Letters
സാംസ്‌കാരികനായകന്മാർ ഉറങ്ങുകയാണോ അതോ ഉറക്കം നടിക്കുകയാണോ?
Monday, March 4, 2024 1:22 AM IST
വടക്കേ ഇന്ത്യയിൽ ആൽക്കൂട്ട വിചാരണ നടത്തി പാവം മനുഷ്യരെ മൃഗീയമായി കൊലപ്പെടുത്തുമ്പോൾ അതിനെതിരേ പ്രതികരിക്കുന്നവരാണല്ലോ നമ്മുടെ സാംസ്‌കാരികനായകന്മാർ. നല്ലത്.

എന്നാൽ കഴിഞ്ഞ ദിവസം വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലാ കാമ്പസിൽ കോളജ് ഭരിക്കുന്ന വിദ്യാർഥിസംഘടന പഠിക്കാൻ വന്ന സിദ്ധാർഥ് എന്ന വിദ്യാർഥിയെ ആൾക്കൂട്ട വിചാരണ നടത്തി ദാരുണമായി മരണത്തിലേക്ക് നയിച്ചിട്ടും അതിനെതിരേ ഇവരാരും ഒരക്ഷരം ഉരിയാടാത്തതെന്താണ്? ്അന്നേരം ഇവരെല്ലാം ഉറങ്ങുകയായിരുന്നോ അതോ ഉറക്കം നടിക്കുകയായിരുന്നോ?

കണ്ണോളി സുനിൽ,തേലപ്പിള്ളി