Letters
ഏതു വാതിലിലാണ് ഇനി മുട്ടേണ്ടത്?
ഏതു വാതിലിലാണ് ഇനി മുട്ടേണ്ടത്?
Thursday, April 4, 2024 12:44 AM IST
റോഡരികിൽ ഫ്ലക്സ് ബോർഡുകൾ അനുവദിക്കരുതെന്നും നിലവിലുള്ളവ പിഴ ഈടാക്കി നീക്കണമെന്നും ഹൈക്കോടതി 2018ലും 2021ലും ഉത്തരവിട്ടതാണ്. ഇത് പാലിച്ചില്ലെങ്കിൽ തദ്ദേശസ്ഥാപന സെക്രട്ടറിമാർക്കെതിരേ നടപടിയെടുക്കാനും നിർദേശിച്ചിരുന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗം വിധി നടപ്പാക്കാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ ഇതുകൊണ്ട് എന്തു ഫലമുണ്ടായി സംസ്ഥാനത്ത്?

ഇപ്പോഴും ജനനം, മരണം, വിവാഹവാർഷികം, അവാർഡ് ജേതാക്കളുടെ ചിത്രങ്ങൾ, പൂരാക്കാലമായാൽ ആനയുടെ, മേളക്കാരുടെ, എസ്എസ്എൽസി, ഹയർ സെക്കെൻഡറി പരീക്ഷാഫലം പുറത്തുവന്നാൽ വിദ്യാർഥികളുടെ, രാഷ്‌ട്രീയകക്ഷികളുടെ യാത്രകൾ എന്നുവേണ്ട എല്ലാത്തിനും നാടു മുഴുവൻ ഫ്ലക്സ് ബോർഡുകളുടെ പ്രളയമാണ്.

ഇപ്പോൾ തെരഞ്ഞെടുപ്പു കാലമായതോടെ നാട്ടിൽ ഫ്ലക്സ് ബോർഡുകളില്ലാത്ത സ്ഥലമില്ലാതായി. ഇതിനു കാരണം കോടതിയുടെ ഉത്തരവ് തദ്ദേശസ്ഥാപന സെക്രട്ടറിമാർ പാലിക്കാത്തതുകൊണ്ടാണ്. നമ്മുടെ പരമോന്നത കോടതിയുടെ ഉത്തരവിന് പോലും ഇതാണ് ഗതിയെങ്കിൽ ഫ്ലക്സുകൾ സൃഷ്ടിക്കുന്ന മലിനീകരണം ഇല്ലാതാക്കാൻ ഇനി ഏതു വാതിലിലാണ് മുട്ടേണ്ടത്?

കണ്ണോളി സുനിൽ തേലപ്പിള്ളി