Letters
ജനപ്രതിനിധികൾ നാടുവാഴികളല്ല, ജനസേവകർ മാത്രം
ജനപ്രതിനിധികൾ നാടുവാഴികളല്ല, ജനസേവകർ മാത്രം
Wednesday, May 1, 2024 12:23 AM IST
ജനപ്രതിനിധികൾ സംയമനത്തോടെ പെരുമാറുകയും നിയമത്തിന്‍റെ ചട്ടക്കൂടിനുള്ളിൽ പ്രവർത്തിക്കുകയും ചെയ്യണം. അധികാര ധാർഷ്ട്യവും സ്വേച്ഛാപരമായ പെരുമാറ്റമെ‍ാക്കെ ജനപ്രതിനിധികൾ ഒഴിവാക്കണം. ജനങ്ങൾ തെരഞ്ഞെടുത്തു വിടുന്നവർ നാടുവാഴികളല്ല; പിന്നെയോ ജനസേവകരാണ്. തലസ്ഥാനത്ത് കെഎസ്ആർടിസി ബസ് തടഞ്ഞു സാധാരണ ജനങ്ങളുടെ യാത്രയ്ക്കു തടസമുണ്ടാക്കിയ സംഭവം ലജ്ജാകരമാണ്.

ജനാധിപത്യം ജീവിതശൈലിയാക്കിയ നേതാക്കളെയാണ് നാം തെരഞ്ഞെടുക്കേണ്ടത്. ജനാധിപത്യത്തിന്‍റെ വലിയൊരു പോരായ്മയായി പലരും ചൂണ്ടിക്കാണിക്കുന്നത്, ഭരണകൂടങ്ങളെ തിരിച്ചുവിളിക്കാനുള്ള ജനങ്ങളുടെ അവകാശത്തിന് അതു പ്രസക്തി കല്പിക്കുന്നില്ല എന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്നവരും അവരുടെ പാർട്ടിയും ഏകാധിപത്യത്തിന്‍റെയും ധാർഷ്ട്യത്തിന്‍റെയും സ്വഭാവം കാണിക്കുന്നത് ജനാധിപത്യ സംവിധാനത്തിനു ഭൂഷണമല്ല.

സ്ഥാപിത താത്പര്യങ്ങള്‍ നടക്കാനും നിയമവ്യവസ്ഥയെ വെല്ലുവിളിക്കാനുമുള്ള മടിയില്ലായ്മ ജനപ്രതിനിധികൾ കാണിക്കുന്പോൾ നാം വീണ്ടും ഫ്യൂഡല്‍ കാലത്തിന്‍റെ പടിവാതില്‍ക്കലാണോയെന്നു സംശയിക്കേണ്ടിവരും.

ടോണി ചിറ്റിലപ്പിള്ളി