Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ലോകാരോഗ്യസംഘടനയും ജീവന്റെ നിലവിളിയും
സമൂഹത്തിന്റെ ആരോഗ്യസുസ്ഥിതിയെക്കുറിച്ചു വേവലാതിപ്പെടുന്നവരും ഗർഭഛിദ്രത്തിലൂടെ കൊല്ലപ്പെടുന്ന ശിശുക്കളെക്കുറിച്ചോർത്തു സങ്കടപ്പെടാറില്ല എന്നതു വേദനിപ്പിക്കുന്ന സമകാലിക യാഥാർഥ്യമാണ്.
അപകടകരമായ ഭ്രൂണഹത്യകൾ തടയുന്നതിനു ലോകാരോഗ്യ സംഘടന മുന്നോട്ടുവച്ച പരിഷ്കരിച്ച മാർഗനിർദേശങ്ങളിൽ ചിലത്, ഗർഭസ്ഥശിശുവിനും ജീവന്റെ എല്ലാ പരിഗണനയും നൽകണമെന്നു വാദിക്കുന്നവരിൽ ആശങ്ക സൃഷ്ടിക്കുന്നു.
ഭ്രൂണഹത്യ കുറ്റകരമാക്കുന്ന വ്യവസ്ഥകൾ ലഘൂകരിക്കണമെന്നാണ് അതിലൊരു പ്രധാന നിർദേശം. ഓരോ രാജ്യത്തെയും സാമൂഹികവും നിയമപരവുമായ അവസ്ഥ കണക്കിലെടുത്തുവേണം നിർദേശങ്ങൾ നടപ്പാക്കാനെന്നും ലോകാരോഗ്യ സംഘടന പറയുന്നു. ലോകരാജ്യങ്ങളിൽ മൂന്നിലൊന്നിലും ഭ്രൂണഹത്യ ഇപ്പോൾ കുറ്റകരമാണ്. ഇതിൽത്തന്നെ 20 രാജ്യങ്ങളിൽ കർക്കശമായ നിയമമാണ് ഇക്കാര്യത്തിലുള്ളത്.
ഭ്രൂണഹത്യ ചെയ്യാൻ നിയമപരമായി അനുവദിക്കുന്ന കാലപരിധി, ബന്ധുക്കളുടെ അനുമതി തുടങ്ങിയ കാര്യങ്ങളിലെ നിബന്ധനകൾ ലളിതമാക്കണമെന്നും ലോകാരോഗ്യ സംഘടന ശിപാർശ ചെയ്യുന്നു. വ്യവസ്ഥകൾ ലഘൂകരിച്ചാൽ ഭ്രൂണഹത്യകൾ കൂടുമെന്നതിൽ സംശയംവേണ്ട. ഒരു ജീവന്റെ അപകടസാധ്യത ചൂണ്ടിക്കാട്ടി മറ്റൊരു ജീവൻ ഹനിക്കപ്പെടാൻ സാഹചര്യമുണ്ടാക്കുന്നതിന്റെ നൈതികത ധാർമികതലങ്ങളിൽ ചർച്ചചെയ്യപ്പെടേണ്ടതാണ്.
ലോകത്ത് പ്രതിവർഷം 4-5 കോടി ഗർഭഛിദ്രം നടക്കുന്നുണ്ടെന്നാണ് അനുമാനം. അതായത്, പ്രതിദിനം ഒന്നേകാൽ ലക്ഷം. പ്രതിവർഷം രണ്ടരക്കോടി ഗർഭഛിദ്രങ്ങൾ നടക്കുന്നത് അപകടകരമായ വിധത്തിലാണെന്നു ലോകാരോഗ്യ സംഘടന പറയുന്നു. ലക്ഷക്കണക്കിനു സ്ത്രീകൾക്കു ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് ഇതുമൂലം ഉണ്ടാകുന്നത്. ഇത്തരം പ്രശ്നങ്ങൾ നേരിടുന്നവരിൽ 97 ശതമാനവുമുള്ളത് വികസ്വര രാജ്യങ്ങളിലാണ്. നിയന്ത്രണങ്ങൾ കടുപ്പിച്ചതുകൊണ്ടു ഭ്രൂണഹത്യകളുടെ എണ്ണം കുറയുന്നില്ല എന്നാണൊരു വാദം.
ഭ്രൂണഹത്യ നിയമവിധേയമായ രാജ്യങ്ങളിൽ താരതമ്യേന സുരക്ഷിതമായാണ് അതു നടക്കുന്നതെന്നും കർശന നിയന്ത്രണമുള്ള രാജ്യങ്ങളിൽ നാലിൽ മൂന്നു ഭ്രൂണഹത്യകളും നടക്കുന്നതു സുരക്ഷിതത്വമില്ലാതെയാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. നിയമവ്യവസ്ഥകളിൽ കാലോചിതമായ മാറ്റംവരുത്തുകയും ശാസ്ത്രീയമായ ചികിത്സാരീതികൾ അവലംബിക്കുകയും ചെയ്താൽ ഗർഭഛിദ്രം മൂലമുള്ള അപകടങ്ങൾ ഒഴിവാക്കാനാകുമെന്നാണു ലോകാരോഗ്യ സംഘടനയുടെ നിഗമനം. ഒരു ജീവനെങ്കിലും രക്ഷിക്കാൻ കഴിയുന്നതു വലിയ കാര്യമാണ്. എന്നാലതു ഭ്രൂണഹത്യകൾ വർധിക്കാനിടയാക്കുന്ന സാഹചര്യങ്ങൾ സൃഷ്ടിച്ചാകരുത് എന്നുമാത്രം.
ലോകത്തു പ്രതിവർഷം 20.5 കോടി ഗർഭധാരണം ഉണ്ടാകുന്നതിൽ 30 - 40 ശതമാനം സ്വാഭാവിക രീതിയിൽ അലസിപ്പോകുന്നുണ്ടത്രേ. 26 ശതമാനം ഗർഭസ്ഥശിശുക്കളെ ഭ്രൂണഹത്യയിലൂടെയും ഇല്ലാതാക്കുന്നു. അമ്മയുടെയോ കുഞ്ഞിന്റെയോ ജീവന് അപകടമാകുന്ന സന്ദർഭത്തിൽ ഗർഭഛിദ്രം നിയമാനുസൃതം അനുവദിക്കുന്നുണ്ട്. സന്താനനിയന്ത്രണത്തിനുവേണ്ടിയോ ഗർഭസ്ഥശിശുവിനെ ഒഴിവാക്കുന്നതിനുവേണ്ടിയോ ഭ്രൂണഹത്യ നടത്തുന്പോഴാണ് അതൊരു കൊലപാതകവും ധാർമികതയ്ക്കെതിരായ കുറ്റവുമായിത്തീരുന്നത്. ഇന്ത്യപോലുള്ള രാജ്യങ്ങളിൽ പെൺഭ്രൂണഹത്യകൾ വർധിക്കുന്നത് ഇന്നു വലിയൊരു സാമൂഹികപ്രശ്നമായി മാറിയിട്ടുണ്ട്.
ഇന്ത്യയിൽ സ്ത്രീ-പുരുഷ അനുപാതം 100:107 എന്ന അസന്തുലിത അനുപാതത്തിലാണ്. ആറുവയസുവരെയുള്ള പ്രായക്കാരിൽ ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള അനുപാതം 1961ൽ 102.4 : 100 ആയിരുന്നത് 2011ൽ 108.9:100 എന്നായി മാറി. പെൺഭ്രൂണഹത്യകൾ പെരുകുന്നു എന്നതിനെ സാധൂകരിക്കുന്ന കണക്കാണിത്. ഇന്ത്യയിൽ പ്രതിവർഷം അഞ്ചുലക്ഷം പെൺഭ്രൂണഹത്യകൾ നടക്കുന്നുണ്ടെന്നാണു കണക്ക്. കാലം പുരോഗമിക്കുകയാണെങ്കിലും മനുഷ്യരുടെ മനസ്ഥിതി കൂടുതൽ ഇടുങ്ങിയതായി മാറുന്നു എന്നതിന്റെ തെളിവുകൂടിയാണിത്.
ഇന്ത്യയിലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ആക്ട് -1971 അനുസരിച്ച് 20 ആഴ്ചയിൽ കൂടുതൽ പ്രായമുള്ള ഗർഭം അലസിപ്പിക്കാൻ പാടില്ല. 2021-ൽ ഈ നിയമത്തിൽ ചില ഭേദഗതികൾ കൊണ്ടുവന്നു. അതനുസരിച്ചു ബലാത്സംഗത്തിലൂടെ ഉണ്ടായ ഗർഭവും ഭ്രൂണത്തിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിലും 24 ആഴ്ചവരെയായാലും അലസിപ്പിക്കാം. ഇത്തരം വ്യവസ്ഥകൾ ദുരുപയോഗം ചെയ്തു ഭ്രൂണഹത്യ നടത്താൻ കൂടുതലാളുകൾ മുന്നോട്ടുവരുന്നതു സമൂഹത്തിനു സംഭവിക്കുന്ന മൂല്യച്യുതിയുടെ ഭാഗമാകാം.
നിയമവ്യവസ്ഥകളിൽ കൂടുതൽ ഇളവുകൾ നൽകിയാൽ ഭ്രൂണഹത്യകളുടെ എണ്ണം ഇനിയും കൂടുമെന്നതിനു സംശയമില്ല. അതുകൊണ്ട് ലോകാരോഗ്യ സംഘടനയുടെ പുതിയ മാർഗനിർദേശങ്ങൾ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമോയെന്ന് ആരോഗ്യരംഗത്തുള്ളവരും സാമൂഹികശാസ്ത്രജ്ഞരുമൊക്കെ ചർച്ചചെയ്യേണ്ടതുണ്ട്. ഉത്തമവിശ്വാസത്തോടെ ജീവൻ രക്ഷിക്കാൻ അല്ലാതെയുള്ള ഗർഭഛിദ്രങ്ങൾ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 312ാം വകുപ്പ് പ്രകാരം കുറ്റകരമാണ്.
പെൺഭ്രൂണഹത്യ കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് സുപ്രീം കോടതി വർഷങ്ങൾക്കുമുന്പേ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും ഭ്രൂണഹത്യകൾ നിർബാധം നടക്കുന്നു. സമൂഹത്തിന്റെ ആരോഗ്യസുസ്ഥിതിയെക്കുറിച്ചു വേവലാതിപ്പെടുന്നവരും ഗർഭഛിദ്രത്തിലൂടെ കൊല്ലപ്പെടുന്ന ശിശുക്കളെക്കുറിച്ചോർത്തു സങ്കടപ്പെടാറില്ല എന്നതു വേദനിപ്പിക്കുന്ന സമകാലിക യാഥാർഥ്യമാണ്.
തൊഴിലാളിദിനത്തിൽ മേയ് പിറക്കുന്നു
ദല്ലാളുമാർ വാഴുന്ന മൂന്നാംകിട രാഷ്ട്രീയം
ഒഴിവാക്കപ്പെടുന്ന ഇരകൾ, വേട്ടക്കാർ
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
തൊഴിലാളിദിനത്തിൽ മേയ് പിറക്കുന്നു
ദല്ലാളുമാർ വാഴുന്ന മൂന്നാംകിട രാഷ്ട്രീയം
ഒഴിവാക്കപ്പെടുന്ന ഇരകൾ, വേട്ടക്കാർ
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
Latest News
ദിനോസറുകളെ പോലെ കോൺഗ്രസും രാജ്യത്ത് നിന്ന് തുടച്ചുനീക്കപ്പെടുമെന്ന് രാജ്നാഥ് സിംഗ്
മേനക ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു; മത്സരിക്കുന്നത് സുൽത്താൻപൂരിൽ നിന്ന്
ക്രിക്കറ്റ് കളി കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
ആര്യാ രാജേന്ദ്രന്റെ പരാതിയിൽ രണ്ട് കേസ്; യദുവിന്റെ പരാതിയിലും അന്വേഷണം
മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടിപ്പരിക്കേൽപ്പിച്ചു
Latest News
ദിനോസറുകളെ പോലെ കോൺഗ്രസും രാജ്യത്ത് നിന്ന് തുടച്ചുനീക്കപ്പെടുമെന്ന് രാജ്നാഥ് സിംഗ്
മേനക ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു; മത്സരിക്കുന്നത് സുൽത്താൻപൂരിൽ നിന്ന്
ക്രിക്കറ്റ് കളി കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
ആര്യാ രാജേന്ദ്രന്റെ പരാതിയിൽ രണ്ട് കേസ്; യദുവിന്റെ പരാതിയിലും അന്വേഷണം
മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടിപ്പരിക്കേൽപ്പിച്ചു
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top