ഇപിഎഫ് പെൻഷന് മൊത്തം സേവന കാലാവധി പരിഗണിക്കണം: പെൻഷനേഴ്സ് ഫോറം
Tuesday, October 16, 2018 11:31 PM IST
തിരുവനന്തപുരം: ഇപിഎഫ് പെൻഷൻകാരുടെ പെൻഷൻ പരിഷ്കരണത്തിന് സുപ്രീംകോടതി വിധി അനുസരിച്ചുള്ള സ്റ്റാട്യൂട്ടറി പെൻഷൻ മാനദണ്ഡത്തിലെ മൊത്തം സേവനകാലാവധി പരിഗണിക്കണമെന്ന് യുടിയുസി നേതൃത്വത്തിലുള്ള ഇപിഎഫ് പെൻഷനേഴ്സ് ഫോറം ആവശ്യപ്പെട്ടു.

പെൻഷൻ പദ്ധതി നിലവിൽ വന്ന 1995 നവംബറിനു ശേഷമുള്ള സേവന കാലാവധി മാത്രം പരിഗണിച്ചാൽ 63 ലക്ഷത്തോളം വരുന്ന പെൻഷൻകാർക്ക് പുതിയ പരിഷ്കരണ പ്രകാരവും തുച്ഛമായ പെൻഷൻ വർധനയേ ലഭിക്കുകയുള്ളു. സുപ്രീംകോടതി വിധി അനുസരിച്ചുള്ള സ്റ്റാട്യൂട്ടറി പെൻഷൻ മാനദണ്ഡം വെള്ളം ചേർക്കാതെ നടപ്പിലാക്കുകയും ക്ഷാമബത്തയോടു ലിങ്ക് ചെയ്ത് കാലാകാലങ്ങളിലുള്ള പെൻഷൻ പരിഷ്കരണവും നടപ്പിലാക്കിയാൽ തുച്ഛമായ പെൻഷൻ വാങ്ങുന്നവർക്ക് കുറഞ്ഞത് 5000 രൂപ പെൻഷനും കുടിശികയായി കുറഞ്ഞത് രണ്ടു ലക്ഷം രൂപയും ലഭിക്കും. അവകാശികളില്ലാതെ കൈവശം വച്ചിരിക്കുന്ന 45,000 കോടി രൂപ കൂടി പെൻഷൻ പരിഷ്കരണത്തിനു വിനിയോഗിക്കണമെന്നും പെൻഷനേഴ്സ് ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി വി. ബാലകൃഷ്ണൻ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.