Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ഛത്തീസ്ഗഡിലെ ക്രൈസ്തവ പീഡനം
ക്രൂരമർദനമേറ്റിട്ടും തിരിച്ചു പ്രതികരിക്കാത്ത ഛത്തീസ്ഗഡിലെ ക്രൈസ്തവരെ വീണ്ടും ദ്രോഹിക്കുന്നവരുടെ ഉള്ളിലെ വർഗീയത അധികാരികൾ തിരിച്ചറിയേണ്ടതാണ്. ഈ അധർമം ഇന്ത്യൻ സംസ്കാരത്തിന്റെ ചെലവിൽ അരങ്ങേറാൻ അനുവദിക്കരുത്.
ഛത്തീസ്ഗഡ് നാരായൻപുർ ജില്ലയിലെ വിവിധ ഗ്രാമങ്ങളിൽ ക്രൈസ്തവരെ ഹിന്ദുത്വശക്തികൾ ആക്രമിക്കുന്ന വാർത്തകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഡിസംബർ 19 വരെ ഇരുപതിലേറെ ക്രൂരമായ ആക്രമണങ്ങളാണ് അരങ്ങേറിയത്. സ്ത്രീകളെയും കുട്ടികളെയുമുൾപ്പെടെ അവരുടെ വീടുകളിൽ കയറി തല്ലിച്ചതയ്ക്കുന്നു. വീട്ടുപകരണങ്ങൾ തല്ലിത്തകർക്കുകയും അധ്വാനിച്ചുണ്ടാക്കിയതെല്ലാം കൊള്ളയടിക്കുകയും ചെയ്യുന്നു. പലരും വീടുകളുപേക്ഷിച്ചു പലായനം ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഒന്പതുപേർ ചികിത്സയിലാണ്. സ്വന്തം ഗ്രാമങ്ങളിൽ പ്രവേശിക്കാൻ നിവൃത്തിയില്ലാത്ത കുടുംബങ്ങൾ നാരായൻപുരിലെ ജില്ലാ കളക്ടർക്കു പരാതി നൽകിയശേഷം കളക്ടറേറ്റിനു മുന്നിൽതന്നെ ക്യാന്പു ചെയ്യുകയാണ്. പോലീസിൽനിന്നു നീതി ലഭിക്കുമെന്ന പ്രതീക്ഷ ഇരകൾക്കില്ല. ഛത്തീസ്ഗഡിലെ കോൺഗ്രസ് സർക്കാരോ കേന്ദ്രത്തിലെ ബിജെപി സർക്കാരോ കർശന നടപടികൾക്കു മുതിരാത്തത് അക്രമോത്സുകരായ വർഗീയ വാദികൾക്കു പ്രോത്സാഹനമാകുകയാണ്.
നാരായൻപുർ ബസ്തർ മേഖലയിൽ ഡിസംബർ 18നു മാത്രം 20 ആക്രമണങ്ങൾ നടന്നതായി രേഖകളിൽനിന്നു വ്യക്തമായെന്ന് ഓൺലൈൻ മാധ്യമമായ ‘ദി വയർ’ റിപ്പോർട്ട് ചെയ്തു. നവംബറിൽ 15ഉം ഒക്ടോബറിൽ മൂന്നും അക്രമങ്ങൾ ക്രൈസ്തവർക്കെതിരേ നടന്നിട്ടുണ്ട്. കഴിഞ്ഞദിവസത്തെ പരാതിയനുസരിച്ച് ബസ്തറിലെ ചെരാംഗിൽ 50 പേരെ തല്ലിച്ചതയ്ക്കുകയും വീടുകളിൽനിന്നു പുറത്താക്കുകയും ചെയ്തു. ബത്പാൽ, മോഡംഗ, ഗോഹ്ദ ഗ്രാമങ്ങളിലും ആക്രമണങ്ങളുണ്ടായി. ബോർവാണ്ടിൽ അതിക്രൂര മർദനങ്ങളാണ് ക്രൈസ്തവർക്കു സഹിക്കേണ്ടിവന്നത്. നാരായൻപുർ, കോണ്ടഗാവ് ജില്ലാ ആശുപത്രികളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. സംഘപരിവാറിന്റെ പിന്തുണയിലാണ് ആക്രമണങ്ങൾ അരേങ്ങേറുന്നതെന്ന് ഇരകൾ ആരോപിക്കുന്നു. നിഗൂഢ പ്രവർത്തനങ്ങൾ നടത്തുന്നതിനാൽ ക്രൈസ്തവരെ ഒറ്റപ്പെടുത്തണമെന്നും സമൂഹത്തിൽ ഭ്രഷ്ടു കൽപിപ്പിക്കണമെന്നുമുള്ള നേതാക്കളുടെ നിർദേശം അത്യന്തം അപകടകരമാണ്.
ഇക്കാലമത്രയും ഒരു വിവേചനവും ചേരിതിരിവുമില്ലാതിരുന്ന ഗ്രാമവാസികളെ മതത്തിന്റെ പേരിൽ തമ്മിലടിപ്പിക്കുന്നത് പതിവായിരിക്കുയാണെങ്കിലും പോലീസോ സർക്കാരോ ഇടപെടലുകൾ നടത്തുന്നില്ല. സ്ത്രീകളെയും കുട്ടികളെയും കേട്ടാലറയ്ക്കുന്ന അസഭ്യവാക്കുകൾ വിളിക്കുന്നവർ സമാധാനമായി ജീവിക്കാനുള്ള തങ്ങളുടെ മനുഷ്യാവകാശങ്ങൾ കവരുകയാണെന്ന് ക്രൈസ്തവർ കളക്ടർക്കു നൽകിയ പരാതിയിൽ വ്യക്തമാക്കി. ഘർ വാപ്പസി മുദ്രാവാക്യമാണ് കലാപകാരികൾ ഉയർത്തുന്നതെന്നാണ് ബസ്തർ മേഖലയിലെ ഒരു വൈദികൻ വെളിപ്പെടുത്തിയിരിക്കുന്നത്. വർഗീയസംഘടനകൾ ഗ്രാമവാസികളെ ഉപയോഗിച്ചാണ് ആക്രമണങ്ങൾ നടത്തുന്നത്. നാളുകളായി ഇവിടെ അക്രമസംഭവങ്ങൾ നടക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ ആദിവാസികൾക്കിടയിൽ വോട്ടുബാങ്കുകൾ ഉറപ്പിക്കുന്നതും അവരുടെ ലക്ഷ്യമാണെന്നും സംശയിക്കപ്പെടുന്നുണ്ട്.
ബിജെപി നാരായൻപുർ ജില്ലാ പ്രസിഡന്റ് രുപാസി സാലം ഉൾപ്പെടെ അക്രമിസംഘത്തിലെ 26 പേരുടെ വിവരങ്ങൾ പരാതിയിലുണ്ട്. ആദിവാസി ഭൂരിപക്ഷമുള്ള മേഖലകളിൽ ക്രൈസ്തവർ ഉണ്ടാകരുതെന്നും ക്രിസ്ത്യാനികളെ ആക്രമിക്കണമെന്നും ഗ്രാമവാസികളെ ആർഎസ്എസ് പ്രേരിപ്പിക്കുകയാണെന്നും ക്രൈസ്തവർക്കെതിരേ ഗ്രാമീണരെ ഇളക്കിവിട്ടുകൊണ്ടിരിക്കുകയാണെന്നുമാണ് ബീരേന്ദ്ര കാപ് എന്ന സാമൂഹിക പ്രവർത്തകനെ ഉദ്ധരിച്ച് ‘ദി വയർ’ റിപ്പോർട്ടു ചെയ്യുന്നത്.
വിവിധ സംസ്ഥാനങ്ങളിലെ ബിജെപി സർക്കാരുകളും സംഘപരിവാറും നിർബന്ധിത മതപരിവർത്തനമെന്ന വ്യാജ ആരോപണത്താൽ ഒരുക്കുന്ന പുകമറയിലാണ് അക്രമികൾ അഴിഞ്ഞാടുന്നതെന്ന കാര്യത്തിൽ സംശയമില്ല. തുടർച്ചയായ വിദ്വേഷ പ്രചാരണങ്ങൾ ആക്രമണങ്ങളായി വിവിധ സംസ്ഥാനങ്ങളിൽ അരങ്ങേറുകയാണ്.
ഛത്തിസ്ഗഡിൽ ദന്തേവാഡ ജില്ലയിലെ മേട്ടാപാൽ ഗ്രാമത്തിൽ 2021 നവംബറിൽ ക്രൈസ്തവരുടെ 14 വീടുകൾ ഹിന്ദുത്വവാദികൾ തല്ലിത്തകർത്തിരുന്നു. കാര്യമായ നടപടികളൊന്നുമുണ്ടായില്ല. കോൺഗ്രസ് സർക്കാരിന്റെ നിഷ്ക്രിയത്വം പ്രശ്നങ്ങൾ വഷളാക്കുകയാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രൈസ്തവർ ആക്രമിക്കപ്പെടുന്പോൾ പ്രസ്താവനയെങ്കിലും ഇറക്കുന്ന കോൺഗ്രസുകാർ ഇതുവരെ പ്രതികരിച്ചു കണ്ടില്ല. 2008 ഓഗസ്റ്റിൽ ഒറീസയിലെ കണ്ഡമാലിൽ സംഘപരിവാർ മുൻകൈയിൽ ക്രൈസ്തവരെ ആക്രമിച്ചതിന്റെ മുറിവ് ഇനിയുമുണങ്ങിയിട്ടില്ല. 45 പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിനു വീടുകളും നിരവധി പള്ളികളും തകർക്കപ്പെടുകയും 18,000 ആളുകൾ പലായനം ചെയ്യുകയും ചെയ്ത സംഭവം ആവർത്തിക്കരുതെന്നാണ് മതേതര ഇന്ത്യ ആഗ്രഹിക്കുന്നത്. സാധാരണഗതിയിൽ അക്രമണോത്സുകമായി പ്രതികരിക്കാത്ത ക്രൈസ്തവരെ ആക്രമിക്കാൻ ഏതു ഭീരുക്കൾക്കും സാധിക്കും. ക്രൂരമർദനമേറ്റിട്ടും തിരിച്ചു പ്രതികരിക്കാത്ത ഛത്തീസ്ഗഡിലെ ക്രൈസ്തവരെ വീണ്ടും ദ്രോഹിക്കുന്നവരുടെ ഉള്ളിലെ വർഗീയത അധികാരികൾ തിരിച്ചറിയേണ്ടതാണ്. ഈ അധർമം ഇന്ത്യൻ സംസ്കാരത്തിന്റെ ചെലവിൽ അരങ്ങേറാൻ അനുവദിക്കരുത്.
പ്രകാശം പരത്തുന്ന റോസമ്മ
അത്യുഷ്ണം തീരമേഖലയെ വിഴുങ്ങിയിരിക്കുന്നു
വിജയികൾക്ക് അഭിനന്ദനം, വിചിന്തനം ആശാവഹം
പുലിപ്പേടിയിൽ പരിഭ്രാന്തരായി മുട്ടം, കരിങ്കുന്നം പ്രദേശക്കാർ
കൊടുംചൂട്: കർഷകർക്ക് അടിയന്തര സഹായം വേണം
വഴിപാടാകരുത് ശുചീകരണം
തർക്കങ്ങൾ അവസാനിപ്പിക്കാം; മികച്ച ഡ്രൈവർമാരുണ്ടാകട്ടെ
കലാപക്കനലിൽ ഒരു വർഷം
തൊഴിലാളിദിനത്തിൽ മേയ് പിറക്കുന്നു
ദല്ലാളുമാർ വാഴുന്ന മൂന്നാംകിട രാഷ്ട്രീയം
ഒഴിവാക്കപ്പെടുന്ന ഇരകൾ, വേട്ടക്കാർ
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
പ്രകാശം പരത്തുന്ന റോസമ്മ
അത്യുഷ്ണം തീരമേഖലയെ വിഴുങ്ങിയിരിക്കുന്നു
വിജയികൾക്ക് അഭിനന്ദനം, വിചിന്തനം ആശാവഹം
പുലിപ്പേടിയിൽ പരിഭ്രാന്തരായി മുട്ടം, കരിങ്കുന്നം പ്രദേശക്കാർ
കൊടുംചൂട്: കർഷകർക്ക് അടിയന്തര സഹായം വേണം
വഴിപാടാകരുത് ശുചീകരണം
തർക്കങ്ങൾ അവസാനിപ്പിക്കാം; മികച്ച ഡ്രൈവർമാരുണ്ടാകട്ടെ
കലാപക്കനലിൽ ഒരു വർഷം
തൊഴിലാളിദിനത്തിൽ മേയ് പിറക്കുന്നു
ദല്ലാളുമാർ വാഴുന്ന മൂന്നാംകിട രാഷ്ട്രീയം
ഒഴിവാക്കപ്പെടുന്ന ഇരകൾ, വേട്ടക്കാർ
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
Latest News
അമ്മയുടെ വീട് കയറി ആക്രമിച്ചതിനു പരാതി നൽകിയ മകന്റെ വീടിന് തീയിട്ടു
തിരുവനന്തപുരം-മംഗളൂരു വന്ദേഭാരതിന്റെ സമയത്തില്‍ മാറ്റം
ഛത്തീസ്ഗഡിൽ 12 മാവോയിസ്റ്റുകളെ വധിച്ചു
തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ്; ഹൈക്കോടതി വിധിക്കെതിരെ സ്വരാജ് സുപ്രീംകോടതിയിൽ
തിരുവനന്തപുരത്ത് യുവാവിനെ തലക്കടിച്ചു കൊലപ്പെടുത്തി
Latest News
അമ്മയുടെ വീട് കയറി ആക്രമിച്ചതിനു പരാതി നൽകിയ മകന്റെ വീടിന് തീയിട്ടു
തിരുവനന്തപുരം-മംഗളൂരു വന്ദേഭാരതിന്റെ സമയത്തില്‍ മാറ്റം
ഛത്തീസ്ഗഡിൽ 12 മാവോയിസ്റ്റുകളെ വധിച്ചു
തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ്; ഹൈക്കോടതി വിധിക്കെതിരെ സ്വരാജ് സുപ്രീംകോടതിയിൽ
തിരുവനന്തപുരത്ത് യുവാവിനെ തലക്കടിച്ചു കൊലപ്പെടുത്തി
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top