Letters
വന‍്യമൃഗ ആക്രമണം തടയാൻ വേണ്ടത് പുതിയ നിയമനിർമാണം
വന‍്യമൃഗ ആക്രമണം തടയാൻ വേണ്ടത് പുതിയ നിയമനിർമാണം
Sunday, February 18, 2024 12:23 AM IST
മനുഷ്യവന്യജീവി സംഘർഷം കുറയ്ക്കാൻ എംഎൽഎമാരും എംപിമാരും അവരുടെ പണി ചെയ്യട്ട. ‘നിയമത്തിന് കാലില്ല’ എന്നൊരു ചൊല്ലുണ്ട്. ചട്ടം പ്രായോഗികമല്ലാതിരിക്കുക എന്നാണ് അതിന്‍റെയർഥം. മനുഷ്യന്‍റെ കൃഷിയിടത്തിലേക്കും വീട്ടിലേക്കും കടന്നുകയറി കൃഷി നശിപ്പിച്ചും അവനെ കൊന്നും കടന്നുപോകുന്ന വന്യമൃഗങ്ങളെ കൈകാര്യം ചെയ്യാൻ ഒരു നിയമവും ഇപ്പോൾ നിലവിലില്ല. അതുണ്ടാക്കാൻ നമ്മൾ തെരഞ്ഞെടുത്ത് നിയമസഭയിലേക്കും പാർലമെന്‍റിലേക്കും അയയ്ക്കുന്ന സാമാജികർക്ക് താത്പര്യമോ സമയമോ ഇല്ല എന്നതാണ് പ്രശ്നത്തിന്‍റെ കാതലായ വശം.

1972ൽ ഇന്ത്യൻ പാർലമെന്‍റ് വന്യമൃഗ സംരക്ഷണ നിയമം പാസാക്കുമ്പോൾ അതിന്‍റെ ഉദ്ദേശ‍്യം എന്തായിരുന്നു എന്നതിൽനിന്നാണ് ആലോചനകൾ തുടങ്ങേണ്ടത്. രാജാക്കന്മാരുടെയും ഭരണാധികാരികളുടെയും മൃഗയാ വിനോദം മൂലവും നാട്ടുകാരുടെ വേട്ട മൂലവും ഇല്ലാതായിക്കൊണ്ടിരുന്ന കാട്ടിലെ മൃഗങ്ങളെ സംരക്ഷിക്കുക എന്നതായിരുന്നു ആ നിയമത്തിന്‍റെ പരമലക്ഷ്യം. ഇന്നു നാം കാണുന്ന തരത്തിലുള്ള വന്യജീവി ആക്രമണം എന്ന പ്രശ്നം അന്നുണ്ടായിരുന്നില്ല എന്നതായിരുന്നു യാഥാർഥ്യം.

1972ലെ നിയമം നടപ്പാക്കാൻ നിയോഗിക്കപ്പെട്ടത് വനംവകുപ്പാണ്. ഇപ്പോൾ നമ്മുടെ നാട്ടിൽ അല്പമെങ്കിലും വനവും കുറേയെങ്കിലും വന്യജീവികളും അവശേഷിക്കുന്നുണ്ടെങ്കിൽ അതിനു കാരണം, ഇക്കഴിഞ്ഞ അര നൂറ്റാണ്ട് കാലംകൊണ്ട് വനംവകുപ്പ് അവരെ ഏൽപ്പിച്ച വന്യജീവി സംരക്ഷണം എന്ന ജോലി ഫലപ്രദമായി ചെയ്തു എന്നതാണ്.

വന്യജീവികൾ നാട്ടിലേക്ക് ഇറങ്ങുന്നതിന് പല കാരണങ്ങളുമുണ്ട്. കാരണം എന്തായാലും നാട്ടിൽ ഇറങ്ങുന്ന വന്യജീവി നാട്ടുകാർക്ക് ഒരു ഭീഷണി തന്നെയാണ്. അത് അപ്പപ്പോൾ പരിഹരിക്കേണ്ടതുമുണ്ട്. അത് വേണ്ട സമയം വേണ്ടതുപോലെ പരിഹരിക്കപ്പെടുന്നതിന് ഇന്നുള്ള നിയമം അപര്യാപ്തമാണ്. മനുഷ്യന്‍റെ സ്വൈരജീവിതം ഉറപ്പാക്കുന്നതിന് ഉള്ള നിയമത്തെ പരിഷ്കരിക്കാനും നിയമം ഇല്ലാത്തിടത്ത് പുതിയ നിയമങ്ങൾ ഉണ്ടാക്കാനുമാണ് ജനപ്രതിനിധികളെ നാം തെരഞ്ഞെടുത്ത് അയയ്ക്കുന്നത്. അവരുടെ പണി അവർ ചെയ്യുന്നില്ല എന്നുള്ളതിന്‍റെ പ്രത്യക്ഷ തെളിവാണ് ഇന്നു നാം കാണുന്ന വന‍്യമൃഗ ആക്രമണങ്ങൾ.

ഡോ. കെ.പി. ഔസേഫ്, റിട്ട. ഐഎഫ്എസ് ഓഫീസർ, കൊച്ചി