ഇഷ്ടവും അനിഷ്ടവും
തൃശൂരൂകാരനായ അയാൾ ഇപ്പോൾ കുടുംബസമേതം കോഴിക്കോട്ടാണ് താമസിക്കുന്നത്. കോഴിക്കോട്ട് താമസമാക്കിയിട്ട് ഇരുപത് വർഷമായി. പോസ്റ്റൽ മേഖലയിലായിരുന്നു അയാൾക്ക് ജോലി. റിട്ടയർ ചെയ്തത് കഴിഞ്ഞ വർഷമാണ്. അയാളുടെ ഭാര്യ ഒരു വെറ്ററിനറി ഡോക്ടറാണ്. റിട്ടയർ ചെയ്യാൻ ഇനി മൂന്ന് വർഷംകൂടിയുണ്ട്. മൂന്ന് മക്കളാണിവർക്ക്. മൂത്തത് പെണ്ണാണ്, അനുപമ. അനുപമയ്ക്ക് വയസ് മുപ്പതായി. എംഎഎംഎഡ് കാരിയായ അവൾ പിഎച്ച്ഡി കഴിഞ്ഞിട്ടേ വിവാഹിതയാകൂ എന്ന പിടിവാശിയിലാണ്. പ്രായം ഏറെ ആയതിനാൽ ഇപ്പോൾ വിവാഹം നടക്കട്ടെ എന്നും പഠനമൊക്കെ പിന്നീടാകാമെന്നുമുള്ള അപ്പന്‍റെയും അമ്മയുടെയും ഉപദേശത്തെ അവൾ തിരസ്കരിച്ചതിന്‍റെ പേരിൽ അവർക്കിരുവർക്കും അവളോട് നീരസമുണ്ട്. വിവാഹത്തെ സംബന്ധിച്ചുള്ള തീരുമാനങ്ങൾ കൈക്കൊള്ളാൻ പ്രായപൂർത്തിയായ മക്കൾക്ക് അവകാശമുണ്ടെന്നും അക്കാര്യത്തിൽ മാതാപിതാക്കൾ തലയിടേണ്ട ആവശ്യമില്ലെന്നുമുള്ള അഭിപ്രായക്കാരിയാണ് അനുപമ.

അനുപമയുടെ കല്യാണം നടക്കാത്തതിനാൽ അവൾക്ക് താഴെയുള്ള മകന്‍റെയും മകളുടെയും വിവാഹാലോചനകൾ നടത്താൻ പറ്റാതെ പോകുന്നതിലുള്ള വിഷമം ആ മാതാപിതാക്കൾക്കിരുവർക്കുമുണ്ട്. അനുപമയുടെ നേരേ ഇളയവൻ ഇപ്പോൾ കുവൈറ്റിലാണ്. മെക്കാനിക്കൽ എൻജിനിയറായ സുനു എന്ന അവൻ ഇപ്രാവശ്യം അവധിക്ക് നാട്ടിലെത്തുന്പോൾ അവന്‍റെ വിവാഹം നടത്താൻ കഴിയണമെന്ന ആഗ്രഹത്തിലാണ് മാതാപിതാക്കൾ. സുനുവിന് പ്രായം ഇരുപത്തിയൊൻപതായി. സുനുവിന്‍റെ ഇളയത് പെണ്‍കുട്ടിയാണ്. അവൾ ജേർണലിസ്റ്റാണ്. യൂണിവേഴ്സിറ്റി കോളജിൽനിന്ന് പഠിച്ചിറങ്ങിയ അവൾ കേരളത്തിലെ അറിയപ്പെടുന്ന ഒരു പത്രത്തിന്‍റെ റിപ്പോർട്ടറാണ്. രാജി എന്ന അവൾക്ക് ഒരു പ്രേമബന്ധമുണ്ട്. തന്‍റെ കൂടെ ജോലി ചെയ്യുന്ന, താൻ പ്രേമിക്കുന്ന സുമേഷ് എന്ന ആ യുവാവിനെ മാത്രമേ വിവാഹം ചെയ്യൂ എന്ന പിടിവാശിയിലാണ് അവൾ. അവളുടെ മാതാപിതാക്കൾ ഇരുവരും അതിന് എതിരാണുതാനും. തന്‍റെ പെങ്ങന്മാർ രണ്ടു പേരും അവരുടെ വഴിക്കാണെങ്കിൽ തനിക്കുമാത്രമായി പെട്ടെന്നൊരു വിവാഹമൊന്നും വേണ്ടന്നും മാത്രമല്ല, മൂത്ത സഹോദരി ഉൾപ്പെടെ അവിവാഹിതയായി നിൽക്കുന്പോൾ താൻ വിവാഹത്തിലേക്ക് പോയാൽ തനിക്കത് നാണക്കേടാണെന്നും സുമേഷ് പറയുന്നു. മക്കൾ എല്ലാവരുംകൂടി ഇങ്ങനെ തുടങ്ങിയാൽ തങ്ങൾക്കൊന്നും പറയാനില്ലെന്നും ഓരോരുത്തരും അവരവരുടെ ഇഷ്ടംപോലെ തീരുമാനം എടുക്കട്ടേയെന്നുമുള്ള മനോഭാവത്തിലും നിലപാടിലുമാണ് അവരുടെ മാതാപിതാക്കൾ.

ഓടിച്ചുകൊണ്ടിരിക്കുന്ന വാഹനത്തിന്‍റെ നീയന്ത്രണം പെട്ടെന്ന് കൈവിട്ടുപോകുന്പോൾ വാഹനത്തെ നീയന്ത്രിക്കുന്ന ഡ്രൈവറുടെ നിസ്സഹായാവസ്ഥയാണ് മേൽക്കണ്ട കുടുംബനാഥനും കുടുംബനാഥയ്ക്കുമുള്ളതെന്നു പറയാം. മക്കൾക്കുവേണ്ടി തീരുമാനം കൈക്കൊള്ളാൻ കഴിയുന്നുണ്ടെങ്കിലും അവർ അതെല്ലാം തിരസ്കരിക്കുന്നുവെന്ന് കാണുന്പോൾ ഏത് മാതാപിതാക്കൾക്കാണ് ദു:ഖവും നിരാശയും ഉണ്ടാകാത്തത്. മക്കളുടെ നല്ല ഭാവിക്കുവേണ്ടിയും അവരുടെ സുസ്ഥിതിക്കുവേണ്ടിയുമാണ് നല്ലവരായ മാതാപിതാക്കൾ അധ്വാനിക്കുന്നതും നിലകൊള്ളുന്നതും എന്ന വസ്തുത അറിയാൻ പാടില്ലാത്തതായി ഏത് മക്കളാണുള്ളത്. മക്കളുടെ ജീവിതവും അവരുടെ വഴികളും തങ്ങളുടെ നീയന്ത്രണത്തിൽ നിന്നും സ്വാധീനത്തിൽനിന്നും കൈവിട്ടുപോകുന്നുവെന്ന് മനസിലാക്കുന്പോൾ തങ്ങൾ അവർക്കുവേണ്ടി ചെയ്തതെല്ലാം വൃഥാവിലായല്ലൊ എന്നവർ ചിന്തിക്കേണ്ടിവരുന്നതിനെ കുറ്റപ്പെടുത്താനാവുമോ? മക്കൾക്ക് നല്ലൊരു വിവാഹ ജീവിതം ഉണ്ടാകണമെന്നും അവരുടെ മക്കളേയും മക്കളുടെ മക്കളേയും തങ്ങൾക്ക് കാണാനും താലോലിക്കാനുമൊക്കെ കഴിയണമെന്നും മറ്റും ചിന്തിക്കാത്ത അപ്പനമ്മമാർ ഉണ്ടാകുമോ? ‌

തങ്ങളുടെ മക്കളുടെ ജനനംതൊട്ടങ്ങോട്ട് അവരുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ചോര നീരാക്കി നിസ്വാർത്ഥതയോടെ അധ്വാനിച്ച അവരെ തങ്ങളുടെ സ്വന്തം കാര്യം വരുന്പോൾ സ്വാർഥചിന്തയോടെ പുഛിക്കുന്ന രീതി മക്കൾക്കുണ്ടെങ്കിൽ അതിനെ പിൻതാങ്ങാനാവുമോ? തീരുമാനങ്ങളും ഉറച്ച നിലപാടുകളുമൊക്കെ തീർച്ചയായും മക്കൾക്കും ഉണ്ടാവേണ്ടതാണ്. പക്ഷേ, അവ യുക്തിക്ക് നിരക്കാത്തതും കുടുംബത്തിന്‍റെ പൊതുനന്മയ്ക്കും സുസ്ഥിതിക്കും ഉതകാത്തതുമാണെങ്കിൽ അത്തരം നിലപാടുകളേയും തീരുമാനങ്ങളേയും ഉപേക്ഷിക്കാൻ മക്കൾക്ക് ആവേണ്ടതല്ലേ? അനുഭവത്തിന്‍റെ പിൻബലത്തോടെ മക്കളുടെ നല്ല ഭാവിക്കായി മാതാപിതാക്കൾ കൈക്കൊള്ളുന്ന തീരുമാനങ്ങൾ മക്കളുടെ ഏകപക്ഷീയമായ ചിന്തകളേയും നിലപാടുകളേയുംകാൾ മെച്ചമായിരിക്കും എന്ന പക്ഷക്കാരനാണ് ഞാൻ. മാതാപിതാക്കളെ കേൾക്കാനും അവർക്ക് വിധേയപ്പെടാനുമുളള മനസുള്ള മക്കൾക്ക് പരാജയം ഉണ്ടാകില്ലെന്നുള്ളത് തലമുറകളുടെ സാക്ഷ്യമാണ്.