ഗൂഢാലോചന ആരോപണം; ചീഫ് ജസ്റ്റീസിനെ യുവ അഭിഭാഷകർ കണ്ടുവെന്നു പ്രശാന്ത് ഭൂഷൺ
ന്യൂഡൽഹി: ചീഫ് ജസ്റ്റീസിനെതിരേ ഗൂഢാലോചന നടക്കുന്നെന്ന് ആരോപിച്ച യുവഅഭിഭാഷകനെതിരേ ആരോപണം. ഉത്സവ് ബെയ്ൻസ് എന്ന അഭിഭാഷകൻ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗെഗോയിയെ രണ്ടുവട്ടം കണ്ടശേഷമാണ് ഗൂഢാലോചന ആരോപണമുന്നയിച്ചതെന്നു സീനിയർ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ആരോപിച്ചു. ബെയ്ൻസ് ഇതു നിഷേധിച്ചു.

സുപ്രീംകോടതിയിലെ പിരിച്ചുവിടപ്പെട്ട ജീവനക്കാരി ചീഫ് ജസ്റ്റീസിനെതിരേ പരാതി നല്കിയത് വിപുലമായ ഗൂഢാലോചനയുടെ ഭാഗമാണെന്നാണു ബെയ്ൻസ് പറഞ്ഞത്. സുപ്രീംകോടതി അനിൽ അംബാനിയുടെ റിലയൻസ് ടെലികോമിനെതിരേ പുറപ്പെടുവിച്ച ഉത്തരവ് തിരുത്തിയവർ, സുപ്രീംകോടതിയിൽനിന്നു പിരിച്ചുവിടപ്പെട്ടവർ, ജെറ്റ് എയർവേസ് ഉടമ നരേഷ് ഗോയൽ, ദാവൂദ് ഇബ്രാഹിം, ഇടനിലക്കാരൻ രമേശ് ശർമ തുടങ്ങിയവരെ ഗൂഢാലോചനയുമായി ബന്ധപ്പെടുത്തിയാണു ബെയ്ൻസ് സത്യവാങ്മൂലം നല്കിയത്.

ഇതേപ്പറ്റി അന്വേഷിക്കാൻ ജസ്റ്റീസ് അരുൺ മിശ്ര നയിച്ച ഡിവിഷൻ ബെഞ്ച് റിട്ടയേഡ് സുപ്രീംകോടതി ജഡ്ജി എ.കെ. പട്നായിക്കിനെ നിയോഗിച്ചു. ചീഫ് ജസ്റ്റീസിനെതിരായ ആരോപണങ്ങൾ അന്വേഷിച്ചു കഴിഞ്ഞിട്ടു ഗൂഢാലോചനക്കാര്യം അന്വേഷിക്കാമെന്നാണ് ജസ്റ്റീസ് പട്നായിക്കിന്‍റെ നിലപാട്.

പ്രശാന്ത് ഭൂഷൺ പറയുന്നത് ബെയ്ൻസ് 19നും 22നും ചീഫ് ജസ്റ്റീസിനെ കണ്ടെന്നാണ്. ഒരിക്കലും കണ്ടിട്ടില്ലെന്ന് ബെയ്ൻസ് വാദിക്കുന്നു.

19നു കണ്ടു സംസാരിച്ചതായി ബെയ്ൻസ് തന്നോട് 20നു പറഞ്ഞെന്നാണു പ്രശാന്ത് ഭൂഷൺ പറയുന്നത്. 22ന് ഉച്ചയ്ക്കുശേഷം ചീഫ് ജസ്റ്റീസ് വിളിപ്പിച്ചു എന്നു സെക്യൂരിറ്റിക്കാരോട് പറഞ്ഞ് “ഇ’’ ഗേറ്റിലൂടെ ബെയ്ൻസ് പോകുന്നതു കണ്ടതായി നീന ഗുപ്ത എന്ന അഭിഭാഷക പറഞ്ഞിട്ടുണ്ട്.

ബെയ്ൻസിന്‍റെ സത്യവാങ്മൂലത്തിൽ പൊരുത്തക്കേടുകൾ ഉണ്ടെന്ന് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ കോടതിയിൽ തന്നെ പറഞ്ഞിരുന്നു. ബെയ്ൻസിന്‍റെ സത്യവാങ്മൂലം തന്നെ ഒരു ഗൂഢാലോചനയുടെ ഫലമാണെന്നു സൂചിപ്പിക്കുന്നതാണു പ്രശാന്ത് ഭൂഷന്‍റെ വെളിപ്പെടുത്തൽ

ഗൂഢാലോചന അന്വേഷണം തൽക്കാലമില്ലെന്ന ജസ്റ്റീസ് പട്നായിക്കിന്‍റെ നിലപാടും ബെയ്ൻസിന്‍റെ സത്യവാങ്മൂലത്തെപ്പറ്റി സംശയം വളർത്തുന്നു.

പ്രശാന്ത് ഭൂഷൺ ചീഫ് ജസ്റ്റീസിനെതിരായ ആരോപണം പരസ്യമാക്കാൻ പരാതിക്കാരിയെ സഹായിച്ചവരിലൊരാളാണ്. കാമിനി ജയ്‌സ്വാൾ, വൃന്ദ ഗ്രോവർ, പ്രശാന്തിന്‍റെ പിതാവ് ശാന്തി ഭൂഷൺ എന്നിവരും സഹകരിച്ചാണു മുൻ ജീവനക്കാരിയുടെ പരാതി തയാറാക്കിയതും ജഡ്ജിമാർക്ക് അയച്ചതും.