പ്രശ്നങ്ങൾക്ക് പരിഹാരം നേ‌ടി
വലിയൊരു കുടുംബമാണത്. കൃത്യമായി പറഞ്ഞാൽ കൂട്ടുകുടുംബമൊന്നുമല്ല. എന്നാൽ അതിന്‍റെ പല സവിശേഷതകളും അതിനുണ്ട്. മക്കളും മക്കളുടെ മക്കളും അവരുടെ മക്കളുമൊക്കെയായി നൂറ്റന്പതിൽപരം അംഗങ്ങൾ ആ കുടുംബത്തിലുണ്ട്. അവരൊക്കെ വിദ്യാസന്പന്നരാണ്. ചിലരൊക്കെ സർക്കാർ ഓഫീസുകളിലും മറ്റുചിലർ സർക്കാരേതര മേഖലകളിലുമാണ് ജോലി ചെയ്യുന്നത്. ബിസിനസ് മേഖലയിൽ ഏതാനും പേരുണ്ട്. കുടുംബനാഥനും കുടുംബനാഥയും ജീവിച്ചിരുപ്പുണ്ട്. അയാൾക്ക് തൊണ്ണൂറ്റിരണ്ടും കുടുംബനാഥയ്ക്ക് എണ്‍പത്തിയേഴും വയസായി. അയാൾ തൊമ്മൻ എന്ന് അറിയപ്പെടുന്ന തോമസ് പൗലോസ്, ഭാര്യ മറിയം. ഇരുവർക്കും തങ്ങളുടെ മക്കളെക്കുറിച്ചും മരുമക്കളെക്കുറിച്ചും പേരക്കിടാങ്ങളെക്കുറിച്ചുമൊക്കെ വളരെ നല്ല അഭിപ്രായമാണുള്ളത്. തോമസ് പൗലോസ് കാർഷികവൃത്തി ചെയ്താണ് തന്‍റെ മക്കൾ എട്ടുപേരെയും പോറ്റിയതും വളർത്തിയതും. മക്കൾ ആരുംതന്നെ വഴിമാറിയോ വഴിപിഴച്ചോ പോയില്ല. അതുകൊണ്ടുതന്നെ ആ വീട്ടിൽ വന്നു കേറിയ മരുമക്കളൊക്കെ ആ വീടിന് ചേരുന്നവരുമായിരുന്നു. അവർ മക്കൾ അഞ്ചാണും മൂന്ന് പെണ്ണുമാണ്. അഞ്ചാണുങ്ങളിൽ ഏറ്റവും ഇളയവനായ റ്റോമിയും കുടുംബവുമാണ് ഇപ്പോൾ തറവാട്ടിൽ താമസിക്കുന്നത്. റ്റോമി വക്കീലാണ്. റ്റോമിയുടെ ഭാര്യ പഞ്ചായത്ത് സെക്രട്ടറിയാണ്. മക്കൾ മൂന്നുപേരാണിവർക്ക്. വലിയ കുടുംബമായതിനാൽ സ്വാഭാവികമായും ഉണ്ടാകാൻ സാധ്യതയുള്ള കൊച്ചുകൊച്ച് പ്രശ്നങ്ങൾ ഈ കുടുംബത്തിലെ മക്കളോടും മരുമക്കളോടും കൊച്ചുമക്കളോടുമൊക്കെ ബന്ധപ്പെട്ട് ഇടയ്ക്കിടയ്ക്ക് ഉണ്ടാകാറുണ്ട്. അത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുന്പോൾ ഈ കുടുംബത്തിലെ മുതിർന്നവർതന്നെ ഇടപെട്ട് അവയൊക്കെ പരിഹരിക്കുകയാണ് ചെയ്യാറ് എന്നത് മറ്റേതൊരു കുടുംബത്തിനും അനുകരണീയമായ കാര്യമാണ്. കുടുംബത്തിലെ ഓരോരുത്തരുടെയും സ്ഥാനത്തിനും പ്രായത്തിനുമനുസരിച്ച് കുടുംബാംഗങ്ങൾ അന്യോന്യം ബഹുമാനവും അംഗീകാരവും നൽകുന്നുണ്ട് എന്നതും എടുത്തു പറയേണ്ട കാര്യമാണ്. ഈയൊരു കാര്യം തന്നെയാണ് മുതിർന്നവരുടെ വാക്കുകൾ കേൾക്കാൻ ഈ കുടുംബത്തിലെ ഇളം തലമുറക്കാരെ പ്രേരിപ്പിക്കുന്നതും.

വർഷങ്ങൾക്ക് മുന്പ് ഞാനൊരു കത്തോലിക്ക മാഗസിന്‍റെ ചീഫ് എഡിറ്ററായിരുന്ന കാലത്ത് മാഗസിനിൽ ഒരു പംക്തി ആരംഭിച്ചതോർക്കുന്നു. പംക്തിയുടെ പേര് “ഞാൻ എന്‍റെ കൗണ്‍സലർ”. വളരെ നല്ല പ്രതികരണമാണ് വായനക്കാരിൽനിന്ന് അതിനന്ന് ലഭിച്ചത്. ഒരു ലക്കത്തിൽ നൽകുന്ന പ്രശ്നത്തിന് വായനക്കാർ നൽകുന്ന പരിഹാരങ്ങളിൽ ഏറ്റവും നല്ല രണ്ടെണ്ണം പിറ്റേ ലക്കത്തിൽ പ്രസിദ്ധീകരിക്കുകയും അവയ്ക്ക് സമ്മാനം നൽകുകയും ചെയ്തിരുന്നു. പ്രശ്നങ്ങൾ ജീവിത യാഥാർത്ഥ്യങ്ങളാണെന്നും അവയ്ക്കുള്ള പരിഹാരങ്ങൾ തങ്ങളിൽതന്നെ ഉണ്ടെന്നും വായനക്കാരെ ബോധ്യപ്പെടുത്താനായിരുന്നു ആ പംക്തി തുടങ്ങിയത്.

ഇന്ന് പ്രശ്നപരിഹാരങ്ങൾക്കായി വ്യക്തികളും കുടുംബങ്ങളും നെട്ടോട്ടമോടുകയാണ്. അതിനാൽതന്നെ ഇത്തരത്തിലുള്ള പല ആളുകളുടെയും ജീവിതത്തിന്‍റെ ഏറിയ സമയവും ധ്യാനകേന്ദ്രങ്ങളിലും കൗണ്‍സലിംഗ് സെന്‍ററുകളിലുമായി അവർ ചെലവഴിക്കുകയാണ്. പ്രശ്നങ്ങൾ ഉണ്ടാകുന്പോൾ മേൽപറഞ്ഞ വിവിധങ്ങളായ കേന്ദ്രങ്ങളെ ആശ്രയിക്കേണ്ടതില്ല എന്നല്ല ഞാൻ പറയുന്നത്. കുടുംബാംഗങ്ങളിലും കുടുംബത്തിലെ മുതിർന്നവരിലും സ്നേഹിതരിലും ആശ്രയിച്ച് പരിഹരിക്കാവുന്നതൊക്കെ അത്തരത്തിൽ പരിഹരിക്കാൻ ശ്രമിക്കണമെന്നാണ് ഉദ്ദേശിക്കുന്നത്. കൗണ്‍സലിംഗും കൗണ്‍സലിംഗ് കേന്ദ്രങ്ങളും നമ്മുടെ ഇടയിൽ പരക്കെയായിട്ട് അധികം കാലമായില്ല എന്ന് നാം ഓർക്കണം. ഇന്ന് നാം കാണുന്ന പ്രശ്നങ്ങളൊക്കെ വ്യത്യസ്ത ഭാവത്തിലും രൂപത്തിലുമൊക്കെ പണ്ടും ഉണ്ടായിരുന്നു. പക്ഷേ, അവയൊക്കെ പരിഹരിക്കാൻ അന്യോന്യം ആശ്രയിക്കുകയാണ് കുടുംബാംഗങ്ങൾ ചെയ്തിരുന്നത്. നല്ല അയൽപക്ക ബന്ധങ്ങളും അതിന് ഏവരെയും സഹായിച്ചിരുന്നു. ബന്ധങ്ങൾ ഇല്ലാതാവുകയും വ്യക്തികളും കുടുംബങ്ങളും തങ്ങളിൽതന്നെ ഒതുങ്ങിക്കൂടുകയും ചെയ്യുന്നതാണ് പ്രശ്നങ്ങൾ പലതും ഉണ്ടാകുന്നതിനും അവ ഉണ്ടാകുന്പോൾ പരിഹരിക്കാൻ സാധിക്കാതെ പോകുന്നതിനും കാരണമെന്നാണ് എനിക്ക് തോന്നുന്നത്. തന്‍റെ ചുറ്റുമുള്ളവരെല്ലാം തന്‍റെ ശത്രുക്കളല്ല മിത്രങ്ങളാണെന്ന വിചാരം ഉണ്ടാവുന്നത് പ്രശ്നപരിഹാരത്തിനുള്ള വാതായനം തന്നെയാണ്.

സിറിയക് കോട്ടയിൽ
(ചങ്ങനാശേരി അതിരൂപതയിലെ വൈദികൻ, കൗണ്‍സലർ. അതിരൂപതയുടെ ഫാമിലി അപ്പോസ്തൊലേറ്റ് ഡയറക്ടറായി പ്രവർത്തിച്ചു. കാനാ കൗണ്‍സലിങ്ങ് കേന്ദ്രത്തിന്‍റെ അസി. ഡയറക്ടറായിരുന്നു. പത്തോളം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. “കുടുംബജ്യോതി” മാസികയുടെ ചീഫ് എഡിറ്ററായിരുന്നു. ഇപ്പോൾ അതിരന്പുഴ സെന്‍റ് മേരീസ് ഫൊറോന പള്ളി വികാരിയാണ്. )