പണം തകർക്കുന്ന ബന്ധങ്ങൾ
ജെറിയും സൂസനും ഒരുവർഷം മുന്പുവരെ ദുബായിലായിരുന്നു. ഇരുവരും ഭാര്യാഭർത്താക്കന്മാരാണ്. മക്കളിൽ മൂത്തവളായ മീനു നാട്ടിലും, ഇളയവനായ കിരണ്‍ ദുബായിലുമാണ് ജനിച്ചത്. മക്കൾ ഇരുവരുടെയും സ്കൂൾ വിദ്യാഭ്യാസം ദുബായിലായിരുന്നു. സൂസൻ ദുബായിൽ നഴ്സും ജെറി റസ്റ്ററന്‍റ് ജോലിക്കാരനുമായിരുന്നു.

മക്കളുടെ പഠനത്തിനും അനുദിനജീവിതത്തിനുമായി ഭാരിച്ച തുകതന്നെ വേണ്ടിയിരുന്നതിനാൽ ഇരുവരും പതിനേഴു വർഷങ്ങൾ ദുബായിൽ ജോലി ചെയ്തെങ്കിലും അവർക്ക് കാര്യമായിട്ടൊന്നും സന്പാദിക്കാൻ കഴിഞ്ഞില്ല. തീർത്തും സന്പാദിക്കാൻ കഴിഞ്ഞില്ല എന്നു പറയാനാവില്ല. നാട്ടിൽ പട്ടണത്തോടുചേർന്നു പത്തു സെന്‍റ് സ്ഥലം ഭാര്യയുടെയും തന്‍റെയും പേരിൽ വാങ്ങാൻ ജെറിക്ക് കഴിഞ്ഞു. നാട്ടിലുള്ള ജ്യേഷ്ഠന് വീടു വയ്ക്കാനും ബിസിനസ് നടത്താനുമായി അഞ്ചുവർഷം മുന്പ് ജെറി രണ്ടു ലക്ഷം രൂപ കടമായി നൽകിയിരുന്നു.

നാട്ടിൽ വീടുവയ്ക്കുന്പോൾ ആ പണം പലിശയുംകൂട്ടി തിരിച്ചു നൽകാമെന്നായിരുന്നു വ്യവസ്ഥ. ജെറിയും കുടുംബവും നാട്ടിലെത്തി ആറുമാസത്തിനുശേഷം നേരത്തെ വാങ്ങിയിട്ടിരുന്ന പത്തു സെന്‍റിൽ വീടുപണി ആരംഭിച്ചു. തന്നോടു വാങ്ങിയ പണം ജ്യേഷ്ഠൻ താൻ ചോദിക്കാതെതന്നെ തന്‍റെ വീടുപണിക്കായി തിരിച്ചു നൽകുമെന്നു വിചാരിച്ച ജെറിക്ക് തെറ്റി.

കടം വാങ്ങിയ പണത്തിന്‍റെ കാര്യം ജെറി ജ്യേഷ്ഠൻ വാവച്ചനെ ഓർമ്മപ്പെടുത്തിയെങ്കിലും അയാൾക്ക് കുലുക്കമൊന്നുമുണ്ടായില്ല. എന്നു മാത്രമല്ല ആ പണം താൻ ജെറിക്ക് തിരിച്ചുനൽകുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും തന്‍റെ അനുജനായ ജെറിയുടെ പഠനകാലത്തും അവൻ ജോലി അന്വേഷിച്ചു നടന്നിരുന്ന കാലത്തും ആ തുകയും അതിൽകൂടുതലും തന്നിൽനിന്ന് കൈപ്പറ്റിയിട്ടുണ്ടെന്നും അയാൾ മുഖം കറുത്തു പറഞ്ഞു. ജ്യേഷ്ഠന്‍റെ മനഃസാക്ഷിയില്ലാത്ത വാക്കുകൾ ജെറിയെ വല്ലാതെ വേദനിപ്പിച്ചു. ഇനിയും തനിക്കിങ്ങനെയൊരു ജ്യേഷ്ഠനും കുടുംബവുമില്ലെന്നു കരുതിക്കോളാമെന്നു പറഞ്ഞാണ് ജെറി അന്ന് ആ വീട്ടിൽനിന്ന് ഇറങ്ങിപ്പോന്നത്. ഇപ്പോഴും ഇരുകുടുംബങ്ങളും തമ്മിൽ അകൽച്ചയിലാണെന്നു മാത്രമല്ല വലിയ ശത്രുതയിലുമാണ്.
സഹോദരങ്ങൾ തമ്മിൽ നടക്കുന്ന പണമിടപാടുകളോടു ബന്ധപ്പെട്ട വാഗ്ദാനങ്ങൾ അന്യോനം പാലിക്കാനാവാതെ പോകുന്പോൾ തട്ടിത്തകർന്നുപോകുന്ന കുടുംബബന്ധങ്ങളുടെ മകുടോദാഹരണമാണ് മുകളിൽ നാം കണ്ടത്.

പണത്തിന്‍റെ കൊടുക്കൽവാങ്ങലുകളെ സംബന്ധിച്ച് പരസ്പരം പാലിക്കാൻ കഴിയാത്ത വാഗ്ദാനങ്ങൾ നൽകുന്നതും, ഗൗരവമായ ഇടപാടുകളെ സംബന്ധിച്ച് നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെടാതെ പോകുന്നതും മറ്റെല്ലാ സ്വത്തിനെക്കാളും പ്രധാനപ്പെട്ട സഹോദരബന്ധങ്ങൾ തകരുന്നതിന് കാരണമായിത്തീരുമെന്നതിനാൽ ഇരുകൂട്ടരും ഇക്കാര്യത്തിൽ കൃത്യതയും ആത്മാർഥതയും പാലിക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്.

ഇവിടെ ‘എന്‍റേത്’ ‘നിന്‍റേത്’ എന്ന മനോഭാവത്തെക്കാൾ ‘നമ്മുടേത്’ എന്ന മനോഭാവം പുലർത്തുകയെന്നതാണ് കൂടുതൽ അഭിലഷണീയം. സഹോദരങ്ങൾ തമ്മിൽതമ്മിൽ നടത്തുന്ന പണമിടപാടുകൾ പിന്നീട് ആശയസംഘട്ടനത്തിനും അന്യോന്യമുള്ള ശത്രുതയ്ക്കും തലമുറകൾ തമ്മിലുള്ള അകൽച്ചയ്ക്കും കാരണമായേക്കാമെന്നതിനാൽ ഇക്കാര്യത്തിൽ അങ്ങേയറ്റം സുതാര്യതയും തുറന്ന മനോഭാവവും ഇരുവരും പുലർത്തുകയെന്നത് മുഖ്യമാണ്.

സിറിയക് കോട്ടയിൽ