Letters
കാനകൾ വൃത്തിയാക്കണം
Monday, April 29, 2024 1:22 AM IST
നമ്മുടെ പ്രധാന റോഡുകളിലെല്ലാം നടപ്പാതകളും ഒപ്പം അടിയിൽ കാനകളുമായിട്ടുള്ള സംവിധാനം ആണ്. കോൺക്രീറ്റ് ചെയ്ത് കാനകൾ നിർമിച്ചതിനു ശേഷം വൃത്തിയാക്കാൻ കഴിയാത്ത നിലയിലാണ് പലയിടത്തും. സ്ലാബുകൾ ഇളക്കിയെടുക്കാൻതന്നെ പ്രയാസമാണ്.

കാനകളിൽ പ്ലാസ്റ്റിക്ക് ബോട്ടിലുകളും മറ്റു മാലിന്യങ്ങളും നിറഞ്ഞിരിക്കുന്നതും കാണാം. ഇനി മഴക്കാലം വന്നാൽ മാത്രമേ നമ്മൾ ഇതിനെപ്പറ്റി ചിന്തിക്കുകയുള്ളൂ. ഈ വേനൽക്കാലത്ത് വൃത്തിയാക്കൽ നടത്തിക്കൂടേ‍? എളുപ്പത്തിൽ ക്ലീനിംഗ് ചെയ്യാനുള്ള സംവിധാനം ഒരുക്കിവേണം ലക്ഷങ്ങൾ മുടക്കിയിട്ടുള്ള ഇത്തരം സംവിധാനങ്ങൾ ചെയ്യേണ്ടത്.

എ.ജെ. സജിആറ്റത്ര