പ്രതീക്ഷയോടെ, പ്രതീക്ഷ കൈവിടാതെ
പ്രതീക്ഷയോടെ, പ്രതീക്ഷ കൈവിടാതെ
Thursday, April 25, 2024 1:42 AM IST
സാബു ജോണ്‍

തിരുവനന്തപുരം: ഒന്നര മാസത്തോളം നീണ്ട തെരഞ്ഞെടുപ്പു പ്രചാരണത്തിനു തിരശീല വീണപ്പോൾ കേരളത്തിൽ മൂന്നു മുന്നണികളും ആവേശത്തിലും പ്രതീക്ഷയിലും. കഴിഞ്ഞ തെരഞ്ഞെടുപ്പിലേതിനേക്കാൾ മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കുമെന്നാണു മൂന്നു മുന്നണികളും പറയുന്നത്.

മുന്നണികൾ ഒരുപോലെ പ്രതീക്ഷ പങ്കുവയ്ക്കുന്പോഴും യുഡിഎഫ് ആണ് ഒരുപടി മുന്നിൽ. പകുതിയിലേറെ സീറ്റുകളിൽ അവർക്കു മുൻതൂക്കം നേടാനായിട്ടുണ്ട്. ഒരു സീറ്റ് എന്ന കഴിഞ്ഞ തവണത്തെ ദയനീയ സ്ഥിതി ഇത്തവണ ഉണ്ടാകില്ലെന്നാണ് ഇടതുപക്ഷത്തിന്‍റെ പ്രതീക്ഷ.

രണ്ടു സ്ഥലത്തു കടുത്ത ത്രികോണ മത്സരം കൊടുക്കാൻ സാധിച്ച ബിജെപിക്ക് പക്ഷേ അക്കൗണ്ട് തുറക്കാനായില്ലെങ്കിൽ നേട്ടമുണ്ടാക്കി എന്നു പറയാൻ സാധിക്കില്ല.

ഇരുപതു സീറ്റിലും വിജയിക്കുമെന്നവകാശപ്പെട്ട പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി ആക്ടിംഗ് പ്രസിഡന്‍റ് എം.എം. ഹസനും സംസ്ഥാനത്ത് യുഡിഎഫ് തരംഗമാണെന്നും അവകാശപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ എൽഡിഎഫ് തരംഗം എന്നു പറയുന്നുണ്ടെങ്കിലും മറ്റു നേതാക്കൾ അത്രയും കടത്തി പറയുന്നില്ല. മികച്ച വിജയം എന്ന വാക്കിൽ അവർ അവസാനിപ്പിക്കുകയാണ്.

തിരുവനന്തപുരത്തും തൃശൂരിലുമാണ് കടുത്ത ത്രികോണ മത്സരം നടക്കുന്നതും ബിജെപി പ്രതീക്ഷ വച്ചു പുലർത്തുന്നതും. തൃശൂരിൽ പൂരം വിവാദം തെരഞ്ഞെടുപ്പു ഫലത്തിൽ പ്രതിഫലിക്കാൻ എല്ലാ സാധ്യതയുമുണ്ട്.

കഴിഞ്ഞ തവണ ബിജെപി രണ്ടു ലക്ഷത്തിലേറെ വോട്ട് പിടിച്ച ആറ്റിങ്ങൽ, പത്തനംതിട്ട, പാലക്കാട് എന്നിവിടങ്ങളിലും ത്രികോണ മത്സരം തന്നെയാണ്. ആലപ്പുഴയിലും ബിജെപി പ്രതീക്ഷ പങ്കു വയ്ക്കുന്നുണ്ട്.

എ.കെ. ആന്‍റണിയുടെ മകൻ അനിൽ ആന്‍റണി മത്സരിക്കുന്ന പത്തനംതിട്ടയിലെ വോട്ടിന്‍റെ കണക്കറിയാൻ ബിജെപിക്കാർക്കും കൗതുകമുണ്ട്. കേരളത്തിൽ ബിജെപിയുടെ വോട്ട് വിഹിതം വർധിക്കാനാണു സാധ്യത. എന്നാൽ ഒരു കുതിച്ചു കയറ്റത്തിനുള്ള സാധ്യത കാണുന്നില്ല.


കെ.സി. വേണുഗോപാലിന്‍റെ സ്ഥാനാർഥിത്വത്തോടെ താരമണ്ഡലമായി മാറിയ ആലപ്പുഴയും കടുത്ത മത്സരത്തിലൂടെ ഇരുമുന്നണികൾക്കും പ്രസ്റ്റീജ് മണ്ഡലമായി മാറിയ വടകരയും ശ്രദ്ധ പിടിച്ചുപറ്റിയ മണ്ഡലങ്ങളാണ്.

പാനൂരിലെ ബോംബ് സ്ഫോടനം എൽഡിഎഫിനെ പ്രതിരോധത്തിലാക്കിയെങ്കിൽ അശ്ലീല വീഡിയോ ആരോപണവും അതേത്തുടർന്നുണ്ടായ വിവാദങ്ങളും ആർക്കു തുണയാകും എന്നു കണ്ടറിയണം. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷത്തിൽ ഇടിവുണ്ടാകുമോ എന്നു മാത്രമായിരിക്കും എതിർ സ്ഥാനാർഥികൾക്കും അറിയേണ്ടത്.

പൗരത്വ ഭേദഗതി നിയമത്തിന്‍റെയും ബിജെപി അന്തർധാരയുടെയും പേരിൽ വാദപ്രതിവാദങ്ങൾ അരങ്ങേറിയ തെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരമായിരിക്കും പ്രധാന വിഷയമാകുക എന്നു ചിന്തിക്കുന്നവരും കുറവല്ല.

പൗരത്വ ഭേദഗതിയിൽ മാത്രമൂന്നി മുഖ്യമന്ത്രി പിണറായി വിജയൻ ഒന്നര മാസത്തോളം നടത്തിയ പ്രചാരണം അവർക്കു തിരിച്ചടിയായേക്കാമെന്നു പറയുന്നവരുമുണ്ട്. ഏതായാലും ഇടതുപക്ഷത്തിന്‍റെ പ്രചാരണത്തിന്‍റെ നടുനായകത്വം മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ഏറ്റെടുത്തത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി മുസ് ലിംകൾക്കെതിരേ നടത്തിയ വർഗീയ പരാമർശങ്ങളുടെ അലയൊലികൾ കേരളത്തിലുമുണ്ടാകും. പ്രചാരണ രംഗത്ത് മേൽക്കൈ നേടി നിൽക്കുന്ന സ്ഥാനാർഥികൾക്കായിരിക്കും ഇതിന്‍റെ ഗുണം ലഭിക്കുക. മണിപ്പുർ സംഭവങ്ങളും കേരളത്തിലെ തെരഞ്ഞെടുപ്പിൽ വോട്ടർമാരെ ശക്തമായി സ്വാധീനിക്കുന്ന വിഷയമായി മാറിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.