Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ദേശീയത കരുത്താർജിക്കുക വൈവിധ്യത്തെ ആദരിക്കുന്പോൾ
ദേശീയോദ്ഗ്രഥനത്തിനു വിലങ്ങുതടിയാകുന്ന പ്രശ്നങ്ങളിലൊന്നാണു ഭാഷാവിവാദം. ഭൂരിപക്ഷം ജനങ്ങൾ മറ്റു ഭാഷകൾ സംസാരിക്കുന്ന രാജ്യത്ത് ഹിന്ദി മാത്രം ദേശീയതയുടെ പ്രതീകമായി ഉയർത്തിക്കാട്ടുന്നത് ആപത്കരമായ പ്രവണതയാണ്.
രാഷ്ട്രം 74-ാം സ്വാതന്ത്ര്യദിനം ശനിയാഴ്ച ആഘോഷിച്ചു. കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ, വർണപ്പൊലിമ കുറഞ്ഞ ആഘോഷമായിരുന്നു ഇത്തവണത്തേത്. ഇന്ത്യയെന്ന രാഷ്ട്രം രൂപംകൊണ്ട സാഹചര്യങ്ങളെപ്പറ്റിയും ദേശീയൈക്യം കാത്തുസൂക്ഷിക്കേണ്ട ആവശ്യകതയെപ്പറ്റിയും നമ്മെ ഓർമപ്പെടുത്തുന്ന അവസരങ്ങളാണ് ഓരോ സ്വാതന്ത്ര്യദിനാഘോഷവും. ഇക്കുറിയും അതിനു മാറ്റമുണ്ടായില്ല. സ്വാതന്ത്ര്യദിനത്തലേന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാഷ്ട്രത്തിനു നൽകിയ സന്ദേശത്തിലും സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽനിന്നു പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിലും ദേശീയതയുടെ പ്രാധാന്യം നമ്മെ അനുസ്മരിപ്പിക്കുകയുണ്ടായി.
പക്ഷേ, ദേശീയൈക്യത്തിനു ഹാനികരമായ സംഭവങ്ങൾ കൂടിവരുന്നു എന്നതാണു ദുഃഖകരമായ വസ്തുത. ഡിഎംകെ നേതാവും എംപിയുമായ കനിമൊഴിക്ക് ഒരാഴ്ചമുന്പ് ചെന്നൈ വിമാനത്താവളത്തിലുണ്ടായ അനുഭവം അത്തരത്തിലൊന്നാണ്. ഹിന്ദി അറിയില്ലെന്നും തമിഴിലോ ഇംഗ്ലീഷിലോ സംസാരിക്കണമെന്നും പറഞ്ഞ കനിമൊഴിയോടു വിമാനത്താവളത്തിൽ സുരക്ഷാ ഡ്യൂട്ടിക്കു നിയോഗിക്കപ്പെട്ടിരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥ പ്രതികരിച്ചത് ഇന്ത്യക്കാരിയായിട്ടും ഹിന്ദി അറിയില്ലേ എന്ന ധാർഷ്ട്യവും പുച്ഛവും കലർന്ന ചോദ്യത്തിലൂടെയായിരുന്നു. ഇന്ത്യക്കാരെന്നാൽ ഹിന്ദി അറിയുന്നവരാണെന്ന് എന്നുമുതലാണു കണക്കാക്കിത്തുടങ്ങിയതെന്നു ട്വിറ്ററിലൂടെ കനിമൊഴി സംശയം പ്രകടിപ്പിച്ചതു വൈറലായി. സംഭവത്തെപ്പറ്റി അന്വേഷണം നടത്തുമെന്നു സിഐഎസ്എഫ് അധികൃതർ പറഞ്ഞിട്ടുണ്ട്. ഉത്തരേന്ത്യക്കാരായ പലരും ദക്ഷിണേന്ത്യക്കാരോടു പുലർത്തുന്ന മനോഭാവത്തിന്റെ ബഹിർസ്ഫുരണമാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥയുടെ പെരുമാറ്റത്തിലുണ്ടായത്. വിമാനത്താവളത്തിലെ വെറുമൊരു സുരക്ഷാ ജീവനക്കാരി പ്രമുഖയായ ഒരു എംപിയോട് ഇത്തരത്തിലാണു സംസാരിക്കുന്നതെങ്കിൽ തീർത്തുംസാധാരണക്കാരോട് ഇവരൊക്കെ എങ്ങനെയാവും പെരുമാറുക?
ദേശീയോദ്ഗ്രഥനത്തിനു വിലങ്ങുതടിയാകുന്ന പ്രശ്നങ്ങളിലൊന്നാണു ഭാഷാവിവാദം. ഇന്ത്യ മുഴുവൻ ഹിന്ദി അടിച്ചേല്പിക്കാൻ നടന്ന നീക്കത്തിനെതിരേ ദക്ഷിണേന്ത്യയിലും വടക്കു കിഴക്കൻ മേഖലയിലും ശക്തമായ എതിർപ്പുയർന്നിരുന്നു. ഏറ്റവും ശക്തമായി നിലകൊണ്ടതു തമിഴ് ജനതയാണ്. ഹിന്ദി അടിച്ചേല്പിക്കലിനെതിരെ 1930കൾ മുതൽ അവിടെ ശക്തമായ പ്രക്ഷോഭങ്ങളുണ്ടായി. ഇപ്പോഴും തമിഴ് ദ്രാവിഡ രാഷ്ട്രീയത്തിന്റെ ഒരു പ്രധാന ഘടകം ഹിന്ദിവിരോധമാണ്. ചെന്നൈ വിമാനത്താവളത്തിൽ തനിക്കുണ്ടായ ദുരനുഭവം വിവരിച്ചുകൊണ്ട് ഹിന്ദി ഇംപോസിഷൻ എന്ന തലക്കെട്ടിൽ കനിമൊഴി ഇട്ട ട്വീറ്റിനു വ്യാപകമായ പിന്തുണ ലഭിച്ചു. തമിഴ്നാട്ടിലെ പ്രമുഖ നേതാക്കന്മാരായിരുന്ന കെ. കാമരാജിനും എം. കരുണാനിധിക്കും പ്രധാനമന്ത്രിമാരാകാൻ കഴിയാതെ പോയത് ഹിന്ദിരാഷ്ട്രീയത്തിന്റെ കളികൾ മൂലമാണെന്ന് ജനതാദൾ നേതാവായ മുൻ കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പ്രതികരിച്ചതു ശ്രദ്ധേയമായി.
രാഷ്ട്രഭാഷയാണെങ്കിലും ഹിന്ദി രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളുടെ സംസാരഭാഷയല്ല. 2011ലെ സെൻസസ് അനുസരിച്ച് ഇന്ത്യൻ ജനതയിൽ 43.63 ശതമാനം പേർ മാത്രമാണ് ഹിന്ദി സംസാരിക്കുന്നത്. ബാക്കി 56.37 ശതമാനം പേർക്കും മറ്റു ഭാഷകളാണു സംസാരഭാഷ. ഈ വസ്തുത അംഗീകരിച്ചു പെരുമാറാൻ തയാറാകാതിരിക്കുന്പോഴാണു പ്രശ്നങ്ങൾ ഉടലെടുക്കുന്നത്. നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയുടെ കരുത്ത് എന്നു കഴിഞ്ഞ മുക്കാൽ നൂറ്റാണ്ടുകാലത്ത് പലവിധ പരീക്ഷണഘട്ടങ്ങളിലൂടെ കടന്നു പോന്നപ്പോൾ ഇന്ത്യസ്വയം തെളിയിച്ചതാണ്. ഇന്ത്യപോലെ ഇത്രയേറെ വ്യത്യസ്തമായ ഭാഷകളും സംസ്കാരവും ആചാരരീതികളും പ്രാദേശിക വൈജാത്യങ്ങളുമുള്ള ഒരു രാജ്യം ലോകത്തു വേറെയുണ്ടാവില്ല. വ്യത്യസ്ത അഭിരുചികളും കാഴ്ചപ്പാടുകളും ആവശ്യങ്ങളുമുള്ള ഈ ജനവിഭാഗങ്ങളെയെല്ലാം ഇന്ത്യക്കാരാണ് എന്ന ദേശീയബോധത്തിന്റെ ചരടിൽ കോർത്തുനിർത്തുന്നതിലാണു ഭരണാധികാരികളുടെ വൈഭവമിരിക്കുന്നത്. തങ്ങൾ രാജ്യത്തിന്റെ അവിഭാജ്യഘടകമാണ് എന്ന ആത്മാഭിമാനം ഓരോ പൗരനുമുണ്ടാകണം. അന്യഥാബോധം ആർക്കും ഉണ്ടാകാൻ പാടില്ല .
വർണ-വർഗ-മത ഭേദമോ പ്രാദേശിക വ്യത്യാസങ്ങളോ ഇല്ലാതെ, തങ്ങൾ മറ്റാരുടെയും പിന്നിലല്ലാത്ത ഇന്ത്യക്കാരാണ് എന്ന അഭിമാനബോധം ഓരോ പൗരനിലും നിറയുന്പോഴാണ് ദേശീയോദ്ഗ്രഥനത്തെപ്പറ്റിയുള്ള മഹത്തായ സങ്കല്പങ്ങൾ സാക്ഷാത്കരിക്കപ്പെടുക.
ഭൂരിപക്ഷം ജനങ്ങൾ മറ്റു ഭാഷകൾ സംസാരിക്കുന്ന രാജ്യത്ത് ഹിന്ദി മാത്രം ദേശീയതയുടെ പ്രതീകമായി ഉയർത്തിക്കാട്ടുന്നത് ആപത്കരമായ പ്രവണതയാണ്. ഹിന്ദി അറിയാത്തതിന്റെ പേരിലുള്ള അധിക്ഷേപങ്ങൾ മറ്റുള്ളവരുടെ വികാരങ്ങളെ വ്രണപ്പെടുത്തും. ഈ വ്രണിതഹൃദയരോട് ദേശീയതയുടെ പാഠങ്ങൾ ഉരുവിട്ടാൽ അതിന് എത്രമാത്രം ഫലപ്രാപ്തിയുണ്ടാകും? അതുകൊണ്ട്, അന്തഃഛിദ്രത്തിനിടയാക്കുന്ന നടപടികൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തണം. അതിന് ആദ്യം മാതൃക കാട്ടേണ്ടതു മുതിർന്ന നേതാക്കൾ തന്നെയാണ്. ഏകശിലാസമാനസംസ്കാരത്തെപ്പറ്റിയുള്ള അവരുടെ ഉദ്ഘോഷങ്ങൾക്കും ഹിന്ദിയെ പ്രോത്സാഹിപ്പിക്കുന്ന അത്യുത്സാഹത്തിനും കടിഞ്ഞാണിട്ടാൽ അതിന്റെ സന്ദേശം അമിതാവേശക്കാരായ സർക്കാർ ജീവനക്കാരിലുമെത്തും. വൈവിധ്യത്തെ ആദരിക്കുന്പോൾ മാത്രമാണ് ദേശീയത കരുത്തു പ്രാപിക്കുക എന്ന യാഥാർഥ്യം ആരും മറക്കാതിരിക്കട്ടെ.
തൊഴിലാളിദിനത്തിൽ മേയ് പിറക്കുന്നു
ദല്ലാളുമാർ വാഴുന്ന മൂന്നാംകിട രാഷ്ട്രീയം
ഒഴിവാക്കപ്പെടുന്ന ഇരകൾ, വേട്ടക്കാർ
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
തൊഴിലാളിദിനത്തിൽ മേയ് പിറക്കുന്നു
ദല്ലാളുമാർ വാഴുന്ന മൂന്നാംകിട രാഷ്ട്രീയം
ഒഴിവാക്കപ്പെടുന്ന ഇരകൾ, വേട്ടക്കാർ
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
Latest News
ദിനോസറുകളെ പോലെ കോൺഗ്രസും രാജ്യത്ത് നിന്ന് തുടച്ചുനീക്കപ്പെടുമെന്ന് രാജ്നാഥ് സിംഗ്
മേനക ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു; മത്സരിക്കുന്നത് സുൽത്താൻപൂരിൽ നിന്ന്
ക്രിക്കറ്റ് കളി കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
ആര്യാ രാജേന്ദ്രന്റെ പരാതിയിൽ രണ്ട് കേസ്; യദുവിന്റെ പരാതിയിലും അന്വേഷണം
മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടിപ്പരിക്കേൽപ്പിച്ചു
Latest News
ദിനോസറുകളെ പോലെ കോൺഗ്രസും രാജ്യത്ത് നിന്ന് തുടച്ചുനീക്കപ്പെടുമെന്ന് രാജ്നാഥ് സിംഗ്
മേനക ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു; മത്സരിക്കുന്നത് സുൽത്താൻപൂരിൽ നിന്ന്
ക്രിക്കറ്റ് കളി കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
ആര്യാ രാജേന്ദ്രന്റെ പരാതിയിൽ രണ്ട് കേസ്; യദുവിന്റെ പരാതിയിലും അന്വേഷണം
മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടിപ്പരിക്കേൽപ്പിച്ചു
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top