അധ്വാനഫലം അനുഭവിക്കാതെ പോകുന്നവർ
അയാൾ വലിയ മാനസിക സംഘർഷത്തിലാണ്. ഗൾഫിൽ ആയിരുന്ന കാലത്താണ് ജോജോ എന്ന അയാളുടെ വിവാഹം നടന്നത്. അന്നയാൾക്ക് ഇരുപത്തൊന്പത് വയസാണ്. വിനുജയാണ് ജോജോയുടെ ഭാര്യ. വിനുജ കാനഡയിൽ നഴ്സ് ആയി ജോലി നോക്കുകയാണ് അന്ന്. വിവാഹം കഴിഞ്ഞ് ആറ് മാസത്തിനുശേഷം ഇരുവരും കാനഡയിലേക്ക് പോകുകയും അഞ്ച് വർഷം അവിടെ ഒരുമിച്ചു താമസിക്കുകയും ചെയ്തു. സാന്പത്തിക സ്ഥിരത ആയശേഷം മക്കൾ ഉണ്ടായാൽ മതിയെന്ന വിനുജയുടെ പിടിവാശിക്ക് മുന്നിൽ ജോജോയ്ക്ക് അന്ന് സമ്മതം മൂളേണ്ടിവന്നു. അതിന്‍റെ പേരിൽ അന്നും പിന്നീടും ഇരുവരും തമ്മിൽ വഴക്കുകൾ ഉണ്ടായിട്ടുണ്ട് എന്ന കാര്യം ഇരുവരുടെയും മാതാപിതാക്കളുൾപ്പെടെ അവരുടെ ബന്ധു ജനങ്ങളിൽ പലർക്കും അറിവുള്ളതാണ്. കാര്യങ്ങൾ അത്തരത്തിലൊക്കെ ആയിരുന്നെങ്കിലും വിവാഹം കഴിഞ്ഞ് രണ്ടു വർഷത്തിനു ശേഷം വിനുജ ഒരമ്മയായി. ആദ്യത്തേത് പെണ്‍കുട്ടിയും പിന്നീട് രണ്ടു വർഷത്തിനു ശേഷം പിറന്നത് ആണ്‍കുട്ടിയുമായിരുന്നു. ജോജോയും മക്കൾ രണ്ടുപേരും ഇപ്പോൾ നാട്ടിലാണ്. ജോജോ നാട്ടിൽ ഹാർഡ്‌വേറിന്‍റെ ഒരു കട നടത്തുന്നുണ്ട്. മകൾ ഫിഫ്ത്തിലും മകൻ സെക്കൻഡ് സ്റ്റാൻഡേർഡിലുമാണ് പഠിക്കുന്നത്. ജോജോക്കൊപ്പം അയാളുടെ അമ്മയും താമസിക്കുന്നുണ്ട്. അപ്പൻ തോമാച്ചൻ മരിച്ചിട്ട് ആറു വർഷമായി. നാട്ടിലെ കച്ചവടം ഒക്കെ അവസാനിപ്പിച്ച് മക്കളോടൊത്ത് കാനഡയിലേക്ക് പോരാൻ വിനുജ ജോജോയെ നാളുകളായി നിർബന്ധിക്കുന്നുണ്ട്. കുട്ടികൾക്കിരുവർക്കും വിദേശത്തേക്ക് പോകാൻ താൽപര്യം ഇല്ലെന്നും താനും കുട്ടികളുംകൂടി കാനഡയിലേക്ക് പോയാൽ പിന്നെ തന്‍റെ അമ്മ അനാഥയായിത്തീരുമെന്നും പറയുന്ന ജോജോ ഉത്തമമായ തീരുമാനം എടുക്കാൻ പറ്റാത്ത മാനസികാവസ്ഥയിലാണിപ്പോൾ. ഒറ്റയ്ക്കു ജീവിച്ചു മടുത്തുവെന്നും വിവാഹം കഴിഞ്ഞ് പതിനൊന്ന് വർഷമായെങ്കിലും കുടുംബജീവിതത്തിന്‍റെ സന്തോഷം തനിക്കിതുവരെയും അനുഭവിക്കാൻ കഴിഞ്ഞിട്ടില്ലെന്നും വ്യഥയോടെ പറയുന്ന തന്‍റെ ഭാര്യയോടു കാനഡയിലെ ജോലിയൊക്കെ നിറുത്തി നാട്ടിലേക്കു തിരിച്ചുപോരാൻ ജോജോ പറയുന്നുണ്ടെങ്കിലും മാസംതോറും ലഭിക്കുന്ന ഭീമമായ വരുമാനം ഉപേക്ഷിക്കാൻ വിനുജ ഇപ്പോഴും സന്നദ്ധയായിട്ടില്ല.

പതിനഞ്ചോളം വർഷങ്ങളായി കാനഡയിൽ ജോലിചെയ്യുന്ന വിനുജയ്ക്ക് ഇപ്പോഴും കുടുംബജീവിതത്തിന്‍റെ സുഖസന്തോഷങ്ങൾ അനുഭവിക്കാൻ കഴിയാതെപോകുന്നത് എന്തുകൊണ്ടാണ്? അതിന് കാരണക്കാർ മറ്റാരെങ്കിലുമാണോ അതോ വിനുജ തന്നെയാണോ? വായനക്കാരായ നിങ്ങൾക്ക് ചോദ്യങ്ങൾക്ക് രണ്ടിനും ഉത്തരം കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടാവുകയില്ലല്ലൊ. ശേഷിക്കുന്ന കാലം മുട്ടുകൂടാതെ ജീവിക്കാനും മക്കളുടെ വിദ്യാഭ്യാസ ചെലവുകളും മറ്റും വഹിക്കാനും പറ്റുന്ന സാന്പത്തികാവസ്ഥ ജോജോയ്ക്കും കുടുംബത്തിനും ഇപ്പോഴുണ്ടോ എന്നു ഞാനയാളോടു ചോദിച്ചപ്പോൾ കുടുംബസ്വത്തായി കിട്ടിയതും താനും ഭാര്യയും അധ്വാനിച്ചുണ്ടാക്കിയതുംകൂടി കൂട്ടിവയ്ക്കുന്പോൾ അതിനും അതിനപ്പുറവും ഉണ്ടാവുമെന്നാണ് അയാൾ എന്നോടു പറഞ്ഞത്. അത്യാഗ്രഹം ആപത്താണ് എന്നുള്ള ചൊല്ലിൽ പതിരില്ലെന്നത് വാസ്തവമാണ്. ഈ ചൊല്ല് ഈ കുടുംബത്തെ സംബന്ധിച്ച് യാഥാർഥ്യമാകാതിരിക്കട്ടെ. എല്ലുമുറിയെ പണി ചെയ്തിട്ട് അതിന്‍റെ ഫലം അനുഭവിക്കാനും ആസ്വദിക്കാനും വിനുജയ്ക്കും ഭർത്താവിനും കഴിയാതെ പോകുന്നതിന് പിന്നിൽ ജീവിതത്തോടുള്ള അവരുടെ തെറ്റായ സമീപനം തന്നെയാണ് കാരണമാകുന്നത് എന്നതിൽ എതിരഭിപ്രായം ഉണ്ടാകുമോ? ഉണ്ടാകില്ല എന്നാണ് ഞാൻ കരുതുന്നത്. ജീവിതം ജീവിക്കാനും അനുഭവിക്കാനുമുള്ളതാണെങ്കിൽ അതിനോടു നിഷേധാത്മക നിലപാട് പുലർത്തുന്നത് കുടുംബജീവിതത്തിന് നേതൃത്വം നൽകാൻ വിളിക്കപ്പെടുന്ന ഭാര്യാഭർത്താക്കന്മാർക്ക് ഒട്ടും ചേർന്നതല്ല എന്നാണ് എന്‍റെ അഭിപ്രായം.

ഭാര്യയെ ആദരിക്കുന്നതും അവളെ ചെവിക്കൊള്ളുന്നതും ഭാര്യാഭർതൃബന്ധത്തിനും കുടുംബജീവിതത്തിനും അഭിലഷണീയമായ കാര്യമാണെങ്കിലും, കുടുംബജീവിതത്തിന്‍റെ ആയുസിനും ആരോഗ്യത്തിനുമായി ആലോചനാപൂർവം തീരുമാനം എടുക്കുന്നതിനും ഭാര്യ ഉൾപ്പെടെയുള്ളവരെ തീരുമാനം എടുക്കുന്നതിനു സഹായിക്കുന്നതിനും മുഖ്യ ഉത്തരവാദിത്വമുള്ളത് കുടുംബനാഥനുതന്നെയാണ്. ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ കുടുംബത്തിന്‍റെ നന്മയെ കരുതി എടുക്കേണ്ടുന്ന ഉചിതമായ തീരുമാനങ്ങൾ നീട്ടിക്കൊണ്ടുപോകാതെ ധൈര്യസമേതവും സമയബന്ധിതമായും എടുക്കാൻ സാധിക്കുന്ന കുടുംബനാഥന്മാർക്കാണ് തങ്ങളുടെ കുടുംബാംഗങ്ങളുടെ ജീവിതവിജയത്തിൽ നിർണായക പങ്കുവഹിക്കാൻ കഴിയുന്നത്.

സിറിയക് കോട്ടയിൽ