ഇടുക്കിയിലെ ജലനിരപ്പ് 2337.28 അടി
ഇടുക്കിയിലെ ജലനിരപ്പ് 2337.28 അടി
Friday, May 3, 2024 4:51 AM IST
ജെയിസ് വാട്ടപ്പിള്ളിൽ

തൊടുപുഴ: ചരിത്രത്തിൽ ആദ്യമായി സംസ്ഥാനത്ത് ദിവസങ്ങളായി പ്രതിദിന വൈദ്യുതി ഉപഭോഗം പത്തുകോടി യൂണിറ്റിനു മുകളിൽ തുടരുകയും ഇടുക്കി ഉൾപ്പെടെയുള്ള അണക്കെട്ടുകളിലെ ജലനിരപ്പ് അതിവേഗം താഴുകയും ചെയ്യുന്നത് ആശങ്ക സൃഷ്ടിക്കുന്നു. വേനൽമഴയിൽ ഇതുവരെ 61 ശതമാനം കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലുമായി നിലവിൽ 34 ശതമാനം വെള്ളം മാത്രമാണുള്ളത്. ഇന്നലെ രാവിലെ ഏഴിന് ഇടുക്കിയിലെ ജലനിരപ്പ് 2337.28 അടിയാണ്. സംഭരണശേഷിയുടെ 35 ശതമാനമാണിത്. കഴിഞ്ഞ വർഷം ഇതേ ദിവസം 2332.08 അടിയായിരുന്നു (32 ശതമാനം). നിലവിൽ 777.48 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം മാത്രമാണ് അവശേഷിക്കുന്നത്.

കഴിഞ്ഞ വർഷം മണ്‍സൂണ്‍ ശക്തമാകാതിരുന്നതിനാൽ ഇടുക്കിയിലെ ജലനിരപ്പ് 70 ശതമാനത്തിൽ താഴെയായിരുന്നു. അതിനാൽ ഏറെ കരുതലോടെയാണ് മൂലമറ്റത്ത് വൈദ്യുതോത്പാദനം നടത്തിവന്നത്.

വേനലിൽ ഇവിടെ ശരാശരി 10 മുതൽ 12 ദശലക്ഷം യൂണിറ്റ് വൈദ്യുതി വരെ ഉത്പാദിപ്പിച്ചിരുന്നെങ്കിൽ കഴിഞ്ഞ മാർച്ചിൽ മൂന്നു ദശലക്ഷം യൂണിറ്റ് മാത്രമായിരുന്നു ഉത്പാദനം.

ചൂട് കൂടുകയും ഉപയോഗം കുത്തനെ ഉയരുകയും ചെയ്തതോടെ കഴിഞ്ഞ മാസം മുതൽ ഉത്പാദനത്തിൽ വർധനവരുത്തി. മഴക്കാലം ആരംഭിക്കാൻ ഇനിയും ഒരുമാസം ശേഷിക്കെ സംസ്ഥാനത്ത് വൈദ്യുതോത്പാദനം കടുത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.