ഗാർഹിക പീഡനങ്ങൾ സഹനങ്ങളോ?
തന്‍റെ രണ്ട് കൈക്കുഞ്ഞുങ്ങളുമായാണ് ആ സ്ത്രീ എന്‍റെ അടുക്കൽ വന്നത്. അവരെ കൂടാതെ വേറെ രണ്ട് കുട്ടികൾ കൂടിയുണ്ട് ആ സ്ത്രീക്ക്. മൂത്തത് നാലിലും രണ്ടാമത്തേത് രണ്ടിലുമാണ് പഠിക്കുന്നത്. ഒരു വർഷംമുന്പുവരെ ഒരു തയ്യൽ കടയിൽ ജോലിക്ക് പോയിരുന്നു. തന്‍റെ ഭാര്യ ജോലി ചെയ്ത് കുടുംബം പോറ്റേണ്ടുന്ന ദുരവസ്ഥയൊന്നും തനിക്ക് വന്നിട്ടില്ല എന്നു പറഞ്ഞ് സാബു എന്ന അവളുടെ ഭർത്താവുതന്നെയാണ് അവളെക്കൊണ്ട് ആ ജോലി നിർത്തിച്ചത്. ഇപ്പോൾ താമസം വാടക വീട്ടിലാണ്. സാബു ചുമട്ടുതൊഴിലാളിയാണ്. മദ്യപാനശീലം ഉള്ള ആളാണ്. മദ്യപിച്ചാൽ പിന്നെ സാബുവിന് കണ്ണു കാണില്ല എന്നു മാത്രമല്ല ആളും തരവും നോക്കി സംസാരിക്കാനും അറിയില്ല. വായിൽ തോന്നുന്നതെന്തും വഴിയിൽ കാണുന്നവരോടൊക്കെ പറയും. അങ്ങനെ അടികൊണ്ട വഴിയിൽ അയാൾക്ക് രണ്ട് പല്ലും നഷ്ടമായിട്ടുണ്ട്. ഓരോ ദിവസവും ആയിരത്തിനും രണ്ടായിരത്തിനുമിടയിൽ പണിക്കൂലി കിട്ടുന്ന സാബു വീട്ടുചെലവുകൾക്കായി തന്‍റെ ഭാര്യയെ ആഴ്ചതോറും കാര്യമായൊന്നും ഏൽപ്പിക്കാറില്ല. പല തവണ ഇരന്നാൽ പുലഭ്യം പറഞ്ഞ് വല്ലതും കൊടുത്തെങ്കിലായി. വീടിന്‍റെ മൂന്നു മാസത്തെ വാടക ഇപ്പോൾ മുടങ്ങിക്കിടക്കുകയാണ്.

അതിന്‍റെ പേരിൽ വീട്ടുടമസ്ഥൻ വരുന്ന മാസം വീടൊഴിയണമെന്ന് സാബുവിനോടും അയാളുടെ ഭാര്യയോടും ആവശ്യപ്പെട്ടിരിക്കുകയാണ്. സാബു അറിയാതെ ഒന്നു രണ്ട് വീടുകളിൽ സഹായിക്കാൻ പോകുന്നതുകൊണ്ടാണ് അയാളുടെ ഭാര്യ മോളമ്മക്ക് അത്യാവശ്യം വീട്ടുകാര്യങ്ങൾ ഇപ്പോൾ നടത്തിക്കൊണ്ടു പോകാൻ കഴിയുന്നത്. കുട്ടികളുടെ പഠനച്ചെലവുകൾ വഹിക്കുന്നത് മോളമ്മയുടെ ആങ്ങള ആന്‍റപ്പനാണ്. ആന്‍റപ്പൻ സ്കൂൾ വാധ്യാരാണ്. അയാൾക്കും മോളമ്മയുടെ മറ്റ് സഹോദരർക്കും മോളമ്മയുടെ ഈയൊരവസ്ഥയെ സംബന്ധിച്ച് വലിയ വിഷമമുണ്ട്. ഭർത്താവിനെ ഉപേക്ഷിച്ച് കുഞ്ഞുങ്ങളുമായി വീട്ടിലേക്ക് പോരാൻ മോളമ്മയോട് ആന്‍റപ്പൻ ഉൾപ്പെടെയുള്ള സഹോദരങ്ങൾ പല പ്രാവശ്യം പറഞ്ഞിട്ടും മോളമ്മ ഇതുവരെയും അതിന് തയാറായിട്ടില്ല. മോളമ്മയും സാബുവും തമ്മിലുളള വിവാഹം നടക്കുന്ന കാലത്ത് അയാൾ ബഹ്റിനിലായിരുന്നു. സാബുവിന്‍റെ മദ്യപാനം മൂലമാണ് വിദേശ ജോലി അയാൾക്ക് നഷ്ടമായത്. വിവാഹത്തിന്‍റെ ആദ്യ ദിവസംതൊട്ട് തുടങ്ങിയതാണ് മോളമ്മയുടെ ഈ ദുരിതം. വേറെ വല്ല പെണ്ണുങ്ങളുമായിരുന്നെങ്കിൽ എല്ലാം ഇട്ടെറിഞ്ഞ് സ്വന്തം കാര്യം നോക്കി പോയേനെ എന്നാണ് മോളമ്മയെക്കുറിച്ച് മോളമ്മയെ അറിയാവുന്നവരൊക്കെ പറയുന്നത്.

ഇന്ന് നമ്മുടെ സമൂഹത്തിൽ നാം കണ്ടുമുട്ടുന്ന നൂറുകണക്കിന് കുടുംബങ്ങളിൽ ഒന്നുമാത്രമാണ് സാബുവിന്‍റെയും മോളമ്മയുടെയും കുടുംബം. മോളമ്മയെപ്പോലെ വളർച്ച മുറ്റാത്ത മക്കളുമായി ജീവൻമരണ പോരാട്ടം നടത്തുന്ന കുടുംബിനികൾ നമുക്കിന്നേറെയാണ്. മക്കളെ സൃഷ്ടിക്കാൻ സഹകരിക്കുകയും അവരുടെ വളർച്ചയുടെ കാര്യങ്ങളിൽ പൂർണ്ണ നിസ്സഹകരണം കാട്ടുകയും ചെയ്യുന്ന സാബുവിനെപ്പോലെയുളള ഭർത്താക്കന്മാരുടെ എണ്ണം നമ്മുടെയിടയിൽ ഒട്ടും കുറവല്ല. നരകയാതന അനുഭവിക്കുന്നവർ എന്നേ മോളമ്മയേയും മക്കളേയുംകുറിച്ച് പറയാനാവൂ. ഇത്തരത്തിലുള്ള പീഡനങ്ങളെ സഹനം എന്ന തലക്കെട്ടോടെ നമുക്ക് എഴുതിത്തള്ളാനാകുമോ? മോളമ്മയെപ്പോലുളള അമ്മമാരെ നീയമത്തിന്‍റെ പിൻബലത്തോടെ സഹായിക്കാൻ സന്നദ്ധ സംഘടനകളും ഭരണ സംവിധാനങ്ങളും മുന്നോട്ടുവരേണ്ടതല്ലേ? എല്ലാം വിധി എന്നു പറഞ്ഞ് തെല്ലുമേ പ്രതികരിക്കാതെ നിശബ്ദമായി എല്ലാം സഹിക്കുന്നത് ഇത്തരത്തിലുളള അമ്മമാർക്ക് ചേർന്നതാണന്ന് പറയുക വയ്യ. ഭർത്താവിനോടെന്നപോലെ ജന്മം നൽകിയ മക്കളോടും മോളമ്മയെപ്പോലുള്ളവർക്ക് കടപ്പാടില്ലേ? ഭൂമിയിൽ ജീവിതം ഒന്നല്ലേയുള്ളൂ. ആ ജീവിതം സംരക്ഷിക്കപ്പെടേണ്ടതും കരുതപ്പെടേണ്ടതുമല്ലേ? അത് കരുതുവാനും സംരക്ഷിക്കാനും കടപ്പെട്ടവർ പുറംതിരിഞ്ഞ് നിൽക്കുന്പോൾ സ്വയരക്ഷയോടും തന്‍റെ കുടുംബത്തിന്‍റെ സംരക്ഷണത്തോടും ബന്ധപ്പെട്ട് തനിക്കുള്ള ഉത്തരവാദിത്വത്തെക്കുറിച്ച് മോളമ്മയെപ്പോലുളള ഓരോരുത്തർക്കും ബോധ്യമുണ്ടാവേണ്ടതല്ലേ? അന്യന്‍റെ തിന്മയിൽനിന്ന് ഒരുവന് അനുഭവിക്കേണ്ടി വരുന്ന ക്ലേശങ്ങളെ ആധ്യാത്മികതയുടെ പേരിൽ നമുക്ക് ന്യായീകരിക്കാനാവുമോ? അത്തരം പീഡനങ്ങളും ക്ലേശങ്ങളും ദൈവം അനുവദിക്കുന്നതും ആഗ്രഹിക്കുന്നതുമാണോ? വളർന്ന് ശോഭിക്കേണ്ട മോളമ്മയുടെ കുഞ്ഞുങ്ങളുടെ ജീവിതത്തെ ജന്മം നൽകിയവൻ എന്ന അധികാരപത്രത്തിന്‍റെ പിൻബലത്തിൽ സാബുവിനെപ്പോലുള്ളവർ തല്ലി ക്കെടുത്തുന്നതും തച്ചുടയ്ക്കുന്നതും അനീതിയല്ലേ? അനീതി ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നതിന് എതിർ അഭിപ്രായമുണ്ടോ? ആര് എതിർക്കും ആര് ചോദ്യം ചെയ്യും എന്നൊക്കെയുള്ള ചോദ്യങ്ങൾക്ക് ഇവിടെ പ്രസക്തിയുണ്ടോ? അതിനല്ലേ നമുക്ക് നിയമങ്ങളും ചട്ടങ്ങളുമൊക്കെയുളളത്. അവയൊക്കെ മനുഷ്യജീവനുവേണ്ടി നീതി നടപ്പാക്കാൻ സഹായകമാകുന്നില്ലങ്കിൽ അവയോടൊക്കെ ബന്ധപ്പെട്ട് പൊളിച്ചെഴുത്തുകൾ നടത്താൻ എന്തേ ഉത്തരവാദിത്വപ്പെട്ടവർ അലം
ഭാവം കാട്ടുന്നു?

സിറിയക് കോട്ടയിൽ