Letters
കലാലയ രാഷ്‌ട്രീയം നിരോധിക്കണം
Monday, March 4, 2024 1:22 AM IST
കലാലയ രാഷ്‌ട്രീയത്തിന്‍റെ മാന്യത ഇല്ലാത്ത പ്രവർത്തനം ഏറെ നാളായി കേരളത്തിലെ കലാലയങ്ങളിൽ കണ്ടുവരുന്നുണ്ട്.

എതിരഭിപ്രായമുള്ളവരെ കായികമായി വകവരുത്തുകയും തെരഞ്ഞെടുപ്പുകളിൽ ഭീഷണിപ്പെടുത്തുകയും ശാരീരികവും മാനസികവുമായി ഇല്ലായ്മ ചെയ്യുകയും ചെയ്യുന്ന ദുഷിച്ച പ്രവണത കലാലയ രാഷ്‌ട്രീയത്തിന്‍റെ പേരിൽ അസഹനീയമായിരിക്കുകയാണ്. വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി ജെ.എസ്. സിദ്ധാർഥന്‍റെ മരണം ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്.

വിദ്യാർഥികൾ എന്തു ക്രൂരകൃത്യം ചെയ്താലും സംരക്ഷിക്കാൻ പാർട്ടിക്കാരുള്ളതാണ് സംസ്ഥാനത്തിന്‍റെ ശാപം. പാവപ്പെട്ടവന്‍റെ വീട്ടിൽനിന്നു വരുന്ന വിദ്യാർഥികൾക്ക് നിർഭയം പഠിക്കാനുള്ള സൗകര്യം ഒരുക്കേണ്ട ധാർമികവും നിയമപരവുമായ കടമ സർക്കാരിനുള്ളതാണ്. കൊലപാതകം കലാലയങ്ങളിൽനിന്ന് അകറ്റാൻ രാഷ്‌ട്രീയം നിരോധിച്ചേ പറ്റൂ.

ചവറ സുരേന്ദ്രൻപിള്ള, ശങ്കരമംഗലം