Letters
ആരോഗ്യ വകുപ്പിന്‍റെ നിലപാട് അപലപനീയം
ആരോഗ്യ വകുപ്പിന്‍റെ നിലപാട്   അപലപനീയം
Saturday, April 6, 2024 2:39 AM IST
ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയ കോഴിക്കോട് മെഡിക്കൽ കോളജിലെ സീനിയർ നഴ്സിംഗ് ഓഫീസറെ കോഴിക്കോട് തന്നെ നിലനിർത്താൻ ഹൈക്കോടതി ഏപ്രിൽ ഒന്നിന് ഉത്തരവിട്ടിട്ടും ഇതുവരെയും അത് പാലിക്കാൻ അധികൃതർ തയാറായില്ലെന്നത് ഗൗരവമേറിയ കാര്യമാണ്.

ഇക്കാര്യത്തിൽ ആരോഗ്യ വകുപ്പിന്‍റെ നിലപാട് ആശ്ചര്യകരവും അപലപനീയവുമാണ്. പരാതി പരിഹാരത്തിന് സാധ്യമായ മറ്റെല്ലാവഴികളും അടയുന്പോഴാണ് ജനങ്ങൾ കോടതികളെ ആശ്രയിക്കുന്നത്.

കോടതികൾ പുറപ്പെടുവിക്കുന്ന ഉത്തരവുകൾ പോലും അധികൃതർക്ക് സ്വീകാര്യമല്ലെന്നു വരികിൽ അത് നിയമവ്യവസ്ഥയോടുള്ള അനാദരവും അവഹേളനവുമാണ്. കോടതി ഉത്തരവ് വീഴ്ച കൂടാതെ നടപ്പാക്കേണ്ട ബാധ്യത അധികൃതർക്കുണ്ട്. ആ കടമ നിർവഹിക്കാതെ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് നീട്ടിക്കൊണ്ടു പോകുന്നത് തികഞ്ഞ അനീതിയാണ്.

മുരളീമോഹൻ മഞ്ചേരി