണ്ടിരിക്കുകയാണല്ല
ബിപിഎൽ കാർഡുകാർക്ക് സബ്സിഡി പൂർണമായും നൽകണം
കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സിവിൽ സപ്ലൈസ് കോർപറേഷൻ നടത്തുന്ന സപ്ലൈകോ മാവേലി സ്റ്റോറുകൾ മുഖേന ബ
വന്യമൃഗ ആക്രമണം തടയാൻ വേണ്ടത് പുതിയ നിയമനിർമാണം
മനുഷ്യവന്യജീവി സംഘർഷം കുറയ്ക്കാൻ എംഎൽഎമാരും എംപിമാരും അവരുടെ പണി ചെയ്യട്ട. ‘നി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.