തനിയാവര്‍ത്തനം
അവർക്ക് മക്കൾ മൂന്നുപേരാണ്. അയാൾ ഏലിയാസ് ചാക്കോ. കഴിഞ്ഞ വർഷമാണ് റെയിൽവേയിൽ നിന്ന് റിട്ടയർചെയ്തത്. ഡിഗ്രി വിദ്യാഭ്യാസമുള്ള ആളാണെങ്കിലും അയാളുടെ ഭാര്യ ലീലാമ്മ ചാക്കോ ഹൗസ് വൈഫാണ്. മക്കളിൽ മൂത്തവൻ ഐടി മേഖലയിലാണ്. റോണി എന്ന് വിളിപ്പേരുളള അയാളുടെ ആദ്യ വിവാഹം നടന്നത് നാലു വർഷം മുന്പാണ്. സിവിൾപരമായി വിടുതൽ കിട്ടിയെങ്കിലും സഭാപരമായി ആ കല്യാണം അസാധുവാണെന്ന പ്രഖ്യാപനമൊന്നും ഇതുവരെയും നടന്നിട്ടില്ല. രണ്ടാം വിവാഹത്തിൽ റോണിക്ക് ഒരു കുട്ടിയുണ്ട്. ഹൈറേഞ്ചിൽ വർഷങ്ങളായി താമസിക്കുന്ന സിന്ധുനിവാസിൽ ആന്‍റോ ജോസഫിന്‍റെയും സോഫിക്കുട്ടിയുടെയും മകളായ സിന്ധുവാണ് റോണിയുടെ ഇപ്പോഴത്തെ ഭാര്യ. സിന്ധുവിന്‍റേതും രണ്ടാം വിവാഹമാണ്. സഭാപരമായും സിവിൽപരമായും ആദ്യത്തെ വിവാഹബന്ധത്തിൽനിന്ന് സിന്ധുവിന് മോചനം ലഭിച്ചിട്ടുണ്ട്. റോണിയുടെ ആദ്യഭാര്യ മാനസികരോഗമുള്ള ആളായിരുന്നു. അക്കാര്യം റോണിക്കും അയാളുടെ മാതാപിതാക്കൾക്കും മനസിലായത് വിവാഹശേഷം മാത്രമാണ്. ദിവ്യ എന്ന അവൾ ആ കുടുംബത്തിലെ ഏക പെണ്‍കുട്ടിയായിരുന്നതുകൊണ്ടും അവളെ ചികിൽസിച്ച ഡോക്ടർ ഇനിയും വിവാഹം ആലോചിക്കാം എന്ന് അവരോട് പറഞ്ഞതുകൊണ്ടുമാണ് അന്ന് റോണിയുമായുള്ള വിവാഹാലോചനകൾ നടന്നതും ആ വിവാഹം നടത്തിയതും.

ദിവ്യയുടെ രോഗത്തെ സംബന്ധിച്ചുള്ള കാര്യങ്ങൾ അവളെ വിവാഹം ചെയ്യുന്ന ആളോടെങ്കിലും വിവാഹത്തിനുമുന്പ് തുറന്ന് പറയണമെന്ന ഡോക്ടറുടെ നിർദേശം അന്ന് പാലിക്കപ്പെടാതെ പോയത് ദിവ്യയുടെ മൂത്ത ആന്‍റി ശോശാമ്മയുടെ ഉപദേശപ്രകാരമായിരുന്നു. കാര്യങ്ങൾ തുറന്നുപറഞ്ഞാൽ കല്യാണം നടക്കില്ലെന്നും വിവാഹശേഷം സാഹചര്യങ്ങൾ അനുകൂലമാകുന്പോൾ മാത്രം അക്കാര്യം റോണിയോടു തുറന്നുപറഞ്ഞാൽ മതിയെന്നും കോളജ് അധ്യാപികയായ ശോശാമ്മ ദിവ്യയെ ഉപദേശിക്കുകയായിരുന്നു. വിവാഹശേഷം ഡോക്ടറുടെ നിർദേശം തിരസ്കരിച്ച് മരുന്ന് കഴിക്കാതിരിക്കുകയും ഡോക്ടറെ കണ്‍സൾട്ടുചെയ്യുന്നതിൽ അലംഭവം കാട്ടുകയും ചെയ്തപ്പോഴാണ് കാര്യങ്ങൾ കൈവിട്ടുപോയത്. റോണിയും അയാളുടെ മാതാപിതാക്കളും മാത്രമല്ല ദിവ്യയോട് അടുത്തിടപഴകിയവരൊക്കെ അവളുടെ പെരുമാറ്റത്തിലെ അസാധാരണത്വം ശ്രദ്ധിക്കാൻ തുടങ്ങി. ദിവ്യയും അവളുടെ മാതാപിതാക്കളും ഗൗരവമായ കാര്യങ്ങൾ മറച്ചുവച്ച് തങ്ങളെ വഞ്ചിക്കുകയായിരുന്നെന്ന് മനസിലാക്കിയ റോണിയും അയാളുടെ മാതാപിതാക്കളും പൊട്ടിത്തെറിച്ചു. കാര്യങ്ങളൊക്കെ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നതിന് മുന്പ് അന്ന് റോണിയും അയാളുടെ ഇളയ അങ്കിൾ തങ്കച്ചനും ചേർന്നാണ് ദിവ്യയെ അവളുടെ വീട്ടിൽ കൊണ്ടുചെന്നാക്കിയത്.

ദിവ്യയുമായുള്ള വിവാഹകേസ് ഇപ്പോഴും സഭാപരമായ വിടുതൽ നടപടികൾക്കെടുക്കാൻ അധികാരികൾ വിമുഖത കാണിക്കുന്നത് വിവാഹത്തിനുമുന്പ് ഗൗരവതരമായ മാനസിക രോഗത്തിന് ദിവ്യ ചികിൽസയിലായിരുന്നു എന്നതിന്‍റെ തെളിവു രേഖയോ അവളെ ചികിൽസിച്ച ഡോക്ടറുടെ സാക്ഷിപത്രമോ റോണിക്കും കൂട്ടർക്കും ഇപ്പോഴും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലാത്തതിനാലാണ്. റോണിയുടെ രണ്ടാം വിവാഹവും പ്രശ്നത്തിലാണ്. കൂനിൻമേൽ കുരു എന്നോണമാണ് റോണിയുടെ ഇപ്പോഴത്തെ വിവാഹജീവിതം. സിന്ധുവിന്‍റെ ആദ്യവിവാഹം പ്രശ്നത്തിലാകാൻ കാരണം മാതാപിതാക്കളുടെ നിർബന്ധത്തിന് വഴങ്ങിയാണ് അന്നാ കല്യാണത്തിന് സിന്ധു സമ്മതം നൽകിയത് എന്നതായിരുന്നു. അവൾ ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് മുളപൊട്ടിയ സഹപാഠിയുമായുണ്ടായിരുന്ന പ്രേമമായിരുന്നു അന്നത്തെ പ്രശ്നം. ആദ്യ വിവാഹത്തിൽനിന്ന് വിടുതൽ കിട്ടിക്കഴിഞ്ഞപ്പോൾ കൂട്ടരുടെയും കുടുംബക്കാരുടെയും നിർബന്ധത്തിനു വഴങ്ങിയാണ് രണ്ടാം വിവാഹത്തിനും സിന്ധു തയ്യാറായത്. ഇക്കാര്യങ്ങളൊന്നും അന്വേഷിക്കാതെയും അറിയാതെയുമാണ് റോണിയും കൂട്ടരും സിന്ധുവുമായുളള വിവാഹാലോചനകൾ നടത്തിയതും വിവാഹത്തിനു വഴിപ്പെട്ടതും. രണ്ടാം വിവാഹം നടത്തിയപ്പോൾ കാര്യങ്ങൾ അന്വേഷിക്കാതെപോയതെന്താണെന്ന് റോണിയോട് ഞാൻ ചോദിച്ചപ്പോൾ കൂടുതൽ അന്വേഷണങ്ങൾക്ക് പോയാൽ കല്യാണം നടക്കില്ല എന്നുള്ള കൂട്ടരുടെയും കുടുംബക്കാരുടെയും ഉപദേശം ചെവിക്കൊണ്ടതിനാലാണെന്നാണ് അയാൾ എന്നോടു പറഞ്ഞത്.

വിവാഹത്തോട് ബന്ധപ്പെട്ട അന്വേഷണങ്ങളിൽ കാട്ടുന്ന അലംഭാവം അപകടം ഉണ്ടാക്കും എന്നത് ആർക്കാണ് അറിയാൻ പാടില്ലാത്തത്. ഒരനുഭവം ഉണ്ടായിട്ടും പിന്നെയും റോണിയും കൂട്ടരും അബദ്ധങ്ങളുടെ അതേവഴിയേ തന്നെ പോയതാണ് എന്നെ അതിശയിപ്പിക്കുന്നത്. രണ്ടാം കല്യാണമാണ് മറ്റേ കക്ഷിയുടേതെങ്കിൽ ആദ്യത്തെ ബന്ധത്തിന്‍റെ സിവിൽ- സഭാ വിടുതൽ രേഖകൾ ചോദിച്ചുവാങ്ങി പരിശോധിച്ച് കാര്യങ്ങൾ ഉറപ്പാക്കേണ്ടതാണ്. രണ്ടാം വിവാഹമല്ലേ തന്‍റേതെന്ന ചിന്തയിൽ ഗൗരവമായ കാര്യങ്ങളോട് ബന്ധപ്പെട്ട് കണ്ണുവാട്ടം കാട്ടുന്നതും അന്വേഷണത്തിൽ അലംഭാവം കാട്ടുന്നതും അപകടത്തെ ക്ഷണിച്ചുവരുത്തും. എതിർ കക്ഷിയുടേത് രണ്ടാം കല്യാണമാണെങ്കിൽ ആ ആളുമായി ആദ്യ വിവാഹത്തിൽ ഏർപ്പെട്ട കക്ഷിയുടെ ഭാഗത്തുനിന്നും ലഭിക്കുന്ന അറിവുകൾ പ്രധാനപ്പെട്ടതാണ്. അത്തരം അവസരങ്ങളിൽ അവർ നൽകുന്ന വിവരങ്ങളുടെ സത്യാവസ്ഥ ഉറപ്പുവരുത്തണം എന്നുമാത്രം.

സിറിയക് കോട്ടയില്‍