എതിർക്കപ്പെടേണ്ട ശത്രുവല്ല കൂടെ കൂട്ടേണ്ട മിത്രം
വാല്യുവേഷൻ ക്യാന്പിലായിരുന്ന അയാൾക്ക് ഫോണ്‍ ചെയ്തത് ഭാര്യയാണ്. ഇരുവരും അധ്യാപകരാണ്. അയാൾ ഹൈസ്കൂളിലും ഭാര്യ എൽ പി യിലുമാണ്. അയാൾ ജോണ്‍ മാത്യു എന്ന ജോയി സാർ, ഭാര്യ സൂസി ടീച്ചർ. മക്കൾ രണ്ടുപേരാണിവർക്ക് മൂത്തവൻ ജിജോ, പ്ലസ് ടൂ പഠനം പൂർത്തിയാക്കിയശേഷം ഡിഗ്രിക്ക് പോകാനുള്ള ഒരുക്കത്തിലാണ്. ഇളയവൻ ജിതീഷ് ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്. അവൻ മിതഭാഷിയും അനുസരണ ശീലവുമുള്ളവനാണെന്നാണ് ജോയിസാറും സൂസി ടീച്ചറും പറയുന്നത്. എന്നാൽ ജിജോ അങ്ങനെയല്ല. വഴിപിഴച്ച കുറെയേറെ കൂട്ടുകെട്ടുകൾ അവനുണ്ട് അവധിക്കാലമായിരുന്നതിനാൽ കുട്ടികൾ ഇരുവരും വീട്ടിൽ തന്നെയുണ്ടായിരുന്നു. ടി വി ഓഫ് ചെയ്യാനും കടയിൽ ചെന്ന് സാധനങ്ങൾ വാങ്ങിക്കൊണ്ട് വരാനും ജിജോയോട് ടീച്ചർ പറഞ്ഞെങ്കിലും അവൻ അതിന് തയ്യാറായില്ല. പലവട്ടം പറഞ്ഞിട്ടും തന്നെ അനുസരിക്കാതിരുന്ന അവനോട് ടീച്ചർ അരിശപ്പെടുകയും ടി. വി ഓഫ് ചെയ്യുകയും ചെയ്തു. അപ്രകാരം പ്രവർത്തിച്ച ടീച്ചറോട് അതേ നാണയത്തിൽതന്നെ അവനും പ്രതികരിച്ചു. കൈയിൽ കിട്ടിയ സാധനങ്ങളൊക്കെ വലിച്ചെറിഞ്ഞ് പൊട്ടിക്കുകയും ടീച്ചറെ ഭിത്തിയോട് ചേർത്തുനിർത്തി ഇടിക്കുകയും ചെയ്തു. ഇതൊക്കെ കണ്ടുനിന്നിരുന്ന ഇളയവൻ ജിതീഷ് തടസം പിടിക്കാൻ ചെന്നെങ്കിലും ജിജോ അവനെ തട്ടിമാറ്റുകയായിരുന്നു. കാര്യങ്ങൾ ഇത്തരത്തിലൊക്കെ വഷളായതോടെയാണ് സൂസി ടീച്ചർ ജോയി സാറിന് ഫോണ്‍ ചെയ്തത്. വാല്യുവേഷൻ ക്യാന്പിലായിരുന്നതിനാൽ വീട്ടിലേക്ക് പെട്ടെന്നെത്താൻ തരമില്ലാത്തതിനാൽ ജോയി സാർ തന്‍റെ ജ്യേഷ്ഠൻ അപ്പച്ചനോട് കാര്യങ്ങൾ പറയുകയും പ്രശ്ന പരിഹാരത്തിനായി തന്‍റെ വീട്ടിലേക്ക് ജ്യേഷ്ഠനെ പറഞ്ഞുവിടുകയുമായിരുന്നു. അപ്പച്ചൻ താമസംവിനാ ജോയിസാറിന്‍റെ വീട്ടിലെത്തിയെങ്കിലും അയാളെ കേൾക്കാനോ അമ്മയോട് ക്ഷമ പറയാനോ ജിജോ തയ്യാറായില്ല. വളർത്തുദോഷംകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത് എന്നു പറഞ്ഞ അപ്പച്ചനോട് വളരെ പരുഷമായിട്ടാണ് ജിജോ പ്രതികരിച്ചത്. വലിയ വിഷമത്തോടെയാണ് അന്ന് അയാൾ ആ വീട്ടിൽ നിന്നും തിരിച്ചുപോയത്. വാല്യുവേഷൻ ക്യാന്പിൽനിന്ന് തന്‍റെ വീട്ടിൽ തരിച്ചെത്തിയ ജോയി സാർ പ്രശ്നപരിഹാരത്തിനായി ശ്രമിച്ചെങ്കിലും ജിജോയെ അനുനയിപ്പിക്കാൻ അയാൾക്ക് കഴിഞ്ഞില്ല.തന്‍റെ ഇഷ്ടത്തിനെതിരായി നിൽക്കുന്നത് മമ്മിതന്നെയായാലും അതിനോട് പൊരുത്തപ്പെട്ടു പോകാൻ തനിക്കാവില്ല എന്നു പറഞ്ഞാണ് തന്‍റെ അപ്പനോട് ജിജോ പ്രതികരിച്ചത്.

ഇത്തരത്തിലുള്ള സംഭവങ്ങൾ പണ്ട് കേട്ടുകേൾവിപോലും ഇല്ലായിരുന്നെങ്കിൽ ഇന്ന് പരക്കെയല്ലെങ്കിലും അങ്ങിങ്ങായെങ്കിലും കണ്ടുവരുന്നു എന്നത് ആശങ്കാജനകമാണ്. ഇത്തരം സംഭവങ്ങളെപ്രതി രക്ഷാകർതൃത്വം അപകടത്തിൽ എന്നോ, വഴിപിഴയ്ക്കുന്ന രക്ഷാകർതൃത്വമെന്നോ ഒക്കെ പഴിച്ചു മാറിനിന്നിട്ടു കാര്യമുണ്ടോ? മാറിവരുന്ന കാലത്തിന്‍റെ സൃഷ്ടിയായ ഇത്തരം സാഹചര്യങ്ങളെ പക്വതയോടെയും വിവേകപൂർവവും കൈകാര്യം ചെയ്യുക എന്നതാണ് ഉത്തമമായ കാര്യം. കുട്ടികളെ കുടുംബജീവിതത്തിന്‍റെ മുഖ്യധാരയോട് ചേർത്ത് വളർത്തുക എന്നത് കുട്ടികളുടെയും കുടുംബത്തിന്‍റെയും ആരോഗ്യകരമായ ഭാവിക്ക് അനുപേക്ഷണീയമാണ്. കുടുംബം കുട്ടികൾക്കുവേണ്ടിയും ഇതര കുടുംബാംഗങ്ങൾക്കുവേണ്ടിയുമാണ് നിലനിൽക്കുന്നത് എന്ന ഭാഗികമായ കാഴ്ചപ്പാടിൽനിന്ന് ഓരോരുത്തരും നിലനിൽക്കുന്നതും അധ്വാനിക്കുന്നതും കുടുംബത്തിനുവേണ്ടികൂടിയാണ് എന്ന കാഴ്ചപ്പാടുകൂടി കുട്ടികൾക്ക് പകർന്നുനൽകാൻ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതാണ്. മാതാപിതാക്കളോടും കുടുംബത്തോടും ആത്മാർഥമായ സ്നേഹം പുലർത്താൻ തക്കവിധം തങ്ങളുടെ കുടുംബം കടന്നുവന്ന ചരിത്രവഴികളെ കുട്ടികൾക്ക് ബോധപൂർവ്വം പരിചയപ്പെടുത്താൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. മാതാപിതാക്കളെ മക്കൾ ആദരിക്കാൻ തക്കവിധം കുട്ടിക്കാലം തുടങ്ങി അവരെ ആദരിക്കാനും കേൾക്കാനും മാതാപിതാക്കൾ സന്നദ്ധത കാട്ടുകയും വേണം.

തന്‍റെ ആഗ്രഹങ്ങളെക്കാൾ കുടുംബത്തിന്‍റെ നന്മയാണ് താൻ കാംക്ഷിക്കേണ്ടതെന്ന ചിന്ത ചെറുപ്പകാലം മുതൽ കുട്ടികളുടെ ബോധ്യമായി മാറേണ്ടതാണ്. തന്‍റെ ജീവിതത്തിൽ മുൻഗണനയും പരിഗണനയും കൊടുക്കേണ്ട കാര്യങ്ങൾ ഉണ്ടെന്നും അവ കുടുംബത്തിന്‍റെയും കുടുംബാംഗങ്ങളുടെയും പൊതുനന്മയും വളർച്ചയും ലക്ഷ്യംവച്ചുകൊണ്ടുള്ളതാണെന്നുമുള്ള തിരിച്ചറിവ് കുട്ടികൾക്ക് ബാല്യകാലംമുതൽ ലഭിക്കേണ്ടതാണ്. കുട്ടികളെ കുടുംബജീവിതത്തിന്‍റെ നേർക്കാഴ്ചകളിൽനിന്ന് മാറ്റി നിർത്തി അവർക്ക് ശിക്ഷണം നൽകുക എന്നതിനെക്കാൾ കുടുംബജീവിതത്തിന്‍റെ മുഖ്യധാരയിലൂടെ തങ്ങൾക്കൊപ്പം നടത്തി ശിക്ഷണം നൽകുന്ന രീതിയാണ് അവരുടെ ശിക്ഷണ വഴിയിൽ ഏറെ ഗുണപ്രദം എന്ന് തോന്നുന്നു. കൂട്ടുകെട്ട്ബന്ധത്തെയും സ്വാധീനത്തെയുംകാൾ ഉയർന്ന ഒരു സ്വാധീനം കുട്ടികളുടെമേൽ മാതാപിതാക്കൾക്ക് അവരുടെ ശൈശവകാലം മുതൽ ഉണ്ടാകുക എന്നതും ശിക്ഷണ വഴിയിൽ പ്രധാനപ്പെട്ടതാണ്. എതിർക്കപ്പെടേണ്ട ശത്രു എന്നതിനെക്കാൾ കൂടെ കൂട്ടേണ്ട മിത്രം എന്ന് മക്കൾ ഓരോരുത്തർക്കും മാതാപിതാക്കളെപ്പറ്റി ചിന്തിക്കാൻ ഇടയാകുംവിധം ആയിരിക്കണം മക്കളുടെമേൽ അവർക്കുള്ള സ്വാധീനം എന്നതും മുഖ്യമാണ്.

സിറിയക് കോട്ടയിൽ