പരിശീലകയും പരിപാലകയുമായ അമ്മ
“അമ്മയായാൽ ഇങ്ങനെ വേണം”. ആ സ്ത്രീയെ അടുത്തറിയാവുന്ന അമ്മമാരായ സ്ത്രീകൾ ഉൾപ്പെടെ പലരും അവരെക്കുറിച്ച് പറയുന്നതാണിത്. എന്നെക്കുറിച്ചെഴുതിക്കോ, പേര് വെളിപ്പെടുത്തരുത് എന്ന് ആ സ്ത്രീ എന്നോട് പറഞ്ഞിട്ടുള്ളതിനാൽ യഥാർത്ഥ പേര് മറച്ചുവച്ച് ആ സ്ത്രീക്ക് മറ്റൊരു പേര് ഞാൻ കൊടുക്കുകയാണ്. തയ്യലാണ് അവരുടെ തൊഴിൽ, പേര് സൂസി. സൂസിയുടെ ഭർത്താവ് ബേബിച്ചൻ. ജെസിബി ഓപ്പറേറ്ററാണ്. ബേബിച്ചനും സൂസിക്കും മക്കൾ നാലാണ്, രണ്ടാണും രണ്ടു പെണ്ണും. കുടുംബക്കാരും അയൽപക്കക്കാരുമൊക്കെ തന്‍റെ മക്കളെക്കുറിച്ച് മിടുക്കരെന്നു പറയുന്പോൾ ബേബിച്ചൻ അവരോടൊക്കെ പറയും, അതൊക്കെ സൂസിയുടെ മിടുക്കാണെന്ന്. ശരിയാണ്. മക്കളെ നാലു പേരെയും മിടുക്കരും മിടുമിടുക്കരുമൊക്കെ ആക്കി വളർത്തുന്നതിനു പിന്നിലെ കരങ്ങൾ സൂസിയുടേതാണ്. ബേബിച്ചനും മക്കളും തന്നോട് എല്ലാവിധത്തിലും സഹകരിക്കുന്നതുകൊണ്ടാണ് തനിക്കിങ്ങനെയൊക്കെ ചെയ്യാൻ കഴിയുന്നതെന്ന് എളിമയോടുകൂടി പറയുന്ന സൂസിയെ ചൂണ്ടി അയൽപക്കങ്ങളിലുളള ഭർത്താക്കന്മാർ തങ്ങളുടെ ഭാര്യമാരോടായി പറയും; സൂസിയെ കണ്ടു പഠിക്കെന്ന്. മക്കളിൽ മൂത്തത് സാജനാണ്. ഒൻപതാം ക്ലാസിൽ പഠിക്കുന്ന അവൻ ക്ലാസിൽ ഫസ്റ്റാണ്. സ്കൂൾ കലോൽസവത്തിൽ പ്രസംഗം, ലളിതസംഗീതം എന്നീ ഇനങ്ങളിൽ കഴിഞ്ഞ രണ്ടു വർഷങ്ങളിലും ജില്ലാതലത്തിലും സംസ്ഥാന തലത്തിലും അവന് എ ഗ്രേഡ് ലഭിച്ചിരുന്നു. സ്കൂൾ തലത്തിലുളള വിവിധ സംഘടനകളിലും ക്ലബ്ബുകളിലും വളരെ നന്നായി പ്രവർത്തിക്കുന്ന അവനെക്കുറിച്ച് അധ്യാപകർക്കൊക്കെ നല്ല മതിപ്പാണ്. പഠനത്തിൽ മിടുക്കിയാണ് രജിത. അവൾ സാജന്‍റെ നേരേ ഇളയതാണ്. ആറാം ക്ലാസിൽ പഠിക്കുന്ന അവൾ കായികരംഗത്തും അഭിനയരംഗത്തും മികവ് പുലർത്തുന്നവളാണ്. അവളുടെ സേവനസന്നദ്ധതയോടെയുള്ള പെരുമാറ്റം അവളുടെ വ്യക്തിത്വത്തിന്‍റെ സവിശേഷത തന്നെയാണന്നാണ് അധ്യാപകർ പറയുന്നത്. നാലാം ക്ലാസിലും രണ്ടാം ക്ലാസിലും പഠിക്കുന്ന ഇളയ കുട്ടികൾ രണ്ടും മൂത്ത കുട്ടികളെപ്പോലെ മികവുകളുടെ വഴിയിൽ തന്നെയാണ് എന്നത് കുട്ടികളായ അവരോരുത്തരുടെയും നേട്ടം എന്നതിനെക്കാൾ അവർക്കോരോരുത്തർക്കും വ്യക്തിപരമായ ശ്രദ്ധയും പരിശീലനവും നൽകുന്നവരുടെ നേട്ടമാണ്. അക്കൂട്ടത്തിൽ മുന്നിലാണ് അവരുടെ അമ്മയായ സൂസി എന്നത് അഭിനന്ദനാർഹമായ കാര്യമാണ്, ഒപ്പം അത്

അമ്മമാരായ ഏവർക്കും അനുകരണീയവുമാണ്. കുട്ടികൾ വളരുന്ന സാഹചര്യങ്ങൾ അവരുടെ ജീവിതഗതി മാറ്റാൻ തക്കവിധം വിവിധ തരത്തിലും തലത്തിലുമുള്ള സമ്മർദ്ദങ്ങൾ അവരുടെ മേൽ ചെലുത്തുവാൻ ശക്തമായതിനാൽ അവർക്കോരോരുത്തർക്കും വ്യക്തിപരമായ ശ്രദ്ധയും കരുതലും തിരുത്തലും പരിശീലനവുമൊക്കെ കൂടിയേ തീരൂ. ഒരു കുട്ടിയുടെ വളർച്ചയിൽ നിർണായക പങ്ക് വഹിക്കുന്നവരാണ് അവരുടെ മാതാപിതാക്കളും അധ്യാപകരും സുഹൃത്തുക്കളും. അക്കൂട്ടത്തിൽ മുഖ്യ പങ്ക് വഹിക്കേണ്ടവർ അവരുടെ മാതാപിതാക്കൾ തന്നെയാണ്. മാതാപിതാക്കളിൽ മുന്നിൽ ആരായിരിക്കണം എന്ന കാര്യത്തിൽ അഭിപ്രായ ഭിന്നത ഉണ്ടാവില്ലല്ലൊ. ആ സ്ഥാനം പരന്പരാഗതമായി നമ്മുടെ കുടുംബങ്ങളിൽ അമ്മയ്ക്കാണ്. മക്കളുടെ രൂപീകരണത്തിൽ പിഴവ് ഉണ്ടാകുന്പോൾ ആദ്യം മാതാപിതാക്കളുടെ നേർക്ക് പലരും വിരൽ ചൂണ്ടും എന്നതിനെക്കാൾ അമ്മയുടെ നേർക്കാവുമല്ലൊ അപ്രകാരം ചെയ്യുക. അമ്മയുടെ ശരീരത്തോടു ചേർന്ന് രൂപപ്പെടുന്ന കുട്ടിക്ക് അപ്പനോടുള്ളതിനേക്കാൾ വൈകാരികമായ ബന്ധം അമ്മയോടാണുണ്ടാവുക. അതിനാൽ തന്നെ അപ്പനെക്കാൾ അമ്മയ്ക്ക് കുട്ടിയുടെമേൽ സ്വാധീനം ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്. അതുകൊണ്ടുതന്നെ തിരുത്തലുകളും പരിശീലനങ്ങളും കുട്ടിക്കു നൽകാനും അത് ഫലപ്രദമാക്കാനും എളുപ്പം അമ്മയ്ക്കുതന്നെയാണ്. കുട്ടികളുടെ ശൈശവകാലം തൊട്ട് അവരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവരെന്ന നിലയിൽ അവരുടെ സാധ്യതകളും പരിമിതികളും നേരിട്ട് മനസിലാക്കിയിട്ടുള്ളത് അമ്മതന്നെയായിരിക്കും. അവരോട് അടുത്തിടപഴകുന്നവരും അമ്മമാർതന്നെയാണല്ലൊ. അത്തരത്തിൽ തന്നെ ഓരോ കുട്ടിയോടും അമ്മയ്ക്കുള്ള ബന്ധത്തിന്‍റെ സ്വാധീനത്തിൽ അവന്‍റെ നല്ല വളർച്ചയ്ക്ക് അടിത്തറ ഇടാൻ അമ്മയ്ക്കു കഴിയും. അങ്ങനെ ചെയ്യുന്പോൾ മക്കളെ ഓരോരുത്തരേയും അവരുടെ അനന്യതയിൽ മനസിലാക്കാനും അംഗീകരിക്കാനും ശിക്ഷണം നൽകാനും കഴിയേണ്ടതാണ് എന്നതു കുട്ടികളുടെ വ്യക്തിത്വ രൂപീകരണത്തിൽ പ്രാധാന്യം അർഹിക്കുന്ന കാര്യമാണ്.

സിറിയക് കോട്ടയിൽ