Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
താങ്ങുവില കുടിശികയെങ്കിലും നൽകി റബർ കർഷകർക്കു താങ്ങാകണം
കടുത്ത പ്രതിസന്ധിയിൽ കഴിയുന്ന റബർ കർഷകർക്കു വിലസ്ഥിരതാ ഫണ്ടിൽനിന്നു താങ്ങുവിലയെങ്കിലും ക്രമമായി നൽകാൻ സർക്കാർ തയാറാവണം
റബർ കർഷകമേഖല കഠിനമായ പ്രതിസന്ധിയിലാണ്. വിലസ്ഥിരതാ പദ്ധതിയുടെ ഭാഗമായി റബറിനു കിലോഗ്രാമിനു 150 രൂപ താങ്ങുവില പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതുപോലും കൃത്യമായി കർഷകർക്കു ലഭിക്കുന്നില്ല. കോടിക്കണക്കിനു രൂപയാണ് ഈയിനത്തിൽ ഇനിയും കൊടുത്തുതീർക്കാനുള്ളത്. കുടിശിക തീർക്കാനെങ്കിലും സർക്കാർ തയാറായിരുന്നെങ്കിൽ സാന്പത്തികമായി വല്ലാതെ ക്ലേശിക്കുന്ന റബർ കർഷകർക്ക് അല്പം ആശ്വാസമായേനേ.
വേനൽ കടുത്തതോടെ റബർ ഉത്പാദനം ഗണ്യമായി കുറഞ്ഞു. പലരും ടാപ്പിംഗ് നിർത്തിവച്ചിരിക്കുകയാണ്. ഉത്പാദനച്ചെലവും ഉത്പന്നവിലയും തമ്മിൽ യാതൊരു പൊരുത്തവുമില്ലാതായതാണു റബർ മേഖലയെ തകർത്തത്. ഒരുകാലത്തു റബർ കൃഷി ഏറെ ലാഭകരമായിരുന്നു. ഈ കൃഷിയുടെ വ്യാപനത്തിനായി കേന്ദ്ര, സംസ്ഥാന സർക്കാരുകളും റബർ ബോർഡും ഏറെ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കി. ഇറക്കുമതി നിയന്ത്രണം ആഭ്യന്തരവിപണിയെ കരുത്തുറ്റതാക്കി. കേരളത്തിലെ റബർ കൃഷി മേഖലകളിലെല്ലാം അതിന്റെ തെളിച്ചം ദൃശ്യമായിരുന്നു. എന്നാലിപ്പോഴത്തെ സ്ഥിതി തികച്ചും ദയനീയമാണ്. ഇടത്തരം കർഷകർക്കുപോലും നിത്യച്ചെലവിനു വേണ്ട ആദായം റബർ കൃഷിയിൽനിന്നു ലഭിക്കുന്നില്ല. ചെറുകിട, ഇടത്തരം കർഷകരിൽ പലരും ഈ കൃഷി ഉപേക്ഷിച്ചുകൊണ്ടിരിക്കുന്നു. ചിലർ റബർ മരങ്ങൾ വെട്ടിമാറ്റി പകരം കൈതച്ചക്കയും പ്ലാവുമൊക്കെ കൃഷിചെയ്യുന്നു. വലിയ വരുമാനം പ്രതീക്ഷിച്ചല്ല, റബറിനെ അപേക്ഷിച്ച് വരുമാനം അല്പം മെച്ചമായതുകൊണ്ടു മാത്രമാണ് അവയിലേക്കു തിരിയുന്നത്. റബർ തടിക്കും വിലയില്ല. അവിടെ ഇടത്തട്ടുകാരുടെയും ലോബികളുടെയും കളിയാണ്.
റബർ കർഷകർക്ക് എന്തെങ്കിലും ആശ്വാസം നൽകാൻ ഇപ്പോൾ അധികൃതരാരും യാതൊരു താത്പര്യവും കാട്ടുന്നില്ല. കേന്ദ്രസർക്കാരിന്റെ റബർ നയം തികച്ചും കർഷകവിരുദ്ധമാണെന്ന ആരോപണം ശക്തമാണ്. മാത്രമല്ല, വ്യവസായികൾക്കനുകൂലമായ കേന്ദ്രനയം, നിലവിലുള്ള റബർ കൃഷിതന്നെ ഇല്ലാതാക്കുമെന്നാണു ഭയം. ചൈനയിൽ കോവിഡ് 19 വൈറസ് പടർന്നുപിടിച്ചത് ആ രാജ്യത്തെ എല്ലാ വ്യവസായങ്ങളെയും ബാധിച്ചിട്ടുണ്ട്. ചൈനയിലെ വ്യവസായമാന്ദ്യം റബർ വിപണിയെ വീണ്ടും ദുർബലമാക്കും.
കേരളത്തിൽ ഒരു കിലോഗ്രാം ആർഎസ്എസ് 4 റബർ ഉത്പാദിപ്പിക്കാൻ 160 രൂപ ചെലവു വരുമെന്നാണു റബർ വ്യവസായവുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ 2015ൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. ചന്ദൻ മിത്ര ചെയർമാനും കേരളത്തിൽനിന്നുള്ള രണ്ട് എംപിമാരടക്കം 31 എംപിമാർ അംഗങ്ങളുമായ സമിതിയാണ് ഈ റിപ്പോർട്ട് തയാറാക്കിയത്. കൺസോർഷ്യം ഓഫ് ഇന്ത്യൻ റബർ ഗ്രോവേഴ്സ് അസോസിയേഷന്റെ കണക്കനുസരിച്ച് കേരളത്തിൽ ഒരു കിലോഗ്രാം റബറിനു 172 രൂപ ഉത്പാദനച്ചെലവു വരും. റബർ ബോർഡിന്റെ ഏതാനും വർഷങ്ങൾ മുന്‍പത്തെ കണക്കനുസരിച്ചുതന്നെ കേരളത്തിൽ ഒരു കിലോഗ്രാം റബർ ഉത്പാദിപ്പിക്കുന്നതിനു 172 രൂപയാണു ചെലവ്. ഇതിൽനിന്നു വളരെ താഴെയാണിപ്പോൾ വിപണിവില. താങ്ങുവില പോലും 150 രൂപയേ ഉള്ളൂ. അതുതന്നെ കൃത്യമായി നൽകുന്നില്ല. പിന്നെ എങ്ങനെയാണു കർഷകർ ഈ രംഗത്തു പിടിച്ചുനിൽക്കുക?
അത്യന്തം ആശങ്കാജനകമായ ഈ കാർഷിക സാഹചര്യത്തിൽ കർഷകർക്ക് സംസ്ഥാന സർക്കാരിന്റെ കൈത്താങ്ങ് അത്യന്താപേക്ഷിതമായിരിക്കുന്നു. താങ്ങുവില കുടിശികയെങ്കിലും സർക്കാർ അടിയന്തരമായി വിതരണം ചെയ്താൽ കർഷകർക്കു വലിയ ആശ്വാസമായിരിക്കും.
അന്താരാഷ്ട്ര കരാറുകളുടെയും വിലത്തകർച്ചയുടെയുമൊക്കെ പശ്ചാത്തലത്തിൽ കേരളത്തിലെ കാർഷികമേഖല പൊതുവേ വലിയ പ്രതിസന്ധി നേരിടുകയാണ്. കൃഷിയെയും കർഷകരെയും പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അധികൃതർ വാചാലരാണെങ്കിലും പ്രയോഗത്തിൽ ഒന്നുമില്ല.
രണ്ടു ഹെക്ടറിൽ താഴെ ഭൂമിയുള്ള റബർകർഷകരെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരായി കണക്കാക്കണമെന്നു ദേശീയ ഗവേഷണ പദ്ധതിയുടെ ഭാഗമായി കേരളത്തിലെ റബർ കൃഷിയെക്കുറിച്ചു പഠനം നടത്തിയ തിരുവനന്തപുരം സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിലെ വിദഗ്ധരുടെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. കേരളത്തിൽ റബർ കർഷകർ നേരിടുന്ന പ്രതിസന്ധിയുടെ ആഴം ആ റിപ്പോർട്ട് വ്യക്തമാക്കുന്നു. 2016 ലെ റബർ ബോർഡിന്റെ കണക്കനുസരിച്ച്, കേരളത്തിൽ ഒന്‍പതുലക്ഷം രജിസ്റ്റേർഡ് റബർ കർഷകരാണുള്ളത്. ഇതിൽ 91 ശതമാനവും ഒരു ഹെക്ടറിൽ താഴെ കൃഷിയുള്ളവരാണ്. ഏഴു വർഷത്തെ പരിചരണത്തിനും കഠിനാധ്വാനത്തിനും ശേഷമാണു മരത്തിൽനിന്നു റബർ കിട്ടിത്തുടങ്ങുക. എന്നാൽ ചെലവുകാശുപോലും കിട്ടില്ല എന്നതാണു സ്ഥിതി. ഇവിടെ കർഷകർ തോൽക്കുന്നു. അല്ല, തോൽപ്പിക്കപ്പെടുന്നു.
സംസ്ഥാനത്തിന്റെ സന്പദ്വ്യവസ്ഥയ്ക്ക് നിർണായക സംഭാവന ചെയ്യുന്ന ഒരു മേഖലയെ തികച്ചും അവഗണിച്ചുകൊണ്ടുള്ള സർക്കാരിന്റെ നിലപാട് തികഞ്ഞ അന്യായമാണ്. കേന്ദ്ര സർക്കാരിന്റെ റബർനയം യാതൊരു വിധത്തിലും കർഷകർക്ക് ആശ്വാസകരമല്ല. മറിച്ച്, അത് വ്യവസായ ലോബിയെ സഹായിക്കുകയും ചെയ്യുന്നു. സംസ്ഥാന സർക്കാരാകട്ടെ റബർ കർഷകർക്കു നൽകാനായി ബജറ്റിൽ നീക്കിവച്ച വിലസ്ഥിരതാ ഫണ്ടിൽനിന്നുള്ള സഹായംപോലും കൃത്യമായി നൽകുന്നില്ല. പലേടത്തും കർഷകർക്കു കഴിഞ്ഞ ജൂൺ മുതൽ താങ്ങുവില കുടിശിക കിട്ടാനുണ്ട്. ഈ വർഷവും ബജറ്റിൽ അഞ്ഞൂറു കോടി രൂപ താങ്ങുവിലയ്ക്കായി നീക്കിവച്ചിരിക്കുന്നു. പക്ഷേ, പണം കർഷകരുടെ കൈയിലേക്കു ലഭിക്കേണ്ടേ? ആറു വർഷമായി റബർ ആവർത്തനകൃഷി സബ്സിഡി ഉൾപ്പെടെ സഹായ പദ്ധതികളെല്ലാം മുടങ്ങിക്കിടക്കുന്നു.
എം.എസ്. സ്വാമിനാഥൻ കമ്മിറ്റിയുടെ ശിപാർശപ്രകാരം, ഉത്പാദനച്ചെലവിന്റെ 50 ശതമാനം അധികം താങ്ങുവിലയാണു കർഷകർക്കു നൽകേണ്ടത്. അതനുസരിച്ച്, റബറിന് നിലവിലുള്ള 150 രൂപാ താങ്ങുവില എത്രയോ കുറവ്. ഉത്പാദനച്ചെലവെങ്കിലും കിട്ടിയിരുന്നെങ്കിൽ എന്നാണിപ്പോൾ കർഷകരുടെ പ്രാർഥന. താങ്ങുവിലയുടെ കാര്യത്തിൽ കേരള സർക്കാർ പുനരാലോചന നടത്തണം.
റബർ പാർക്ക് പോലുള്ള വൻ പദ്ധതികളും പ്രഖ്യാപനങ്ങളും ഏറെയുണ്ട്. തത്കാലം, മാസങ്ങളായി കുടിശികയായിരിക്കുന്ന താങ്ങുവില അടിയന്തരമായി വിതരണം ചെയ്യട്ടെ. അത് ഇപ്പോൾ ടാപ്പിംഗ് പോലും നടത്താനാവാതെ വിഷമിച്ചു കഴിയുന്ന സാധാരണ കർഷകരുടെ ഹൃദയത്തിന് അല്പം തണുപ്പേകും. ഇറക്കുമതി ഉദാരമാക്കി വ്യവസായികളെ പ്രീതിപ്പെടുത്തുന്ന ഭരണകൂടം, മണ്ണിൽ പണിയെടുത്തു ജീവിക്കുന്ന സാധാരണ കർഷകരെ വിസ്മരിക്കരുത്.
അത്യുഷ്ണം തീരമേഖലയെ വിഴുങ്ങിയിരിക്കുന്നു
വിജയികൾക്ക് അഭിനന്ദനം, വിചിന്തനം ആശാവഹം
പുലിപ്പേടിയിൽ പരിഭ്രാന്തരായി മുട്ടം, കരിങ്കുന്നം പ്രദേശക്കാർ
കൊടുംചൂട്: കർഷകർക്ക് അടിയന്തര സഹായം വേണം
വഴിപാടാകരുത് ശുചീകരണം
തർക്കങ്ങൾ അവസാനിപ്പിക്കാം; മികച്ച ഡ്രൈവർമാരുണ്ടാകട്ടെ
കലാപക്കനലിൽ ഒരു വർഷം
തൊഴിലാളിദിനത്തിൽ മേയ് പിറക്കുന്നു
ദല്ലാളുമാർ വാഴുന്ന മൂന്നാംകിട രാഷ്ട്രീയം
ഒഴിവാക്കപ്പെടുന്ന ഇരകൾ, വേട്ടക്കാർ
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
അത്യുഷ്ണം തീരമേഖലയെ വിഴുങ്ങിയിരിക്കുന്നു
വിജയികൾക്ക് അഭിനന്ദനം, വിചിന്തനം ആശാവഹം
പുലിപ്പേടിയിൽ പരിഭ്രാന്തരായി മുട്ടം, കരിങ്കുന്നം പ്രദേശക്കാർ
കൊടുംചൂട്: കർഷകർക്ക് അടിയന്തര സഹായം വേണം
വഴിപാടാകരുത് ശുചീകരണം
തർക്കങ്ങൾ അവസാനിപ്പിക്കാം; മികച്ച ഡ്രൈവർമാരുണ്ടാകട്ടെ
കലാപക്കനലിൽ ഒരു വർഷം
തൊഴിലാളിദിനത്തിൽ മേയ് പിറക്കുന്നു
ദല്ലാളുമാർ വാഴുന്ന മൂന്നാംകിട രാഷ്ട്രീയം
ഒഴിവാക്കപ്പെടുന്ന ഇരകൾ, വേട്ടക്കാർ
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
Latest News
മദ്യനയക്കേസിൽ കേജരിവാളിന് ആശ്വാസം; ഇടക്കാല ജാമ്യം നല്കി സുപ്രീംകോടതി
ജെസ്ന തിരോധാനക്കേസ്; തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി
മുഖ്യമന്ത്രി പോയത് വിശ്രമിക്കാന്‍, ദൈവം പോലും ഏഴാം ദിവസം വിശ്രമിച്ചില്ലേ: എ.കെ.ബാലന്
പാനൂര്‍ വിഷ്ണുപ്രിയ വധക്കേസ്; പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി തിങ്കളാഴ്ച
കേജരിവാളിന്റെ ഇടക്കാല ജാമ്യഹർജി ഇന്നു പരിഗണിക്കും
Latest News
മദ്യനയക്കേസിൽ കേജരിവാളിന് ആശ്വാസം; ഇടക്കാല ജാമ്യം നല്കി സുപ്രീംകോടതി
ജെസ്ന തിരോധാനക്കേസ്; തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി
മുഖ്യമന്ത്രി പോയത് വിശ്രമിക്കാന്‍, ദൈവം പോലും ഏഴാം ദിവസം വിശ്രമിച്ചില്ലേ: എ.കെ.ബാലന്
പാനൂര്‍ വിഷ്ണുപ്രിയ വധക്കേസ്; പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി തിങ്കളാഴ്ച
കേജരിവാളിന്റെ ഇടക്കാല ജാമ്യഹർജി ഇന്നു പരിഗണിക്കും
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top