"റൂം ടു റീഡ്'
നവംബർ ഒന്ന്. ഉത്തരാഖണ്ഡ്, നാനൂർഖേദ ഗ്രാമത്തിലെ സർക്കാർ എൽപി സ്കൂളിൽ ഒരു ഉദ്ഘാടനം നടക്കുകയാണ്. കുട്ടികളെല്ലാം വലിയ സന്തോഷത്തിലാണ്. കാരണം ഉദ്ഘാടനം ചെയ്യുന്നത് അവർ കേട്ടിട്ടുള്ള, സ്വപ്നത്തിൽ മാത്രം ഉണ്ടായിരുന്ന വായനശാലയാണ്. "റൂം ടു റീഡ്' എന്ന എൻജിഒ വിവിധ രാജ്യങ്ങളിൽ വിദ്യാർഥികൾക്കായി സ്കൂളുകളിൽ സ്ഥാപിച്ച ഇരുപതിനായിരാമത്തെ വായനശാലയാണിത്. ഇന്ത്യയിൽ ഇതുവരെ 7961 സ്കൂളുകളിൽ ഇവർ വായനശാലകൾ സ്ഥാപിച്ചിട്ടുണ്ട്. കുട്ടികളെ വായിക്കാൻ പഠിപ്പിക്കുക, ഒപ്പം ഇവരിൽ വായനശീലം വളർത്തുക- ഇതാണ് സംഘടനയുടെ ലക്ഷ്യം.

മൈക്രോസോഫ്റ്റിലെ ജീവനക്കാരനായ ജോൺ വൂഡിന്‍റേതാണ് റൂം ടു റീഡ് എന്ന ആശയം. ഹിമാലയൻ സന്ദർശനത്തിനിടെ നേപ്പാളിലെ സർക്കാർ സ്കൂളിന്‍റെ വായനശാല സന്ദർശിച്ച ജോൺ ഞെട്ടി. വായനശാലയിൽ അലമാരകൾ ഉണ്ട്, പക്ഷെ ഒരു പുസ്തകം പോലുമില്ല! ഏതാനം മാസങ്ങൾക്കു ശേഷം തിരികെ ജോൺ സ്കൂളിലെത്തിയത് വലിയ പുസ്തക ശേഖരവുമായാണ്.

പിന്നീട് കൂടുതൽ കുട്ടികൾക്ക് ഈ സൗകര്യം ലഭിക്കാൻ രണ്ടായിരത്തിൽ ദിനേഷ് ശ്രേഷ്ഠ എറിൻ ഗഞ്ജു എന്നിവരുമായി ചേർന്ന് റൂം ടു റീഡ് ആരംഭിച്ചു. വായനശാലകളിൽ മാത്രം ഒതുങ്ങുതല്ല റൂം ടു റീഡിന്‍റെ പ്രവർത്തനം. അന്പതിനായിരത്തിൽപരം വിദ്യാർഥികൾക്ക് പഠനസഹായവുംനൽകുന്നുണ്ട്.