Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ഈ മിടുക്കർ തികച്ചും സ്പെഷൽതന്നെ
അബുദാബിയിൽ നടന്ന സ്പെഷൽ ഒളിന്പിക്സിൽ ഇന്ത്യയുടെ അഭിമാനനേട്ടം പത്തരമാറ്റുള്ളതാണ്. 83 സ്വർണവും 153 വെള്ളിയും 362 വെങ്കലവും വാരിക്കൂട്ടി ഇന്ത്യ റിക്കാർഡ് നേട്ടം കൈവരിച്ചപ്പോൾ അതു കേരളത്തിന്റെ സംഭാവനയും ഉൾപ്പെട്ടതായിരുന്നു. മൂന്നു സ്വർണവും 16 വെള്ളിയും 11 വെങ്കലവും മലയാളികൾ നേടി. സംസ്ഥാനത്തെ വിവിധ സ്പെഷൽ സ്കൂളുകളിൽ പരിശീലനം നേടുന്ന ഭിന്നശേഷിയുള്ള വിദ്യാർഥികളാണവർ. സ്പെഷൽ ഒളിന്പിക്സിന്റെ ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും മികച്ച വിജയമാണ് ഇത്തവണത്തേത്.
195 രാജ്യങ്ങളിൽനിന്നുള്ള ഏഴായിരത്തോളം അത്ലറ്റുകളും നാലായിരത്തോളംപരിശീലകരും ഇരുപതിനായിരത്തോളം വോളണ്ടിയർമാരും സ്പെഷൽ ഒളിന്പിക്സിൽ പങ്കെടുത്തുവെന്നു പറയുന്പോൾ ഈ മത്സരത്തിന്റെ പ്രാധാന്യവും പ്രാതിനിധ്യ വൈപുല്യവും ബോധ്യമാവും. ഇന്ത്യയിൽനിന്ന് 284 അത്ലറ്റുകളും 71 പരിശീലകരും അബുദാബിയിലെത്തി. അബുദാബിയിലും ദുബായിലുമുള്ള വേദികളിലായിരുന്നു മത്സരങ്ങൾ. യുഎഇയിലെ ഭരണാധികാരികൾ ഇത്തരം കാര്യങ്ങളിൽ കാണിക്കുന്ന താത്പര്യവും അവരുടെ ഇടപെടലുകളും അഭിനന്ദനീയമാണ്.
സ്പെഷൽ സ്കൂളുകളിലെ കുട്ടികൾക്കു സാധാരണ കുട്ടികളെപ്പോലെ കളിക്കാനോ പഠിക്കാനോ സാധിക്കില്ല. അതേസമയം, അവരിൽ പല കഴിവുകളും ഒളിഞ്ഞുകിടപ്പുണ്ട്. അവ കണ്ടെത്തി വികസിപ്പിക്കണമെങ്കിൽ അതിനായി പ്രതിബദ്ധതയോടെ പ്രവർത്തിക്കാൻ ആളുകളുണ്ടാകണം. ഇന്ത്യയിൽ സ്പെഷൽ സ്കൂളുകളുടെ പ്രവർത്തനം ഏറെ സജീവമായ സംസ്ഥാനമാണു കേരളം. ഈ മേഖലയിൽ ശൂശ്രൂഷയ്ക്കു തയാറായി പലരും മുന്നോട്ടു വരുന്നതാണു കേരളത്തിൽ ഇത്തരം സ്കൂളുകളുടെ പ്രവർത്തനം നല്ലനിലയിൽ നടക്കാൻ കാരണം. എന്നാൽ, ഈ സേവനത്തിലേർപ്പെട്ടിരിക്കുന്നവരെ അവഗണിക്കുന്ന രീതിയാണു ചില ഭരണകർത്താക്കൾക്കും ഉദ്യോഗസ്ഥർക്കുമുള്ളത്.
ന്യായമായ ആവശ്യങ്ങൾ സാധിച്ചുകിട്ടാൻ കേരളത്തിലെ സ്പെഷൽ സ്കൂൾ വിദ്യാർഥികളും അധ്യാപകരും സമരരംഗത്തിറങ്ങേണ്ട സാഹചര്യംപോലുമുണ്ടായി. പക്ഷേ, കാര്യമായ പ്രയോജനമൊന്നുമുണ്ടായില്ല. അവരോടു ഭരണകർത്താക്കൾ വലിയ സഹാനുഭൂതി പ്രകടിപ്പിക്കാറുണ്ടെങ്കിലും അവർക്കുവേണ്ടിയുള്ള പരിപാടികൾ നടപ്പാക്കുന്ന കാര്യം വരുന്പോൾ വലിയ അമാന്തമാണു കാണാറുള്ളത്. സമ്മർദതന്ത്രങ്ങൾ പ്രയോഗിച്ചു കാര്യം നേടിയെടുക്കാൻ ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്കു സാധിക്കില്ല. സ്പെഷൽ സ്കൂളുകളിലെ കുട്ടികളുടെ പരിശീലനവും പരിരക്ഷണവും വെല്ലുവിളി നിറഞ്ഞതാണ്. 24 മണിക്കൂറും സമർപ്പണബുദ്ധിയോടെ ജോലി ചെയ്യേണ്ട രംഗമാണിത്. എന്നാൽ ഈ സ്കൂളുകളിൽ പഠിപ്പിക്കുന്ന അധ്യാപകരെ സർക്കാർ തീർത്തും അവഗണിക്കുന്നു.
നൂറിൽ കൂടുതൽ വിദ്യാർഥികളുള്ള സ്പെഷൽ സ്കളുകൾ എയ്ഡഡ് സ്കൂളുകളാക്കാൻ മുൻ സർക്കാരിന്റെ കാലത്ത് ഉത്തരവിറക്കിയിരുന്നു. ആ സർക്കാരിന്റെ അവസാന കാലത്തുണ്ടായ പ്രഖ്യാപനം നടപ്പാക്കേണ്ട ചുമതലയിൽനിന്ന് പിന്നാലെ വന്ന സർക്കാർ ഒഴിഞ്ഞുമാറി. ആരെടുത്ത തീരുമാനമാണെങ്കിലും അതു ശരിയായ ദിശയിലുള്ളതാണെങ്കിൽ നടപ്പാക്കുകയെന്നതു സാമാന്യ മര്യാദയാണ്. മാനദണ്ഡപ്രകാരമുള്ള മുഴുവൻ സ്പെഷൽ സ്കൂളുകളും എയ്ഡഡ് ആക്കുമെന്ന് എൽഡിഎഫ് പ്രകടനപത്രികയിൽ വാഗ്ദാനമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർ തയാറാക്കിയ സ്പെഷൽ സ്കൂൾ പാക്കേജ് മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിൽ അംഗീകരിച്ചെങ്കിലും ഫലമുണ്ടായില്ല. സ്പെഷൽ സ്കൂളുകളെ മൂന്നു ഗ്രേഡുകളായി വിഭജിക്കാനും അതനുസരിച്ചു ഗ്രാന്റ് വർധിപ്പിക്കാനും അധ്യാപകർക്കും ആയമാർക്കും ഉയർന്ന ശന്പളസ്കെയിൽ അനുവദിക്കാനും പാക്കേജിൽ നിർദേശമുണ്ടായിരുന്നു. സ്കൂൾ അധ്യാപകർക്കു സർക്കാർ നിരക്കിൽ ശന്പളം നൽകുന്പോൾ തുല്യ യോഗ്യതയുള്ള സ്പെഷൽ സ്കൂൾ അധ്യാപകർക്ക് അതു നിഷേധിക്കുന്നത് എന്തു നീതി?
മതസംഘടനകളും സന്നദ്ധ, സേവന സംഘടനകളുമാണു സ്പെഷൽ സ്കൂൾ രംഗത്ത് ഇപ്പോൾ കൂടുതലും പ്രവർത്തിക്കുന്നത്. കേരളത്തിലെ 314 അംഗീകൃത സ്പെഷൽ സ്കൂളുകളിൽ ഒരെണ്ണം മാത്രമാണു സർക്കാർ നേരിട്ടു നടത്തുന്നത്. സാമൂഹ്യസുരക്ഷയിൽ സർക്കാരിനുള്ള ഉത്തരവാദിത്വം നിർവഹിക്കപ്പെടാതിരിക്കേ സന്നദ്ധ സംഘടനകളും സമർപ്പിതരും ഈ ഉത്തരവാദിത്വം ഏറ്റെടുത്തു ചെയ്യുന്പോൾ അവർക്കു സർക്കാർ പിന്തുണ നൽകുകയെങ്കിലും ചെയ്യേണ്ടതല്ലേ?
ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്നവർക്കു കൂടുതൽ കരുതലും പരിരക്ഷയും കൊടുക്കാൻ സമൂഹം ബാധ്യസ്ഥമാണ്. അതു തങ്ങളുടെ ഉത്തരവാദിത്വമല്ലെന്ന് ഒരു വികസിത സമൂഹം പറയുകയില്ല.
ഗർഭഛിദ്രത്തെ അതിജീവിച്ചു ഭൂമിയിലേക്കു കടന്നുവന്ന ചിലരുടെ ജീവിതാനുഭവങ്ങൾ ഇന്നലത്തെ സൺഡേ ദീപികയിൽ പ്രസിദ്ധീകരിച്ചിരുന്നു. ഗർഭഛിദ്രശ്രമം മൂലം പലർക്കും പലതും നഷ്ടപ്പെട്ടു. പൊള്ളുന്ന ജീവിതാനുഭവങ്ങളാണ് അവരിൽ പലരുടേതും. ജിയാന ജെസെനും മെലീസ ഓഡനും നിക് ഹൂട്ടുമൊക്കെ പറയുന്നത് അവിശ്വസനീയമായ അതിജീവനത്തെയും അതിലുപരി ജീവന്റെ അമൂല്യതയെയും കുറിച്ചാണ്.
സ്പെഷൽ സ്കൂളുകളിലെത്തിച്ചേരുന്ന കുട്ടികൾക്കു സാധാരണ ജീവിതം ആസ്വദിക്കുന്നതിന് ഏറെ തടസങ്ങളുണ്ട്. അവർക്കു ജീവിതത്തിന്റെ സന്തോഷാനുഭവങ്ങൾ കുറെയെങ്കിലും നൽകാൻ സമൂഹത്തിനാവണം. അത്തരം ശൂശ്രൂഷകളിലേർപ്പെടുന്നവരെ നാം അംഗീകരിക്കുകയെങ്കിലും വേണം. സ്പെഷൽ സ്കൂളുകളിലെ കുട്ടികൾക്കു പ്രായപൂർത്തിയായിക്കഴിഞ്ഞാൽ അവരെ നല്ലനിലയിൽ സംരക്ഷിക്കാനുള്ള സംവിധാനങ്ങൾ ഇപ്പോൾ തീർത്തും പരിമിതമാണ്. ഈ സ്ഥിതി മാറണം. അതിനു നേരേ കണ്ണടച്ചുകൊണ്ടു നമുക്കു സംസ്കാരചിത്തരായി ഭാവിക്കാനാവില്ല.
സ്പെഷൽ ഒളിന്പിക്സിൽ ഉജ്വലനേട്ടം കൈവരിച്ച ടീമിനു നെടുന്പാശേരി വിമാനത്താവളത്തിൽ ഹൃദ്യമായ സ്വീകരണം നൽകി. സാധാരണ കായികതാരങ്ങളെപ്പോലും വെല്ലുന്ന പ്രകടനം കാഴ്ചവച്ചവരുണ്ട് ഇക്കൂട്ടത്തിൽ. അവരെ നമുക്കു പ്രത്യേകം അഭിനന്ദിക്കാം. ഈ നേട്ടത്തിനു പിന്നിൽ അധ്വാനിച്ച ധാരാളം പേരുണ്ട്. അർപ്പണബോധത്തോടെയുള്ള അവരുടെ സേവനത്തിനു നമുക്കു നന്ദി പറയാം.
പ്രകാശം പരത്തുന്ന റോസമ്മ
അത്യുഷ്ണം തീരമേഖലയെ വിഴുങ്ങിയിരിക്കുന്നു
വിജയികൾക്ക് അഭിനന്ദനം, വിചിന്തനം ആശാവഹം
പുലിപ്പേടിയിൽ പരിഭ്രാന്തരായി മുട്ടം, കരിങ്കുന്നം പ്രദേശക്കാർ
കൊടുംചൂട്: കർഷകർക്ക് അടിയന്തര സഹായം വേണം
വഴിപാടാകരുത് ശുചീകരണം
തർക്കങ്ങൾ അവസാനിപ്പിക്കാം; മികച്ച ഡ്രൈവർമാരുണ്ടാകട്ടെ
കലാപക്കനലിൽ ഒരു വർഷം
തൊഴിലാളിദിനത്തിൽ മേയ് പിറക്കുന്നു
ദല്ലാളുമാർ വാഴുന്ന മൂന്നാംകിട രാഷ്ട്രീയം
ഒഴിവാക്കപ്പെടുന്ന ഇരകൾ, വേട്ടക്കാർ
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
പ്രകാശം പരത്തുന്ന റോസമ്മ
അത്യുഷ്ണം തീരമേഖലയെ വിഴുങ്ങിയിരിക്കുന്നു
വിജയികൾക്ക് അഭിനന്ദനം, വിചിന്തനം ആശാവഹം
പുലിപ്പേടിയിൽ പരിഭ്രാന്തരായി മുട്ടം, കരിങ്കുന്നം പ്രദേശക്കാർ
കൊടുംചൂട്: കർഷകർക്ക് അടിയന്തര സഹായം വേണം
വഴിപാടാകരുത് ശുചീകരണം
തർക്കങ്ങൾ അവസാനിപ്പിക്കാം; മികച്ച ഡ്രൈവർമാരുണ്ടാകട്ടെ
കലാപക്കനലിൽ ഒരു വർഷം
തൊഴിലാളിദിനത്തിൽ മേയ് പിറക്കുന്നു
ദല്ലാളുമാർ വാഴുന്ന മൂന്നാംകിട രാഷ്ട്രീയം
ഒഴിവാക്കപ്പെടുന്ന ഇരകൾ, വേട്ടക്കാർ
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
Latest News
അമ്മയുടെ വീടിനു നേരെ ആക്രമണം; പരാതി നൽകിയ മകന്റെ വീടിന് തീയിട്ടു
തിരുവനന്തപുരം-മംഗളൂരു വന്ദേഭാരതിന്റെ സമയത്തില്‍ മാറ്റം
ഛത്തീസ്ഗഡിൽ 12 മാവോയിസ്റ്റുകളെ വധിച്ചു
തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ്; ഹൈക്കോടതി വിധിക്കെതിരെ സ്വരാജ് സുപ്രീംകോടതിയിൽ
തിരുവനന്തപുരത്ത് യുവാവിനെ തലക്കടിച്ചു കൊലപ്പെടുത്തി
Latest News
അമ്മയുടെ വീടിനു നേരെ ആക്രമണം; പരാതി നൽകിയ മകന്റെ വീടിന് തീയിട്ടു
തിരുവനന്തപുരം-മംഗളൂരു വന്ദേഭാരതിന്റെ സമയത്തില്‍ മാറ്റം
ഛത്തീസ്ഗഡിൽ 12 മാവോയിസ്റ്റുകളെ വധിച്ചു
തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ്; ഹൈക്കോടതി വിധിക്കെതിരെ സ്വരാജ് സുപ്രീംകോടതിയിൽ
തിരുവനന്തപുരത്ത് യുവാവിനെ തലക്കടിച്ചു കൊലപ്പെടുത്തി
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top