ലോകാരോഗ്യസംഘടനയും ജീവന്‍റെ നിലവിളിയും
സമൂഹത്തിന്‍റെ ആരോഗ്യസുസ്ഥിതിയെക്കുറിച്ചു വേവലാതിപ്പെടുന്നവരും ഗർഭഛിദ്രത്തിലൂടെ കൊല്ലപ്പെടുന്ന ശിശുക്കളെക്കുറിച്ചോർത്തു സങ്കടപ്പെടാറില്ല എന്നതു വേദനിപ്പിക്കുന്ന സമകാലിക യാഥാർഥ്യമാണ്.

അപകടകരമായ ഭ്രൂണഹത്യകൾ തടയുന്നതിനു ലോകാരോഗ്യ സംഘടന മുന്നോട്ടുവച്ച പരിഷ്കരിച്ച മാർഗനിർദേശങ്ങളിൽ ചിലത്, ഗർഭസ്ഥശിശുവിനും ജീവന്‍റെ എല്ലാ പരിഗണനയും നൽകണമെന്നു വാദിക്കുന്നവരിൽ ആശങ്ക സൃഷ്ടിക്കുന്നു.

ഭ്രൂണഹത്യ കുറ്റകരമാക്കുന്ന വ്യവസ്ഥകൾ ലഘൂകരിക്കണമെന്നാണ് അതിലൊരു പ്രധാന നിർദേശം. ഓരോ രാജ്യത്തെയും സാമൂഹികവും നിയമപരവുമായ അവസ്ഥ കണക്കിലെടുത്തുവേണം നിർദേശങ്ങൾ നടപ്പാക്കാനെന്നും ലോകാരോഗ്യ സംഘടന പറയുന്നു. ലോകരാജ്യങ്ങളിൽ മൂന്നിലൊന്നിലും ഭ്രൂണഹത്യ ഇപ്പോൾ കുറ്റകരമാണ്. ഇതിൽത്തന്നെ 20 രാജ്യങ്ങളിൽ കർക്കശമായ നിയമമാണ് ഇക്കാര്യത്തിലുള്ളത്.

ഭ്രൂണഹത്യ ചെയ്യാൻ നിയമപരമായി അനുവദിക്കുന്ന കാലപരിധി, ബന്ധുക്കളുടെ അനുമതി തുടങ്ങിയ കാര്യങ്ങളിലെ നിബന്ധനകൾ ലളിതമാക്കണമെന്നും ലോകാരോഗ്യ സംഘടന ശിപാർശ ചെയ്യുന്നു. വ്യവസ്ഥകൾ ലഘൂകരിച്ചാൽ ഭ്രൂണഹത്യകൾ കൂടുമെന്നതിൽ സംശയംവേണ്ട. ഒരു ജീവന്‍റെ അപകടസാധ്യത ചൂണ്ടിക്കാട്ടി മറ്റൊരു ജീവൻ ഹനിക്കപ്പെടാൻ സാഹചര്യമുണ്ടാക്കുന്നതിന്‍റെ നൈതികത ധാർമികതലങ്ങളിൽ ചർച്ചചെയ്യപ്പെടേണ്ടതാണ്.

ലോകത്ത് പ്രതിവർഷം 4-5 കോടി ഗർഭഛിദ്രം നടക്കുന്നുണ്ടെന്നാണ് അനുമാനം. അതായത്, പ്രതിദിനം ഒന്നേകാൽ ലക്ഷം. പ്രതിവർഷം രണ്ടരക്കോടി ഗർഭഛിദ്രങ്ങൾ നടക്കുന്നത് അപകടകരമായ വിധത്തിലാണെന്നു ലോകാരോഗ്യ സംഘടന പറയുന്നു. ലക്ഷക്കണക്കിനു സ്ത്രീകൾക്കു ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് ഇതുമൂലം ഉണ്ടാകുന്നത്. ഇത്തരം പ്രശ്നങ്ങൾ നേരിടുന്നവരിൽ 97 ശതമാനവുമുള്ളത് വികസ്വര രാജ്യങ്ങളിലാണ്. നിയന്ത്രണങ്ങൾ കടുപ്പിച്ചതുകൊണ്ടു ഭ്രൂണഹത്യകളുടെ എണ്ണം കുറയുന്നില്ല എന്നാണൊരു വാദം.

ഭ്രൂണഹത്യ നിയമവിധേയമായ രാജ്യങ്ങളിൽ താരതമ്യേന സുരക്ഷിതമായാണ് അതു നടക്കുന്നതെന്നും കർശന നിയന്ത്രണമുള്ള രാജ്യങ്ങളിൽ നാലിൽ മൂന്നു ഭ്രൂണഹത്യകളും നടക്കുന്നതു സുരക്ഷിതത്വമില്ലാതെയാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. നിയമവ്യവസ്ഥകളിൽ കാലോചിതമായ മാറ്റംവരുത്തുകയും ശാസ്ത്രീയമായ ചികിത്സാരീതികൾ അവലംബിക്കുകയും ചെയ്താൽ ഗർഭഛിദ്രം മൂലമുള്ള അപകടങ്ങൾ ഒഴിവാക്കാനാകുമെന്നാണു ലോകാരോഗ്യ സംഘടനയുടെ നിഗമനം. ഒരു ജീവനെങ്കിലും രക്ഷിക്കാൻ കഴിയുന്നതു വലിയ കാര്യമാണ്. എന്നാലതു ഭ്രൂണഹത്യകൾ വർധിക്കാനിടയാക്കുന്ന സാഹചര്യങ്ങൾ സൃഷ്ടിച്ചാകരുത് എന്നുമാത്രം.

ലോകത്തു പ്രതിവർഷം 20.5 കോടി ഗർഭധാരണം ഉണ്ടാകുന്നതിൽ 30 - 40 ശതമാനം സ്വാഭാവിക രീതിയിൽ അലസിപ്പോകുന്നുണ്ടത്രേ. 26 ശതമാനം ഗർഭസ്ഥശിശുക്കളെ ഭ്രൂണഹത്യയിലൂടെയും ഇല്ലാതാക്കുന്നു. അമ്മയുടെയോ കുഞ്ഞിന്‍റെയോ ജീവന് അപകടമാകുന്ന സന്ദർഭത്തിൽ ഗർഭഛിദ്രം നിയമാനുസൃതം അനുവദിക്കുന്നുണ്ട്. സന്താനനിയന്ത്രണത്തിനുവേണ്ടിയോ ഗർഭസ്ഥശിശുവിനെ ഒഴിവാക്കുന്നതിനുവേണ്ടിയോ ഭ്രൂണഹത്യ നടത്തുന്പോഴാണ് അതൊരു കൊലപാതകവും ധാർമികതയ്ക്കെതിരായ കുറ്റവുമായിത്തീരുന്നത്. ഇന്ത്യപോലുള്ള രാജ്യങ്ങളിൽ പെൺഭ്രൂണഹത്യകൾ വർധിക്കുന്നത് ഇന്നു വലിയൊരു സാമൂഹികപ്രശ്നമായി മാറിയിട്ടുണ്ട്.

ഇന്ത്യയിൽ സ്ത്രീ-പുരുഷ അനുപാതം 100:107 എന്ന അസന്തുലിത അനുപാതത്തിലാണ്. ആറുവയസുവരെയുള്ള പ്രായക്കാരിൽ ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള അനുപാതം 1961ൽ 102.4 : 100 ആയിരുന്നത് 2011ൽ 108.9:100 എന്നായി മാറി. പെൺഭ്രൂണഹത്യകൾ പെരുകുന്നു എന്നതിനെ സാധൂകരിക്കുന്ന കണക്കാണിത്. ഇന്ത്യയിൽ പ്രതിവർഷം അഞ്ചുലക്ഷം പെൺഭ്രൂണഹത്യകൾ നടക്കുന്നുണ്ടെന്നാണു കണക്ക്. കാലം പുരോഗമിക്കുകയാണെങ്കിലും മനുഷ്യരുടെ മനസ്ഥിതി കൂടുതൽ ഇടുങ്ങിയതായി മാറുന്നു എന്നതിന്‍റെ തെളിവുകൂടിയാണിത്.

ഇന്ത്യയിലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ആക്ട് -1971 അനുസരിച്ച് 20 ആഴ്ച‍യിൽ കൂടുതൽ പ്രായമുള്ള ഗർഭം അലസിപ്പിക്കാൻ പാടില്ല. 2021-ൽ ഈ നിയമത്തിൽ ചില ഭേദഗതികൾ കൊണ്ടുവന്നു. അതനുസരിച്ചു ബലാത്സംഗത്തിലൂടെ ഉണ്ടായ ഗർഭവും ഭ്രൂണത്തിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിലും 24 ആഴ്ചവരെയായാലും അലസിപ്പിക്കാം. ഇത്തരം വ്യവസ്ഥകൾ ദുരുപയോഗം ചെയ്തു ഭ്രൂണഹത്യ നടത്താൻ കൂടുതലാളുകൾ മുന്നോട്ടുവരുന്നതു സമൂഹത്തിനു സംഭവിക്കുന്ന മൂല്യച്യുതിയുടെ ഭാഗമാകാം.

നിയമവ്യവസ്ഥകളിൽ കൂടുതൽ ഇളവുകൾ നൽകിയാൽ ഭ്രൂണഹത്യകളുടെ എണ്ണം ഇനിയും കൂടുമെന്നതിനു സംശയമില്ല. അതുകൊണ്ട് ലോകാരോഗ്യ സംഘടനയുടെ പുതിയ മാർഗനിർദേശങ്ങൾ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമോയെന്ന് ആരോഗ്യരംഗത്തുള്ളവരും സാമൂഹികശാസ്ത്രജ്ഞരുമൊക്കെ ചർച്ചചെയ്യേണ്ടതുണ്ട്. ഉത്തമവിശ്വാസത്തോടെ ജീവൻ രക്ഷിക്കാൻ അല്ലാതെയുള്ള ഗർഭഛിദ്രങ്ങൾ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 312ാം വകുപ്പ് പ്രകാരം കുറ്റകരമാണ്.

പെൺഭ്രൂണഹത്യ കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് സുപ്രീം കോടതി വർഷങ്ങൾക്കുമുന്പേ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും ഭ്രൂണഹത്യകൾ നിർബാധം നടക്കുന്നു. സമൂഹത്തിന്‍റെ ആരോഗ്യസുസ്ഥിതിയെക്കുറിച്ചു വേവലാതിപ്പെടുന്നവരും ഗർഭഛിദ്രത്തിലൂടെ കൊല്ലപ്പെടുന്ന ശിശുക്കളെക്കുറിച്ചോർത്തു സങ്കടപ്പെടാറില്ല എന്നതു വേദനിപ്പിക്കുന്ന സമകാലിക യാഥാർഥ്യമാണ്.